തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്, സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ദിവ്യ എസ് അയ്യര്‍ ഐ എ എസ് പുകഴ്‌ത്തലുമായി രംഗത്തെത്തിയതില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്.
ദിവ്യ എസ് അയ്യരുടേത് സര്‍വീസ് ചട്ട ലംഘനമാണെന്നും വിഷയത്തില്‍ നടപടി വേണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനാണ് ചീഫ് സെക്രട്ടറിക്കും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടര്‍ക്കും പരാതി നല്‍കിയത്.ഐ എ എസ് ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകേണ്ട രാഷ്‌ട്രീയ നിഷ്പക്ഷതക്ക് വിരുദ്ധമാണ് ദിവ്യയുടെ പോസ്റ്റ് എന്ന് പരാതിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.
ദിവ്യയുടെ പുകഴ്‌ത്തല്‍ രാഷ്‌ട്രീയ ലാഭത്തിനുളളതാണെന്ന് വിജില്‍ മോഹന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.പ്രൊഫഷണല്‍ അഭിപ്രായം എങ്കില്‍ എന്തിനാണ് കമ്യൂണിസ്റ്റ് വിപ്ലവ ഗാനം പശ്ചാത്തലമാക്കിയതെന്ന് വിജില്‍ മോഹന്‍ ചോദിച്ചു.ദിവ്യ നടത്തിയത് തികച്ചും രാഷ്‌ട്രീയമായ അഭിപ്രായമാണ്.ഐ എ എസ് പദവി രാജിവച്ച് സി പി എം പ്രവര്‍ത്തകയായ ശേഷം ഇങ്ങനെ പുകഴ്‌ത്തുന്നതില്‍ പ്രശ്‌നമില്ലെന്ന് വിജില്‍ കൂട്ടിച്ചേര്‍ത്തു. അങ്ങനെയെങ്കില്‍ ദിവ്യക്കെതിരെ തങ്ങള്‍ക്ക് ഒന്നും പറയേണ്ട കാര്യമുണ്ടാകുമായിരുന്നില്ല.
അതേസമയം, ദിവ്യ എസ് അയ്യര്‍ ബ്യൂറോക്രസിയിലെ ഉണ്ണിയാര്‍ച്ചയെന്നാണ് മുതിര്‍ന്ന സി പി എം നേതാവ് എ കെ ബാലന്‍ പ്രതികരിച്ചത്. ദിവ്യക്കെതിരായ സൈബര്‍ ആക്രമണത്തെ അദ്ദേഹം ശക്തമായി അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: