തൊടുപുഴ: നാരങ്ങാനത്തെ സ്ഥലത്ത് കുരിശു സ്ഥാപിച്ച തൊമ്മന്‍കുത്ത് സെന്‌റ് തോമസ് പള്ളി വികാരി ഫാ. ജെയിംസ് ഐക്കരമറ്റം ഉള്‍പ്പെടെ 18 പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്ത സംഭവത്തില്‍ പ്രതിഷേധവുമായി സീറോ മലബാര്‍ പബ്ലിക് അഫേഴ്‌സ് കമ്മീഷന്‍. വികാരിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി വനഭൂമിയില്‍ കുരിശു സ്ഥാപിച്ചതിനാണ് കേസ്. കുരിശു പിഴുതെടുത്ത് തൊണ്ടിമുതലായി വനംവകുപ്പ് ഓഫീസില്‍ സൂക്ഷിച്ചിരിക്കയാണ്. എന്നാല്‍ തങ്ങളുടെ കൈവശ ഭൂമിയിലാണ് കുരിശു സ്ഥാപിച്ചതെന്നാണ് പള്ളി അധികൃതരുടെ വാദം. കുരിശ് പൊളിച്ചുമാറ്റിയ നടപടി ക്രൈസ്തവ വിശ്വാസത്തുള്ള അവഹേളനവും മതസ്വാതന്ത്ര്യത്തിന്‌റെ ലംഘനവുമാണെന്ന് കമ്മീഷന്‍ ആരോപിച്ചു. ക്രിസ്ത്യന്‍ മത പ്രതീകങ്ങളും ആരാധനാ കേന്ദ്രങ്ങളും നശിപ്പിക്കുന്ന നടപടിക്ക് പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നു. വിഷയത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ നിശബ്ദത അപലപനീയമാണെന്ന് കമ്മിഷന്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: