ന്യൂദല്‍ഹി: എഡിഎം നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷയാണ് ഹര്‍ജി നല്‍കിയത്. ഈ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് നവീന്‍ ബാബുവിന്റെ സഹോദരനും അഭിഭാഷകനുമായ എം ആര്‍ രമേശ് ബാബു മുഖേന സുപ്രീംകോടതിയെ സമീപിച്ചത്. എല്ലാ കേസുകളും സിബിഐയ്‌ക്ക് വിടേണ്ടതില്ലെന്ന മുന്‍നിലപാട് കോടതി ആവര്‍ത്തിച്ചു. ആത്മഹത്യാ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന പൊലീസിന്‌റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നാണ് മഞ്ജുഷ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്‌റെ മരണത്തില്‍ മുന്‍ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയെ മാത്രം പ്രതിയാക്കിയാണ് സംസ്ഥാന പൊലീസ് കേസെടുത്തിട്ടുള്ളത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്‌റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: