കൊല്ലം: യുവതി ജനനേന്ദ്രിയത്തില്‍ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി.കര്‍ണാടക സ്വദേശിയായ സെയ്ദ് അര്‍ബാസാണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.. എംഡിഎംഎ കടത്താന്‍ സിമ്മും എടിഎം കാര്‍ഡും സംഘടിപ്പിച്ച് നല്കുന്ന പ്രതിയെയാണ് ബെംഗളൂരുവില്‍ എത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാര്‍ച്ച് 21നാണ് 90.45 ഗ്രാം എംഡിഎംഎയുമായി അഞ്ചാലുംമൂട് സ്വദേശി അനില രവീന്ദ്രനെ ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ യുവതിയുടെ മുഖ്യകൂട്ടാളി കിളികൊല്ലൂര്‍ സ്വദേശി ശബരിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.നൈജീരിയന്‍ സ്വദേശിയാണ് കേസിലെ മുഖ്യകണ്ണിയെന്ന് പൊലീസ് പറയുന്നു.ഇയാളെ കണ്ടെത്തുന്നതിനായി ശക്തികുളങ്ങര പൊലീസ് കഴിഞ്ഞ ഒരാഴ്ച ബെംഗളൂരുവില്‍ തെരച്ചില്‍ നടത്തി. ഈ അന്വേഷണത്തിലാണ് കേസിലെ മറ്റൊരു പ്രതി 25കാരനായ സെയ്ദ് അര്‍ബാസിനെ പിടികൂടിയത്.
മിസോറാം സ്വദേശിയുടെ ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്പറുമാണ് അനില രവീന്ദ്രന് എംഡിഎംഎ നല്കിയ നൈജീരിയ സ്വദേശി ഉപയോഗിച്ചിരുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: