കൊച്ചി: ലഹരി പരിശോധനയ്‌ക്കിടെ കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തില്‍ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായ നടൻ നടന്‍ ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്തു തുടങ്ങി. ചോദ്യം ചെയ്യാന്‍ 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലി തയാറാക്കിയിട്ടുണ്ട്. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് ഷൈന്‍ പോലീസ് സ്‌റ്റേഷനിലേക്ക് കയറിയത്.
ഷൈൻ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ കോൾ ലോഗുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. സമീപകാലത്ത് ഷൈൻ നഗരത്തിൽ താമസിച്ച 6 ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ, ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടിക, അടുത്തിടെ ഷൈൻ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും കൂടാടെ, ഷൈനുമായി ബന്ധപ്പെട്ട് എക്സൈസിനു ലഭിച്ച വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
ലഹരി പരിശോധനക്കിടെ ഡാൻസാഫ് സംഘത്തെ വെട്ടിച്ച് കടന്ന് കളഞ്ഞത് സംബന്ധിച്ച് വ്യക്തത വരുത്തുകയാണ് പോലീസിന്റെ ലക്ഷ്യം. ചോദ്യം ചെയ്യലിനെ നേരിടാന്‍ ഷൈന്‍ അഭിഭാഷകരുടെ സഹായം തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. കൊച്ചിയിലെ 3 പ്രമുഖ ക്രിമിനൽ അഭിഭാഷകരുമായി ഷൈൻ ഫോണിൽ സംസാരിച്ചതായാണ് വിവരം.
ഷൈനിനെ ഫോണില്‍ കിട്ടാത്തതിനാല്‍ കയ്പമംഗലത്തെ വീട്ടിൽ നേരിട്ടെത്തിയാണ് പോലീസ് നോട്ടീസ് നൽകിയത്. ശനിയാഴ്ച രാവിലെ 10 മണിയ്‌ക്ക് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജകാരാനായിരുന്നു നിർദേശം. പിന്നാലെ വൈകീട്ട് ഹാജരാകും എന്ന് വ്യക്തമാക്കി കുടുംബം വ്യക്തമാക്കി. നിലവിൽ ഷൈനിന്റെ ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ ലഹരി വസ്തുക്കള്‍ കണ്ടെത്താനാവാത്തതിനാൽ ഷൈനെതിരേ പോലീസ് ഇതുവരെ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: