കൊൽക്കത്ത : ഇസ്ലാം കലാപം രൂക്ഷമായ മൂർഷിദാബാദിൽ നിന്ന് വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്തത് 1000-ത്തോളം ഹിന്ദുക്കൾ . മുർഷിദാബാദിൽ നിന്ന് അടുത്തുള്ള മാൾഡ ജില്ലയിലേക്ക് ബോട്ടുകൾ വഴി പലായനം ചെയ്യുകയായിരുന്നു ഇവർ. ബോംബാക്രമണവും തീവെപ്പും നടത്തുന്നതിനായി തീവ്രവാദികൾ ഹിന്ദു വീടുകൾ പ്രത്യേകമായി അടയാളപ്പെടുത്തിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട് .ഏത് വീടിന് ബോംബിടണം, ഏത് വീടിന് തീയിടണം എന്ന് കലാപകാരികൾക്ക് അറിയാൻ വേണ്ടി കറുത്ത മഷി വച്ച് മാർക്ക് ചെയ്തിരുന്നതായാണ് റിപ്പോർട്ട് .
പ്രദേശത്തെ എല്ലാ ഹിന്ദു ഭവനങ്ങളിലും കറുത്ത മഷി പുരട്ടിയിട്ടുണ്ട്. കലാപത്തിൽ ആ വീടുകൾ മാത്രമാണ് ആക്രമിക്കപ്പെട്ടത്. ബോംബുകൾ എറിയുകയും വീടുകൾക്ക് തീയിടുകയും ചെയ്തുവെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മുർഷിദാബാദിലെ സുതി, സംസർഗഞ്ച് മേഖലകളിൽ ജുമുഅ നമസ്‌കാരത്തിന് ശേഷമാണ് മുസ്ലീം ആൾക്കൂട്ടം അക്രമം അഴിച്ചുവിട്ടത് . മുർഷിദാബാദിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയും ആക്രമണങ്ങൾ ഉണ്ടായി. അക്രമികൾ പ്രാദേശിക മുസ്ലീങ്ങളാണെന്നും പുറത്തുനിന്നുള്ളവരല്ലെന്നും പരിക്കേറ്റവർ പറയുന്നു.
അതേസമയം മുർഷിദാബാദിലെ ഷംസെർഗഞ്ച് പ്രദേശത്ത് ഇസ്ലാമിസ്റ്റുകൾ കൊലപ്പെടുത്തിയ ഹിന്ദുക്കളുടെ മരണാനന്തര കർമ്മങ്ങൾ ചെയ്യാൻ പോലും പുരോഹിതൻ അടക്കമുള്ളവരെ കിട്ടാനില്ല . ഹരോഗോബിന്ദോ ദാസിന്റെയും മകൻ ചന്ദന്റെയും കർമ്മങ്ങളാണ് നടത്താൻ കഴിയാതെ പോയത് . ഭയം മൂലമാണ് പുരോഹിതൻ എത്താതിരുന്നതെന്നാണ് റിപ്പോർട്ട്.
ഏപ്രിൽ 11 നാണ് ഹരോഗോബിന്ദോ ദാസും (70) അദ്ദേഹത്തിന്റെ മകൻ ചന്ദൻ ദാസും (40) കൊല്ലപ്പെട്ടത് . കൊലപാതകവുമായി ബന്ധപ്പെട്ട് കാലു നവാബ്, ദിൽദാർ നവാബ്, ഇൻസ്മാം ഉൽ ഹഖ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: