മുംബൈ: അനുരാഗ് കശ്യപ് എന്ന സംവിധായകന് ബോളിവുഡ് വിട്ട് കേരളം വീടാക്കിയത് ബിജെപി വിരുദ്ധ മോദി വിരുദ്ധ കലാപത്തിന് മൂര്‍ച്ച കൂട്ടാന്‍ പറ്റിയ ഇടമാണെന്ന് കണ്ടെത്തിയതിനാലാണെന്ന് വിമര്‍ശനമുണ്ടായിരുന്നു. ഇപ്പോള്‍ അനുരാഗ് കശ്യപിന്റെ ബ്രാഹ്മണന് മേല്‍ മൂത്രമൊഴിക്കുമെന്ന പ്രസ്താവന ഇതിന് അടിവരയിടുകയാണ്.
ബോളിവുഡ് പഴയതുപോലെയല്ലാത്തതിനാലാണ് മുംബൈ വിട്ട് കേരളത്തില്‍ താമസമാക്കാന്‍ പോകുന്നത് എന്നായിരുന്നു അനുരാഗ് കശ്യപിന്റെ നേരത്തെയുണ്ടായിരുന്ന വാദം. എന്നാല്‍ മുംബൈയില്‍ ബിജെപി ഭരണം ഏറ്റെടുത്തതോടെ പഴയ ബിജെപി വിരുദ്ധ രാഷ്ടീയം ഏറെക്കുറെ അസാധ്യമായതാണ് അനുരാഗ് കശ്യപിനെപ്പോലെയുള്ളവര് ബോളിവുഡ് വിട്ടുപോകാന്‍ തീരുമാനമെടുത്തതിന് പിന്നിലെന്ന് വിമര്‍ശനമുണ്ടായിരുന്നു.
എന്തായാലും ബ്രാഹ്മണന് മേല്‍ മൂത്രമൊഴിക്കുക എന്ന പ്രസ്താവനയുടെ പേരില്‍ അനുരാഗ് കശ്യപ് മാപ്പ് പറഞ്ഞിരിക്കുകയാണിപ്പോള്‍. നേരത്തെ പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കിയപ്പോള്‍ സിഎഎ വിരുദ്ധ കലാപത്തിന് മുന്‍പന്തിയില്‍ നിന്നിരുന്ന വ്യക്തിയാണ് അനുരാഗ് കശ്യപ്. അന്ന് അദ്ദേഹം ജെഎന്‍യുവില്‍ മോദി വിരുദ്ധ, ബിജെപി വിരുദ്ധ പ്രസംഗം നടത്തിയ വ്യക്തിയുമാണ്. ഈ രാഷ്ട്രീയം തന്നെയാണ് അനുരാഗ് കശ്യപിന് കേരളത്തില്‍ സ്വീകാര്യത വര്‍ധിപ്പിച്ചിരിക്കുന്നത് എന്ന് വ്യക്തം. മലയാള സിനിമാ രംഗത്തും ബിജെപി വിരുദ്ധ, ഹിന്ദുത്വ വിരുദ്ധ ലോബികള്‍ ശക്തമാണ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ എമ്പുരാന് എന്ന സിനിമയില്‍ ഉള്‍പ്പെടെ ഈ ഹിന്ദുവിരുദ്ധത ശക്തമായി കാണാം. ഈ ഹിന്ദുവിരുദ്ധരും കമ്മ്യൂണിസ്റ്റ് ചായ് വുള്ളവരും ജിഹാദി ബന്ധമുള്ളവരുമാണ് അനുരാഗ് കശ്യപിനെ കേരളത്തില്‍ ഏറ്റെടുത്തിരിക്കുന്നത് എന്ന് കരുതപ്പെടുന്നു. ഇദ്ദേഹം ആദ്യമായി അഭിനയിച്ച മലയാളം സിനിമ റൈഫില്‍ ക്ലബ്ബാണ്. ഇദ്ദേഹം മലയാളസിനിമയില്‍ ബന്ധം സ്ഥാപിക്കുന്നവരെല്ലാം പ്രഖ്യാപിത ഹിന്ദുവിരുദ്ധ, മോദി വിരുദ്ധ രാഷ്ട്രീയം പുലര്‍ത്തുന്നവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: