കൊച്ചി :ജാമ്യത്തില്‍ ഇറങ്ങിയ നടന്‍ ഷൈന്‍ ടോം ചാക്കോയോട് തിങ്കളാഴ്ച വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ്.ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ നേരത്തേ വിട്ടയച്ചിരുന്നു.
കൂട്ടുപ്രതി അഹമ്മദ് മുര്‍ഷിദിന്റെ അറസ്റ്റും രേഖപ്പെടുത്തി രണ്ട് പേരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തു.ഷൈന്‍ ടോം ചാക്കോ പലതവണ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി എഫ്‌ഐആറില്‍ പറയുന്നു.സുഹൃത്തുമായി മുറിയെടുത്തത് മയക്കുമരുന്ന് ഉപയോഗിക്കാനാണെന്നും മയക്കുമരുന്ന് ഉപയോഗിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.
അതേസമയം, ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ഷൈന്‍ ടോം ചാക്കോ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ പൊലീസ് പരിശോധിക്കാനെത്തിയ അന്നത്തെ ദിവസം ഉപയോഗിച്ചിട്ടില്ല. ഉപയോഗിക്കുന്നത് മെത്താഫെറ്റമിനും കഞ്ചാവുമാണെന്നും ഷൈന്‍ മൊഴി നല്‍കി. ഒരു വര്‍ഷം മുമ്പ് കൂത്താട്ടുകുളത്തെ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നതായും മൊഴിയില്‍ പറയുന്നു. നടന്റെ മുടി ,നഖം എന്നിവ ശാസ്ത്രീയ പരിശോധനയ്‌ക്കായി ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: