Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുനമ്പത്തുകാര്‍ക്ക് നീതി ഉറപ്പ്

Janmabhumi Online by Janmabhumi Online
Apr 17, 2025, 11:30 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

പാര്‍ലമെന്റ് പാസാക്കിയ വഖഫ് നിയമഭേദഗതിക്ക് രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിക്കുകയും, കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തതിനുശേഷം കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജു നടത്തിയ കേരള സന്ദര്‍ശനം മുനമ്പം നിവാസികളുടെ ആശങ്കകള്‍ പരിഹരിച്ചിരിക്കുകയാണ്. വഖഫ് നിയമ ഭേദഗതിയെ നഖശിഖാന്തം എതിര്‍ത്ത കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ ഇതു സംബന്ധിച്ച ബില്ല് പാര്‍ലമെന്റില്‍ പാസാകുമെന്ന് ഉറപ്പായതോടെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ച് രാഷ്‌ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് നടത്തിയത്. ഇപ്പോഴത്തെ ഭേദഗതികൊണ്ട് മുനമ്പത്തുകാര്‍ക്ക് പ്രയോജനമൊന്നും ഉണ്ടാവില്ലെന്നാണ് സിപിഎമ്മും കോണ്‍ഗ്രസ്സും പ്രചരിപ്പിച്ചത്. സ്വത്ത് അന്യാധീനപ്പെടുന്ന മുനമ്പത്തെ 600 ലേറെ കുടുംബങ്ങള്‍ക്ക് ഈ നിയമ ഭേദഗതി കൊണ്ട് പ്രയോജനമൊന്നും ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഈ കുപ്രചാരണം നടത്തിയത്. കിരണ്‍ റിജിജു നടത്തിയ വാര്‍ത്താ സമ്മേളനത്തിലും, മുനമ്പത്ത് നടത്തിയ സന്ദര്‍ശനത്തിലും ഈ കുപ്രചാരണത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുകയുണ്ടായി.

പുതിയ വഖഫ് ഭേദഗതി നിയമം മുനമ്പത്തിനും ബാധകമാണെന്നും, രാജ്യത്തൊരിടത്തും ഇനി മുനമ്പം ആവര്‍ത്തിക്കില്ലെന്നും കിരണ്‍ റിജിജു ആധികാരികമായിത്തന്നെ വ്യക്തമാക്കുകയുണ്ടായി. മുനമ്പത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതുവരെ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പുനല്‍കി. വഖഫ് നിയമ ഭേദഗതി മുസ്ലിങ്ങളെ ലക്ഷ്യംവച്ചുള്ളതല്ലെന്നും, ചരിത്രപരമായ തെറ്റ് തിരുത്താനാണ് ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി പറയുകയുണ്ടായി. ഭാവിയില്‍ ഏതൊരു ഭൂമിയും ഏകപക്ഷീയമായി വഖഫ് സ്വത്തായി പ്രഖ്യാപിക്കാനുള്ള സാധ്യത ഇതോടെ ഇല്ലാതായിരിക്കുകയാണ്. ഇതുതന്നെയാണ് ഇപ്പോഴത്തെ നിയമ ഭേദഗതിയുടെ ചരിത്രപരമായ പ്രാധാന്യവും.

പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്ലുകള്‍ അവതരിപ്പിച്ചുകൊണ്ട് കിരണ്‍ റിജിജു മുനമ്പം നിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയുണ്ടായി. ഇതുതന്നെയാണ് മുനമ്പത്തെത്തി പറഞ്ഞിട്ടുള്ളതും. ഇക്കാര്യത്തില്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെ യാതൊരു വൈരുദ്ധ്യവും ഇല്ല. ഇതുവരെ പരാതിയുമായി കോടതിയെ സമീപിക്കാന്‍ മുനമ്പത്തുകാര്‍ക്ക് കഴിയില്ലായിരുന്നു. നിലവിലുള്ള വഖഫ് നിയമ പ്രകാരം ഇതിനാവില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയതാണല്ലോ. ഈ നിയമത്തിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ഇതനുസരിച്ച് വഖഫ് ബോര്‍ഡിനും ട്രിബ്യൂണലിനുമപ്പുറം പരാതിക്കാര്‍ക്ക് കോടതിയെ സമീപിച്ച് പരിഹാരം തേടാം. ഈ സാധ്യത മറച്ചുപിടിപ്പിച്ചുകൊണ്ട് കുപ്രചാരണം തുടരുകയാണ് കോണ്‍ഗ്രസും സിപിഎമ്മും. നടപടിക്രമങ്ങള്‍ പാലിക്കാതെ മുനമ്പത്തുകാരുടെ പ്രശ്‌നം പരിഹരിക്കണമെന്ന് ഇക്കൂട്ടര്‍ പറയുന്നതിലെ കാപട്യം മുനമ്പത്തുകാര്‍ക്ക് ബോധ്യമായിട്ടുണ്ട്.

ഭരണഘടനയെ നോക്കുകുത്തിയാക്കി നിര്‍ത്തി വര്‍ഗീയ പ്രീണനത്തിനായി കേന്ദ്രത്തിലെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏകപക്ഷീയമായി നിയമ നിര്‍മ്മാണം നടത്തിയതാണ് മുനമ്പത്തുകാരുടെ സ്വത്ത് അന്യാധീനപ്പെടാന്‍ കാരണം. ഈ തെറ്റാണ് മോദി സര്‍ക്കാര്‍ തിരുത്തിയിട്ടുള്ളത്. ഇതിനെതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും നിലയുറപ്പിച്ചവര്‍ മുനമ്പത്തെ 600 ലേറെ കുടുംബങ്ങളെ പിന്നില്‍നിന്ന് കുത്തുകയാണ് ചെയ്തത്. ഇവര്‍ക്ക് ഭൂമി തിരിച്ചുകിട്ടരുതെന്നാണ് സിപിഎമ്മും കോണ്‍ഗ്രസും ആഗ്രഹിക്കുന്നത്. മുസ്ലിം വോട്ട് ബാങ്കിന്റെ പിന്തുണ ലഭിക്കണമെങ്കില്‍ ഇങ്ങനെ സംഭവിക്കണമെന്ന് സിപിഎമ്മും പിണറായി സര്‍ക്കാരും കരുതുന്നു. വഖഫ് നിമയ ഭേദഗതി മുനമ്പം നിവാസികളുടെ പ്രശ്‌നം പരിഹരിക്കില്ലെന്ന് പറയുന്നവരാണ് അവരെ കബളിപ്പിക്കാന്‍ ഒരു കമ്മീഷനെ വച്ചതെന്ന് മറക്കരുത്.

വഖഫ് നിയമ ഭേദഗതിയിലൂടെ മുനമ്പത്തുകാര്‍ക്ക് സ്വത്ത് തിരിച്ചുകിട്ടിയാല്‍ ക്രൈസ്തവരുടെ പിന്തുണ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്. മുനമ്പത്തുകാരുടേത് നിലനില്‍പ്പിന്റെ പ്രശ്‌നമായിരുന്നിട്ടും അവരുടെ വോട്ട് വാങ്ങി ജയിച്ച ഹൈബി ഈഡനെപ്പോലുള്ള കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ വലിയ വഞ്ചനയാണ് കാണിച്ചത്. ഈ വഞ്ചന മുനമ്പത്തുകാര്‍ തിരിച്ചറിയുന്നതിലെ വെപ്രാളമാണ് കോണ്‍ഗ്രസിന്. മതന്യൂനപക്ഷങ്ങളുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കി ഇനിയും മുനമ്പം നിവാസികളെ വഞ്ചിക്കാമെന്ന് സിപിഎമ്മും കോണ്‍ഗ്രസും കരുതരുത്.

Tags: Kiran RijijuMunambam residentsJustice guaranteed
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വഖഫ് ബില്ലു കൊണ്ട് നുണക്കോട്ട കെട്ടുന്നവര്‍

Kerala

മുനമ്പം ഭൂമി പ്രശ്‌നം പരിഹരിക്കും, എല്ലാവര്‍ക്കും തുല്യ നീതി ഉറപ്പാക്കും, നിയമഭേദഗതി മുസ്ലീങ്ങള്‍ക്ക് എതിരല്ല : കിരണ്‍ റിജിജു

Kerala

വഖഫ് ഭേദഗതിയിലൂടെ ചരിത്രപരമായ തെറ്റ് സർക്കാർ തിരുത്തി; മുനമ്പത്തുണ്ടായ സംഭവം ഇനി രാജ്യത്തെവിടെയും ആവര്‍ത്തിക്കില്ല : കിരൺ റിജിജു

Kerala

വഖഫ്: മുനമ്പം നിവാസികള്‍ക്ക് കക്ഷിചേരാന്‍ ട്രൈബ്യൂണല്‍ അനുമതി; തുടര്‍വാദം ഇന്ന് ആരംഭിക്കും; വഖഫ് സംരക്ഷണ സമിതിക്കുള്ള തിരിച്ചടിയെന്ന് മുനമ്പം സമരസമിതി

Kerala

കിരണ്‍ റിജിജു മുനമ്പത്തേക്ക്; ഈ മാസം ഒന്‍പതിന് എന്‍ഡിഎ സംഘടിപ്പിക്കുന്ന അഭിനന്ദന സഭയില്‍ പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

സിനിമാപ്രവര്‍ത്തകരില്‍നിന്ന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാംഗ്മൂലം വാങ്ങാന്‍ നിര്‍മാതാക്കളുടെ സംഘടന

തിരുവനന്തപുരത്തിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം തിരിച്ചുപോകുന്നത് വൈകും

ഇറാനിലെ ഫര്‍ദോ ആണവകേന്ദ്രത്തില്‍ യുറേനിയത്തിന്‍റെ സമ്പുഷ്ടീകരണം നടക്കുന്നു (ഇടത്ത്) ഫര്‍ദോ ആണവകേന്ദ്രം തകര്‍ക്കാനുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബ് (വലത്ത്)

ഫോര്‍ദോ ആണവകേന്ദ്രം ആക്രമിക്കുന്നതിന് ഇസ്രയേലിനുള്ള തടസ്സം എന്താണ്?

തിരുവല്ലയില്‍ കാവുംഭാഗത്ത് യാത്രക്കാര്‍ക്ക് ഭീഷണിയായ തേനീച്ചക്കൂട് വനപാലകര്‍ നീക്കി

ചരക്കുലോറി യന്ത്രത്തകരാര്‍ മൂലം നടുറോഡില്‍ കിടന്നു, അരൂരില്‍ വന്‍ ഗതാഗതക്കുരുക്ക്

ഇത് ഇന്ത്യയാണ്, ഇഷ്ടമുള്ള വസ്ത്രം ധരിച്ചു പുറത്ത് പോകാൻ കഴിയില്ലെന്ന് മകളെ ഓര്‍മിപ്പിക്കും.

വാല്‍പ്പാറയില്‍ 6 വയസുകാരിയെ പുലി പിടിച്ചു

ഇറാന്‍ വെള്ളിയാഴ്ച ഇസ്രയേലിന് നേരെ നടത്തിയ ആക്രമണത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പൊലീസ്

ഇറാന്റെ ബുഷെഹ്ര്‍ ആണവനിലയം ആക്രമിക്കുമെന്ന് ഇസ്രയേല്‍; ഇസ്രയേലിനെ ആക്രമിച്ച് ഇറാന്‍; സമാധാനത്തിനായി യുകെ, ഫ്രാന്‍സ്, ജര്‍മ്മനി

ചെങ്ങന്നൂര്‍ സ്വദേശികളായ ദമ്പതികള്‍ മുംബയില്‍ വാഹനാപകടത്തില്‍ മരിച്ചു

കെഎസ്ആര്‍ടി സി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം: വടകര സ്വദേശി സവാദ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies