World

ട്രംപിനെ മാനസികമായി ക്ഷീണിപ്പിച്ച് ചൈനയുടെ ഡ്രാഗണ്‍ കളി…വേണ്ട ഇനി ബോയിംഗ് വിമാനം…യുഎസിന് അപൂര്‍വ്വ ധാതുക്കള്‍ നല്‍കില്ല

ചൈനീസ് ഉല്‍പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം കുത്തനെ ഉയര്‍ത്തിയ ട്രംപിനെതിരെ പ്രതികാരനടപടികളിലൂടെ സമ്മര്‍ദ്ദം ചെലുത്തി ചൈന. സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണത്തിനും ആയുധനിര്‍മ്മാണത്തിനും ബഹിരാകാശസംബന്ധമായ ഉപകരണങ്ങള്‍ നിര്‍മ്മിക്കാനും വൈദ്യുതി വാഹനങ്ങളുടെ ബാറ്ററികള്‍ നിര്‍മ്മിക്കാനും അത്യന്താപേക്ഷിതമായ അപൂര്‍വ്വ ധാതുക്കള്‍ യുഎസിന് നല്‍കേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് ചൈന.

Published by

ബെയ്ജിംഗ്: ചൈനീസ് ഉല്‍പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം കുത്തനെ ഉയര്‍ത്തിയ ട്രംപിനെതിരെ പ്രതികാരനടപടികളിലൂടെ സമ്മര്‍ദ്ദം ചെലുത്തി ചൈന. സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണത്തിനും ആയുധനിര്‍മ്മാണത്തിനും ബഹിരാകാശസംബന്ധമായ ഉപകരണങ്ങള്‍ നിര്‍മ്മിക്കാനും വൈദ്യുതി വാഹനങ്ങളുടെ ബാറ്ററികള്‍ നിര്‍മ്മിക്കാനും അത്യന്താപേക്ഷിതമായ അപൂര്‍വ്വ ധാതുക്കള്‍ യുഎസിന് നല്‍കേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് ചൈന.

ട്രംപിനെ ദുര്‍ബലനാക്കുന്ന അപൂര്‍വ്വ ധാതുക്കള്‍ എന്തൊക്കെ?

കോബാള്‍ട്, ലിതിയം, നിക്കല്‍, റെയര്‍ എര്‍ത്ത് മെറ്റീരിയലുകള്‍ എന്നിവ യുഎസിന് നല്‍കേണ്ടെന്ന ചൈനയുടെ തീരുമാനം യുഎസിന് വലിയ അടിയാകും യുഎസിലെ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണം, വൈദ്യുതി വാഹനനിര്‍മ്മാണം, സൈനിക ഉപകരണങ്ങളുടെ നിര്‍മ്മാണം എന്നിവ സ്തംഭിക്കുമെന്ന് വന്നാല്‍ ട്രംപ് പതിയെ പ്രതികാരബുദ്ധി ഉപേക്ഷിച്ച് തങ്ങളുടെ വഴിക്ക് വരുമെന്നാണ് ചൈന കരുതുന്നത്.

ലോകത്തിലെമ്പാടുമുള്ള ഇത്തരം പ്രകൃതിദത്ത ധാതുക്കളെല്ലാം ചൈന കയ്യടക്കി വെച്ചിരിക്കുകയാണ്. ഭാവിയില്‍ ഇതുപോലെ ഒരു യുദ്ധം വന്നാല്‍ എടുത്തുപയോഗിക്കുകയാണ് ലക്ഷ്യം.

യുഎസിന്റെ ബോയിംഗ് വിമാനം വേണ്ട; കാര്‍ഷിക വിളകളും വേണ്ട

അതുപോലെ യുഎസില്‍ നിന്നും ചൈന വാങ്ങിക്കൂട്ടുന്ന പല ഉല്‍പന്നങ്ങളും വേണ്ടെന്ന് വെച്ചാല്‍ അത് യുഎസിലെ കമ്പനികള്‍ക്ക് തിരിച്ചടിയാകും. അന്നേരം അവര്‍ യുഎസ് സര്‍ക്കാരിനും ട്രംപിനും എതിരെ തിരിഞ്ഞുകൊള്ളും എന്നാണ് ചൈന കണക്കുകൂട്ടുന്നത്. ഇതിന്റെ ഭാഗമായി ബോയിംഗ് വിമാനങ്ങളുടെ ഇറക്കുമതി വേണ്ടെന്ന് വെച്ചിരിക്കുകയാണ് ചൈന. എയര്‍ ചൈന, ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ്, ചൈന സതേണ്‍ എയര്‍ലൈന്‍സ് എന്നീ ചൈനയിലെ മൂന്ന്ചൈനീസ് വിമാനക്കമ്പനികള്‍ യഥാക്രമം 45,53,81 വീതം ബോയിംഗ് വിമാനങ്ങള്‍ വാങ്ങാന്‍ ഉത്തരവ് നല്‍കിയിരുന്നതാണ്. ഇതാണ് ഇപ്പോള്‍ റദ്ദാക്കുന്നത്. ഇത് യുഎസിലെ ബോയിംഗ് എന്ന വിമാനക്കമ്പനിക്ക് അടിയാണ്.

അതുപോലെ അമേരിക്കയില്‍ നിന്നും ചൈനയിലേക്ക് എത്തിക്കൊണ്ടിരുന്ന ചോളമായ സോര്‍ഗം, പോള്‍ട്രി, ബോണ്‍മീല്‍ എന്നിവയുടെ ഇറക്കുമതിയും നിരോധിച്ചു. ഇതുവഴി 27 അമേരിക്കന്‍ കമ്പനികള്‍ക്ക് ചൈനയില്‍ നിന്നും കിട്ടിക്കൊണ്ടിരുന്ന കോടികളുടെ ബിസിനസ് ഇല്ലാതായി.അതുപോലെ കോഴിയുടെ കാലുകള്‍ യുഎസില്‍ നിന്നും ചൈനയിലേക്ക് പോകുന്ന ഒരു വലിയ വിഭവമാണ്.

അസംസ്കൃത സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ യുഎസ് വിദേശരാജ്യങ്ങളെ ആശ്രയിക്കേണ്ടിവരുന്നു എന്നതും അങ്ങിനെ നിന്നില്ലെങ്കില്‍ ദീര്‍ഘകാലത്തേക്ക് വിഭവങ്ങളുടെ വിതരണം തകരാറിലാകുമെന്നതും അമേരിക്കയ്‌ക്ക് വലിയ ഭീഷണിയാണെന്ന ബോധ്യം ഇപ്പോള്‍ അമേരിക്കയ്‌ക്ക് കൈവന്നിരിക്കുകയാണ്.

യുഎസിനുണ്ട് ചൈനയോട് അടിമത്വം

ചൈനയുമായി എത്രത്തോളം അടിമത്വം യുഎസിനുണ്ട് എന്ന ബോധ്യം ഇപ്പോള്‍ യുഎസിനുണ്ടായിരിക്കുകയാണ്. സ്വന്തം രാജ്യത്ത് ഒരു സ്മാര്‍ട്ട് ഫോണ്‍ ഉണ്ടാക്കണമെങ്കില്‍ ചൈന നല്‍കുന്ന അപൂര്‍വ്വ ധാതുക്കള്‍ ആവശ്യമാണെന്നത് വലിയ ദൗര്‍ബല്യമായി ട്രംപ് കണക്ക് കൂട്ടുന്നു. ഏതെങ്കിലും ആയുധങ്ങളോ ബഹിരാകാശ വാഹനങ്ങളോ നിര്‍മ്മിക്കണമെങ്കിലും ചൈന നല്‍കുന്ന അപൂര്‍വ്വ ധാതുക്കള്‍ വേണ്ടിവരുന്നു എന്നത് യുഎസിന്റെ ദേശീയ സുരക്ഷയെത്തന്നെ ബാധിക്കുകയാണെന്നും ട്രംപ് സൂചിപ്പിച്ചുകഴിഞ്ഞു. എന്തായാലും ഭാവിയില്‍ ചൈനയും യുഎസും തമ്മില്‍ ഉണ്ടാകാന്‍ പോകുന്ന വലിയ യുദ്ധങ്ങളുടെ തുടക്കമാണിത്. ചൈന-യുഎസ് വ്യാപാരയുദ്ധമെന്ന മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക