Sunday, June 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബില്ലുകളിൽ തീരുമാനം; സമയ പരിധി നിശ്ചയിച്ചതിനെതിരെ പുനഃപരിശോധനാ ഹര്‍ജി നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം

Janmabhumi Online by Janmabhumi Online
Apr 13, 2025, 11:04 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ബില്ലുകള്‍ പാസാക്കുന്ന കാര്യത്തില്‍ രാഷ്‌ട്രത്തലവനും ഭരണഘടനയുടെ കാവലാളുമായ രാഷ്‌ട്രപതിക്കും സുപ്രീംകോടതി സമയ പരിധി നിശ്ചയിച്ചതിനെതിരെ പുനഃപരിശോധനാ ഹര്‍ജി നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഹര്‍ജിക്ക് നീക്കം തുടങ്ങി. വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരുടെ ബെഞ്ചില്‍ തന്നെയായിരിക്കും പുനഃപരിശോധനാ ഹര്‍ജിയും നല്‍കുക.

സമയപരിധി നിശ്ചയിച്ചത് പുനഃപരിശോധിക്കണമെന്നും കേന്ദ്രത്തിന്റെ വാദങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. ഇന്നലെയായിരുന്നു ഗവര്‍ണര്‍ക്ക് പുറമേ രാഷ്‌ട്രപതിക്കും ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചല്ല, വെറും രണ്ടംഗ ബെഞ്ചാണ്, രാഷ്‌ട്രപതിക്കു മൂന്നു മാസം സമയ പരിധി ഏര്‍പ്പെടുത്തിയത്. ഇതോടെ ഇത്തരമൊരു നടപടിക്കു സുപ്രീംകോടതിക്ക് അധികാരമുണ്ടോയെന്നതിനെപ്പറ്റി വലിയ ചര്‍ച്ചകള്‍ രാജ്യമൊട്ടാകെ ആരംഭിച്ചു. നിയമവൃത്തങ്ങളില്‍പ്പോലും കടുത്ത ഭിന്നതയാണ് ഉടലെടുത്തിരിക്കുന്നത്.

വിധി ഇങ്ങനെ:
നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍മാര്‍ രാഷ്‌ട്രപതി പരിഗണനയ്‌ക്കയച്ചാല്‍ മൂന്നു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. അതു വൈകിയാല്‍, കാരണം രേഖാമൂലം സംസ്ഥാന സര്‍ക്കാരിനെ അറിയിക്കണം. സുപ്രീംകോടതി നിശ്ചയിച്ച സമയ പരിധിക്കുള്ളില്‍ തീരുമാനമെടുത്തിട്ടില്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്കു കോടതിയെ സമീപിക്കാം, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരുടെ ബെഞ്ച് വിധിച്ചു.

രാജ്യചരിത്രത്തിലാദ്യമാണ് നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്‌ട്രപതിക്കു സുപ്രീംകോടതി സമയ പരിധി നിശ്ചയിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ തടഞ്ഞുവച്ചെന്നു കാണിച്ചു തമിഴ്നാട് സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ബില്ലുകള്‍ അംഗീകരിക്കുന്നതില്‍ ഗവര്‍ണര്‍മാര്‍ക്കു സമയ പരിധി നിശ്ചയിച്ച് ഏപ്രില്‍ എട്ടിനു കോടതി വിധി പുറപ്പെടുവിച്ചിരുന്നു. വിധിയുടെ പൂര്‍ണ പകര്‍പ്പ് കഴിഞ്ഞ രാത്രിയാണ് സുപ്രീംകോടതി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.

രാഷ്‌ട്രപതി സ്വീകരിക്കേണ്ട നടപടികള്‍ ഭരണഘടനയുടെ 201-ാം അനുച്ഛേദത്തിലാണ് വിശദീകരിച്ചിട്ടുള്ളത്. അതിനു സമയ പരിധി നിശ്ചയിച്ചിട്ടി
ല്ല. എന്നാല്‍ രണ്ടംഗ ബെഞ്ച് ഇതിനു സമയ പരിധി നിശ്ചയിക്കുകയായിരുന്നു.

Tags: Supreme Courtrashtrapathiassemblybill
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്ലാമിന് പരിഗണനയൊന്നുമില്ല ; അവരുടെ വിശ്വാസങ്ങളും സംസ്കാരവും ആർക്കും മേൽ അടിച്ചേൽപ്പിക്കാൻ പറ്റില്ല : ബ്രിട്ടനിൽ ഫ്രീ സ്പീച്ച് ബിൽ അവതരിപ്പിച്ചു

Entertainment

ക്ഷയരോഗബാധിത, നില വഷളെന്നും നടി ലീന മരിയ പോള്‍, ജാമ്യാപേക്ഷയില്‍ ഇടപെടാതെ സുപ്രീം കോടതി

Kerala

കരുതല്‍ തടങ്കല്‍ നിയമത്തിന്‌റെ ദുരുപയോഗത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

Kerala

ജൂണ്‍ 15 ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റി

India

‘സുപ്രീം കോടതിക്കെതിരായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഒരു വ്യക്തിയെയും അനുവദിക്കാനാവില്ല’

പുതിയ വാര്‍ത്തകള്‍

ഹമാസ് അനുകൂല പത്രപ്രവർത്തകൻ തുർക്കി അൽ-ജാസറിനെ സൗദി വധശിക്ഷയ്‌ക്ക് വിധേയനാക്കി

രാജസ്ഥാൻ സർക്കാർ വകുപ്പുകളിൽ ഉറുദു-പേർഷ്യൻ വാക്കുകൾ വിലക്കി : ഇനി സർക്കാർ രേഖകൾ ഹിന്ദിയിൽ

കുതിച്ചുയർന്ന് സ്വര്‍ണവില: സാധാരണക്കാരന് കിട്ടാക്കനിയാകുമോ?

വാഹന പരിശോധനയ്‌ക്കിടെ പോലീസ് ഓഫീസറുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കിയ സംഭവം: പ്രതികളുടെ രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയില്‍

ഗവി…. വനഭംഗിയില്‍ ഒളിപ്പിച്ച കണ്ണീര്‍ത്തടം

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം: ഭാവിയിലേക്കുള്ള ഒരു വീക്ഷണം

Ahmedabad, Jun 13 (ANI): The wreckage of the ill-fated London-bound Air India flight on the rooftop of the doctors' hostel, in Ahmedabad on Thursday. Efforts are underway to move the wreckage. (ANI Video Grab)

ഭയത്തില്‍ നിന്നുണ്ടാകുന്ന സംശയങ്ങള്‍…

ഈ രോഗലക്ഷണങ്ങള്‍ ഉണ്ടോ ? അഞ്ച് വര്‍ഷം മുമ്പ് തന്നെ ഡിമെന്‍ഷ്യ രോഗത്തെ കൃത്യമായി പ്രവചിക്കാം

കെനിയയിലെ അപകടത്തിൽ മരിച്ച 5 മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയിലെത്തിക്കും

ഇനി സംസ്ഥാനത്ത് അതിതീവ്ര മഴ! അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies