Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഴിമതികളുടെ അമ്മയും മകനും

Janmabhumi Online by Janmabhumi Online
Apr 18, 2025, 10:37 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

നാഷണല്‍ ഹെറാള്‍ഡ് അഴിമതിക്കേസില്‍ കോണ്‍ഗ്രസിന്റെ മുന്‍പ്രസിഡന്റുമാരായ സോണിയയേയും രാഹുലിനെയും യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലത്ത് സ്വാതന്ത്ര്യ സമരത്തെ പിന്തുണയ്‌ക്കുന്നതിനു വേണ്ടി ആരംഭിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥതയുള്ള എജിഎല്‍ കമ്പനിയുടെ കോടാനുകോടികള്‍ വിലമതിക്കുന്ന സ്വത്ത് യങ് ഇന്ത്യന്‍ എന്ന ഒരു കടലാസ് കമ്പനി രൂപീകരിച്ച് തട്ടിയെടുത്തു എന്നാണ് കേസ്. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ സോണിയക്കും, ലോക്സഭാ പ്രതിപക്ഷ നേതാവായ രാഹുലിനും പുറമേ കോണ്‍ഗ്രസ് നേതാക്കളായ സാം പിത്രോദയും സുമന്‍ ദുബെയും പ്രതികളാണ്. കേസില്‍ പ്രതികളായിരുന്ന കോണ്‍ഗ്രസ് മുന്‍ ദേശീയ ഖജാന്‍ജി മോത്തിലാല്‍ വോറയും, കര്‍ണാടകയില്‍ നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന ഓസ്‌കര്‍ ഫെര്‍ണാണ്ടസും മരിച്ചുപോയി. ന്യൂദല്‍ഹിയിലെ റോസ് അവന്യു കോടതിയാണ് കേസ് പരിഗണിക്കുന്നത്.

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി കേസുകളില്‍ ഒന്നായ നാഷണല്‍ ഹെറാള്‍ഡ് കേസ് തേഞ്ഞു മാഞ്ഞു പോകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിശ്വസിച്ചിരിക്കുമ്പോഴാണ് അന്വേഷണം പൂര്‍ത്തിയാക്കി വ്യക്തമായ തെളിവുകളോടെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ജനശ്രദ്ധ തിരിക്കാനാണ് എന്‍ഫോഴ്സ്മെന്റിനെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പറയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം കണ്ണടച്ചിരുട്ടാക്കാനും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുകയാണ്. ഇഡി ഓഫീസുകളിലേക്ക് കോണ്‍ഗ്രസുകാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചുകള്‍ സോണിയാ കുടുംബത്തിന്റെ പ്രീതി പിടിച്ചുപറ്റുന്നതിനാണ്. മുഖ്യമന്ത്രിക്കുപ്പായം തുന്നിവച്ചിരിക്കുന്ന രമേശ് ചെന്നിത്തലയും കെ.സി.വേണുഗോപാലുമൊക്കെയാണല്ലോ തീവ്ര പ്രതിഷേധക്കാര്‍.

നാഷണല്‍ ഹെറാള്‍ഡ് കേസ് ഒരു സുപ്രഭാതത്തില്‍ ആകാശത്തുനിന്ന് പൊട്ടിവീണതല്ല. സോണിയാ കുടുംബത്തിന് മുതല്‍ക്കൂട്ടാന്‍ 5000 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്. മന്‍മോഹന്‍ സിങ്ങിനെ പാവ പ്രധാനമന്ത്രിയാക്കി സോണിയ രാജ്യം ഭരിക്കുമ്പോഴാണ് ഈ അഴിമതി അരങ്ങേറിയത്. അതിനകം അടച്ചുപൂട്ടിയ നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഓഹരികള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് 90 കോടി രൂപ നല്‍കിയെന്ന് വരുത്തി സ്വന്തമാക്കുകയാണ് സോണിയയും കൂട്ടരും ചെയ്തത്. തീര്‍ത്തും നിയമവിരുദ്ധമായ ഈ നടപടിയെ ന്യായീകരിക്കാന്‍ കോണ്‍ഗ്രസ് കിണഞ്ഞു ശ്രമിച്ചെങ്കിലും നടന്നില്ല. കേസ് നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതും വിജയിച്ചില്ല. ഒടുവില്‍ ജാമ്യമെടുത്ത്, ഒന്നും സംഭവിക്കാത്തതുപോലെ നടക്കുകയായിരുന്നു സോണിയയും രാഹുലും.

അഴിമതിയിലൂടെ സ്വന്തമാക്കിയ യങ് ഇന്ത്യന്‍ കമ്പനിയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടാന്‍ നടപടിയെടുത്തതിന് പിന്നാലെയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സ്വത്ത് കണ്ടുകെട്ടുന്നതിനെതിരെ സോണിയ പൊട്ടിത്തെറിച്ചു എന്നാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത ചമച്ചത്. താനും മകനും നിരപരാധിയാണെന്നും, അന്വേഷണ ഏജന്‍സി രാഷ്‌ട്രീയമായി വേട്ടയാടുകയാണെന്നും വരുത്തിത്തീര്‍ക്കാനാണ് സോണിയയുടെ ഈ നാടകമെന്ന് അവരെ അറിയാവുന്നവര്‍ക്കൊക്കെ മനസ്സിലാവും. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ചതു കൊണ്ടോ പൊട്ടിക്കരഞ്ഞതുകൊണ്ടോ അഴിമതി കേസുകളില്‍ നിന്ന് രക്ഷപ്പെടാമെന്ന് സോണിയയും കൂട്ടുപ്രതികളും കരുതേണ്ട. ഇത്തരം ഭീഷണികളും കപടനാടകങ്ങളും ഇപ്പോള്‍ രാജ്യം ഭരിക്കുന്നവര്‍ക്കു മുന്നില്‍ വിലപ്പോവില്ല. അഴിമതി കേസുകളില്‍ നിയമം അതിന്റെ വഴിക്ക് പോകും. അഴിമതികള്‍ നടത്താന്‍ സോണിയക്കും മക്കള്‍ക്കും നിയമപരിരക്ഷയുണ്ടെന്ന് കോണ്‍ഗ്രസുകാര്‍ കരുതുന്നുണ്ടാവാം. അത് അവരുടെ കാര്യം. അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തയ്യാറാവില്ല.

പത്ത് വര്‍ഷം നീണ്ട യുപിഎ ഭരണകാലത്തെ അഴിമതികളുടെയെല്ലാം പ്രഥമ സ്രോതസ്സ് സോണിയയായിരുന്നു. അധികാരത്തിന്റെ ബലത്തില്‍ മറ്റുള്ളവര്‍ നടത്തുന്ന അഴിമതികളുടെ പങ്ക് സോണിയാ കുടുംബത്തിന് ലഭിച്ചുകൊണ്ടിരുന്നു. ഇക്കൂട്ടര്‍ രാജ്യത്തെത്തന്നെ കൊള്ളയടിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായിരുന്നു സ്വാതന്ത്ര്യസമര സേനാനികളുടെ ആത്മാവിലേക്ക് കാര്‍ക്കിച്ചുതുപ്പിയ നാഷണല്‍ ഹെറാള്‍ഡ് അഴിമതി. ഈ കേസിലെ പ്രതികള്‍ ശിക്ഷിപ്പെടേണ്ടത് നിയമത്തിന്റെ മാത്രമല്ല, സമൂഹത്തിന്റെയും ആവശ്യമാണ്. ഇതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം.

Tags: Rahul GandhiSonia GandhiNational Herald corruption case
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനീസ് സൈനികരുമായി ഏറ്റുമുട്ടിയ ഇന്ത്യൻ സൈന്യത്തെക്കുറിച്ച് അപകീർത്തികരമായ പരാമർശം ; രാഹുലിന്റെ ഹർജി തള്ളി ഹൈക്കോടതി

India

ഓപ്പറേഷൻ സിന്ദൂറിന്റെ ആഘാതം ക്യാമറകൾ പകർത്തി, അത് ആരും ബാലാകോട്ടിലെ പോലെ തെളിവ് ചോദിക്കാതിരിക്കാൻ- പ്രധാനമന്ത്രി

ഇന്ത്യ രജൗറിയിലും പൂഞ്ചിലും നിര്‍മ്മിക്കാന്‍പോകുന്ന ബങ്കറിന്‍റെ മാതൃക (ഇടത്ത്) രാജ് നാഥ് സിങ്ങ് (വലത്ത്)
India

രജൗറിയിലും പൂഞ്ചിലും സാധാരണക്കാര്‍ക്ക് നേരെ ഷെല്ലാക്രമണം; മുന്‍പില്ലാത്ത പാക് ആക്രമണരീതി; കമ്മ്യൂണിറ്റി ബങ്കര്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

India

അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; ഈ മാസം 26ന് നേരിട്ട് കോടതിയിൽ ഹാജരാകണം

India

മുൻകൂർ അറിയിപ്പ് നൽകാതെ ഡൽഹി സർവകലാശാലയിലെത്തി രാഹുൽ ; ഇനി ഇത് ആവർത്തിക്കരുതെന്ന് സർവകലാശാല അധികൃതർ

പുതിയ വാര്‍ത്തകള്‍

നരഭോജി കടുവയെ പിടിക്കാനുള്ള കെണിയില്‍ പുലി കുടുങ്ങി

നവതി ആഘോഷിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് കെ. രാമന്‍പിള്ളയെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ആദരിക്കുന്നു. പി. അശോക്കുമാര്‍, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, രാജീവ് ചന്ദ്രശേഖര്‍, എ. സമ്പത്ത്, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ജോസഫ് എം. പുതുശ്ശേരി, എ. ശിവന്‍പിള്ള, ഒ. രാജഗോപാല്‍, പ്രൊഫ. ബാലകൃഷ്ണക്കുറുപ്പ്, കരമന ജയന്‍ തുടങ്ങിയവര്‍ സമീപം

കെ. രാമന്‍പിള്ള നവതി ആഘോഷം: രാഷ്‌ട്രീയത്തിലെ മികച്ച മാതൃക: ഗോവ ഗവര്‍ണര്‍

അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും തീവ്രമഴയ്‌ക്ക് സാധ്യത, കാലവർഷക്കെടുതിയിൽ 10 പേർക്ക് ജീവൻ നഷ്ടമായി

സാധ്ന ബ്രോഡ്കാസ്റ്റ് കേസ്; അര്‍ഷദ് വാസിക്കും ഭാര്യയ്‌ക്കും വിലക്ക്

കമല്‍ഹാസന്റെ തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്

സാങ്കേതിക തകരാർ: ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം മസ്കറ്റിൽ ഇറക്കി

രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ദേശീയ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്ന് മിലിറ്ററി നഴ്സിങ് സര്‍വീസ് അഡീ. ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ പി.ഡി. ഷീന ഏറ്റുവാങ്ങുന്നു. തൃശൂര്‍ മാള സ്വദേശിയാണ്‌

ഫ്ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ഭാരതത്തിന്റെ പെണ്‍മക്കളുടെ സിന്ദൂരത്തിന്റെ ശക്തി പാകിസ്ഥാനും ലോകവും കണ്ടു: പ്രധാനമന്ത്രി

12 ഇനം സാധനങ്ങൾക്ക് വിമാനത്താവളത്തിലേക്ക് നിരോധനം ഏർപ്പെടുത്തി ജിദ്ദ

കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ വടകരയിലെ ഡയറ്റില്‍ തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിച്ചപ്പോള്‍

ഈ വിദ്യാലയം തുറക്കുന്നു, എഴുത്തച്ഛനിലൂടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies