റായ്‌പൂർ ; ഛത്തീസ്ഗഡിലെ ഗുരു ഗാസിദാസ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ എൻഎസ്‌എസ് ക്യാമ്പിൽ ഹിന്ദു വിദ്യാർത്ഥികളെ നിർബന്ധിച്ച് നിസ്‌ക്കരിപ്പിച്ച 12 ഉദ്യോഗസ്ഥർക്കെതിരെ നടപടി . എൻഎസ്‌എസിന്റെ 12 പ്രോഗ്രാം ഓഫീസർമാരെയും യൂണിവേഴ്‌സിറ്റി മാനേജ്‌മെന്റ് നീക്കം ചെയ്തു.
അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ പ്രവർത്തകരും ഹിന്ദു സംഘടനാ പ്രവർത്തകരും സർവകലാശാല കാമ്പസിൽ പ്രതിഷേധം നടത്തിയതിനു പിന്നാലെയാണിത് .ഡോ. പ്രീതി സത്‌വാനി, അശുതോഷ് നായക്, ഡോ. ഗീത മിശ്ര, ഡോ. മധുലിക സിംഗ്, ഡോ. ജ്യോതി വർമ്മ,ഡോ. നീരജ് കുമാർ, ഡോ. വികാസ് ചന്ദ്, ഡോ. പ്രമോദ് കുമാർ ദ്വിവേദി,ഡോ. അശ്വലേശ്വർ കുമാർ ശ്രീവാസ്തവ,ഡോ. പ്രശാന്ത് വൈഷ്ണവ്, ഡോ. സൂര്യഭാൻ സിംഗ്, ഡോ. വസന്ത് കുമാർ എന്നിവർക്കെതിരെയാണ് നടപടി.
മാർച്ച് 26 മുതൽ ഏപ്രിൽ 1 വരെയാണ് എൻഎസ്എസ് ക്യാമ്പ് സംഘടിപ്പിച്ചത് . അതിൽ ഗുരു ഗാസിദാസ് സർവകലാശാലയിലെ 159 വിദ്യാർത്ഥികൾ പങ്കെടുത്തു. ഇതിൽ 4 വിദ്യാർത്ഥികൾ മാത്രമാണ് മുസ്ലീങ്ങൾ, ബാക്കിയുള്ളവർ ഹിന്ദുക്കളായിരുന്നു. മാർച്ച് 30 ന് ഈദ് ദിനത്തിൽ എൻഎസ്എസ് ക്യാമ്പിലെ ഈ വിദ്യാർത്ഥികളെ നിർബന്ധിച്ച് നിസ്കരിപ്പിച്ചെന്നാണ് ആരോപണം. ഈ വിഷയത്തെക്കുറിച്ച് വിദ്യാർത്ഥികൾ പോലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകിയിരുന്നു.
















