ഉനക്കോട്ടി ; ത്രിപുരയിൽ കമ്യൂണിസ്റ്റ് നേതാവിന്റെ പ്രതിമ ഇരുന്നിടത്ത് ശ്രീരാമ വിഗ്രഹം സ്ഥാപിച്ചു . ഉനക്കോട്ടിയിൽ മുൻ ഉപമുഖ്യമന്ത്രി ബൈദ്യനാഥ് മജുംദാറിന്റെ പ്രതിമയുണ്ടായിരുന്നിടത്ത് ആണ് അത് മാറ്റി ശ്രീരാമന്റെ വിഗ്രഹം സ്ഥാപിച്ചത്. സംഭവത്തിൽ പ്രതിഷേധവുമായി സിപിഎം രംഗത്തെത്തി.
സംഭവത്തിൽ പ്രതിഷേധവുമായി സിപിഎം രംഗത്തെത്തി. ശ്രീരാമന്റെ വിഗ്രഹം മാറ്റണമെന്നും ബൈദ്യനാഥ് മജുംദാറിന്റെ പ്രതിമ പുനസ്ഥാപിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞു. ഏപ്രിൽ 11ന് രാത്രി ഉനകോടി ജില്ലയിലെ കൈലാഷഹർ പട്ടണത്തിലെ ശ്രീരാംപൂർ ട്രൈ ജംഗ്ഷനിൽ അജ്ഞാതരായ ആളുകൾ ശ്രീരാമന്റെ വിഗ്രഹം സ്ഥാപിച്ചതായി ജിതേന്ദ്ര ചൗധരി പറഞ്ഞു.
ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ പ്രതിമ സ്ഥാപിച്ചിരുന്ന പീഠത്തിൽ ശ്രീരാമന്റെ വിഗ്രഹം സ്ഥാപിക്കുന്നത് ത്രിപുരയുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും എതിരാണെന്ന് ചൗധരി പറഞ്ഞു.ശ്രീരാമന്റെ വിഗ്രഹം മറ്റെവിടേക്കെങ്കിലും മാറ്റി സ്ഥാപിക്കണമെന്നും ബൈദ്യനാഥ് മജുംദാറിന്റെ പ്രതിമ പുനഃസ്ഥാപിക്കണമെന്നുമാണ് സിപിഎം ആവശ്യപ്പെടുന്നത് . കമ്മ്യൂണിസ്റ്റ് നേതാവ് തന്റെ ജീവിതം ജനങ്ങളുടെ താൽപ്പര്യങ്ങൾക്കായി സമർപ്പിച്ചതാണെന്നും ചൗധരി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: