Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹമാസ് നേതാക്കളുടെ ചിത്രമേന്തി ജമാ അത്തെ ഇസ്ലാമിയുടെ കരിപ്പൂര്‍ വിമാനത്താവള മാര്‍ച്ച് നിയമവാഴ്ചയോടുള്ള വെല്ലുവിളി: ശ്രീജിത് പണിയ്‌ക്കര്‍

കഴിഞ്ഞ ദിവസം ഹമാസ് ഭീകരരുടെ ചിത്രങ്ങള്‍ ഉപയോഗിച്ചും പ്രധാനമന്ത്രിക്കെതിരെ മതപരമായ മുദ്രാവാക്യങ്ങളുയര്‍ത്തിയും ജമാ അത്തെ ഇസ്ലാമി ഹിന്ദിന്റെ വിദ്യാര്‍ത്ഥി സംഘടനയായ സ്റ്റുഡന്‍റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷനും സോളിഡാരിറ്റിയും നടത്തിയ കരിപ്പൂര്‍ വിമാനത്താവള മാര്‍ച്ച് രാജ്യത്തിന്റെ നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് സ്വതന്ത്ര നിരീക്ഷകനായ ശ്രീജിത് പണിയ്‌ക്കര്‍.

Janmabhumi Online by Janmabhumi Online
Apr 11, 2025, 08:18 pm IST
in Kerala
ജമാ അത്തെ ഇസ്ലാമി ഹിന്ദിന്‍റെ വിദ്യാര്‍ത്ഥി സംഘടനയായ സ്റ്റുഡന്‍റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷനും സോളിഡാരിറ്റിയും നടത്തിയ കരിപ്പൂര്‍ വിമാനത്താവള മാര്‍ച്ച് (ഇടത്ത്) ശ്രീജിത് പണിയ്ക്കര്‍ (വലത്ത്)

ജമാ അത്തെ ഇസ്ലാമി ഹിന്ദിന്‍റെ വിദ്യാര്‍ത്ഥി സംഘടനയായ സ്റ്റുഡന്‍റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷനും സോളിഡാരിറ്റിയും നടത്തിയ കരിപ്പൂര്‍ വിമാനത്താവള മാര്‍ച്ച് (ഇടത്ത്) ശ്രീജിത് പണിയ്ക്കര്‍ (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: കഴിഞ്ഞ ദിവസം ഹമാസ് ഭീകരരുടെ ചിത്രങ്ങള്‍ ഉപയോഗിച്ചും പ്രധാനമന്ത്രിക്കെതിരെ മതപരമായ മുദ്രാവാക്യങ്ങളുയര്‍ത്തിയും ജമാ അത്തെ ഇസ്ലാമി ഹിന്ദിന്റെ വിദ്യാര്‍ത്ഥി സംഘടനയായ സ്റ്റുഡന്‍റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷനും സോളിഡാരിറ്റിയും നടത്തിയ കരിപ്പൂര്‍ വിമാനത്താവള മാര്‍ച്ച് രാജ്യത്തിന്റെ നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് സ്വതന്ത്ര നിരീക്ഷകനായ ശ്രീജിത് പണിയ്‌ക്കര്‍. ഒരു ടിവി ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ശ്രീജിത് പണിയ്‌ക്കര്‍.

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വഖഫ് ബില്‍ ഭേദഗതിയ്‌ക്കെതിരെ പ്രതിഷേധിക്കാന്‍ രാജ്യത്ത് ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. നിയമത്തിനകത്ത് നിന്നും പൊതുഗതാഗതത്തെയും നിയമവ്യവസ്ഥയെയും വെല്ലുവിളിയ്‌ക്കാതെ ആര്‍ക്കും പ്രതിഷേധിക്കാം. പക്ഷെ കരിപ്പൂരിലേക്ക് പ്രകടനം നടത്തിയ ജമാ അത്തെ ഇസ്ലാമി വിദ്യാര്‍ത്ഥികള്‍ പറയുന്നത് വഖഫ് ഭേദഗതി ബില്‍ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നാണ്. വാസ്തവത്തില്‍ ഇവരുടെ പ്രകടനത്തിന് പൊലീസിന്റെ അനുമതി കിട്ടിയിട്ടില്ലെന്നാണ് അറിയുന്നത്. അതിനര്‍ത്ഥം അവര്‍ നിയമവാഴ്ചയെ വെല്ലുവിളിച്ചുവെന്നാണ്. ഇവരുടെ മുദ്രാവാക്യങ്ങളും രാജ്യദ്രോഹപരമായവയായിരുന്നു. – ശ്രീജിത് പണിയ്‌ക്കര്‍ ചൂണ്ടിക്കാട്ടി.

എന്തിനാണ് ഇവര്‍ ചിത്രങ്ങള്‍ മുസ്ലിം ബ്രദര്‍ഹുഡ് പോലുള്ള ഭീകരസംഘടനകളുടെ നേതാവിന്റെ ചിത്രം പ്രകടനത്തില‍് ഉപയോഗിക്കുന്നത് ? ഇന്ത്യ മുസ്ലിം ബ്രദര്‍ഹുഡിനെ നിരോധിച്ചിട്ടില്ല എന്ന് ന്യായീകരിക്കുകയാണ് ഇവര്‍. എന്നാല്‍ ഇന്ത്യയ്‌ക്ക് എതിരെ ഇതുവരെ മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തിക്കാത്തിടത്തോളം ഇന്ത്യയ്‌ക്ക് ഈ സംഘടനയെ നിരോധിക്കേണ്ട കാര്യമില്ല. യുഎഇയില്‍ സൗദിയില്‍ സിറിയയില്‍ എല്ലാം നിരോധിച്ച സംഘടനയാണ് മുസ്ലിം ബ്രദര്‍ഹുഡ്. ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഇമാം ഹസന്നുള്‍ ബന്ന, ഹമാസ് സ്ഥാപകനായ അഹമ്മദ് യാസിന്‍, യഹിയ സിന്‍വാര്‍ തുടങ്ങിയവരുടെ ചിത്രങ്ങളുമായാണ് ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥിവിഭാഗം പ്രവര്‍ത്തകര്‍ വിമാനത്താവളത്തിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചത്. സയ്യിദ് ഖുതുബ് പോലുള്ള അപകടകാരികളായ തീവ്രവാദികളുടെ ചിത്രങ്ങള്‍ എന്തിനാണ് ഇവര്‍ ഉപയോഗിക്കുന്നത്?ഇദ്ദേഹത്തിന്റെ സന്ദേശങ്ങളാണ് അല്‍ ക്വെയ്ദ പോലുള്ള ഭീകര സംഘടനകള്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഇസ്ലാം ഭരണം ലോകമാകെ വേണമെന്നും ശരിയ നിയമമാണ് ലോകത്തെങ്ങും വേണ്ടതെന്നും പറയുന്ന സന്ദേശങ്ങളാണ് സയ്യിദ് കുത്തബിന്‍റേത്. – ശ്രീജിത് പണിയ്‌ക്കര്‍ പറയുന്നു.

നേരത്തെ ഹമാസ് നേതാക്കളുടെയും മറ്റും ചിത്രങ്ങള്‍ ചിത്രങ്ങള്‍ ആനപ്പുറത്ത് എഴുന്നെള്ളിച്ചത് നമ്മള്‍ കണ്ടതാണ്. എന്നാല്‍ ഇപ്പോഴിതാ ഇവരുടെ സ്നേഹം ഹമാസില്‍ നിന്നും പോയി മുസ്ലിം ബ്രദര്‍ഹുഡിലേക്ക് വരെ എത്തിയിരിക്കുന്നു. ഈ തീവ്രവാദി നേതാക്കള്‍ നമ്മുടെ നാട്ടിലെ മുസ്ലിങ്ങള്‍ക്ക് വേണ്ടി എന്താണ് ചെയ്തിരിക്കുന്നത്. പൊളിറ്റിക്കല്‍ ഇസ്ലാമിനെ ഇവിടെ ടൂളായി ഉപയോഗിക്കുകയാണ്. – ശ്രീജിത് പണിയ്‌ക്കര്‍ പറയുന്നു.

പലസ്തീനികള്‍ക്ക് പലസ്തീനില്‍ ന്യായമായി ജീവിക്കാനുള്ള അവകാശമുണ്ട്. ഇവരുടെ അവകാശം ഇന്ത്യയും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. പക്ഷെ അവര്‍ക്ക് വേണ്ടി ഹമാസ് പോലുള്ള ഭീകരസംഘടനകള്‍ രംഗത്ത് വന്നതാണ് അപകടം. ഈ നാട്ടിലെ മുസ്ലിങ്ങള്‍ക്ക് ഇവരെക്കൊണ്ട് നയാപൈസയുടെ ഉപയോഗം ഇല്ല. പിന്നെ എന്തിനാണ് ഇവരുടെയൊക്കെ ചിത്രങ്ങല്‍ ഇവര്‍ പ്രകടനത്തില്‍ ഉപയോഗിക്കുന്നത്. അതിനര്‍ത്ഥം പൊളിറ്റിക്കല്‍ ഇസ്ലാമിനെ ഒരു ഉപകരണമായി ഉപയോഗിക്കുക എന്നത് തന്നെയാണ്.

 

Tags: #jamaateIslami#Wakfbill#JamaatIslamiHind#SIOSreejithPanickerHamassolidarity#Wakfamendmentbill
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വെടിനിർത്തലിന് തയ്യാറായി ഹമാസ്, ഇസ്രയേലുമായി ഉടൻ ചർച്ചകൾ ആരംഭിക്കും

World

പട്ടിണിയും, പരിവട്ടവും ; പഴയ പോലെ ഭീകരരെ കിട്ടാനുമില്ല : ഗാസയിൽ നിന്ന് ഹമാസ് അപ്രത്യക്ഷമാകുന്നു

ഹമാസ് വധിച്ച ഇസ്രയേല്‍ ബന്ദികളായ മൂന്ന് പേര്‍
World

ഹമാസ് ബന്ദികളായി പിടിച്ച മൂന്ന് ഇസ്രയേല്‍ക്കാരുടെ മൃതദേഹങ്ങള്‍ ഗാസയില്‍ കണ്ടെത്തി

World

മധ്യേഷ്യയില്‍ ഇറാന്‍ എന്ന ഭീകരതയുടെ ഹെഡ് ക്വാര്‍ട്ടേഴ്സ് തകരുന്നു; ഇനി വൈകാതെ ആയത്തൊള്ള ഖൊമേനിക്ക് പകരം മറ്റൊരാള്‍ എത്തും

ഇറാന്‍ സേനയുടെ ഉന്നത കമാന്‍ഡര്‍മാര്‍ ഇറാന്‍റെ മിസൈലുകളും ആയുധങ്ങളും സൂക്ഷിച്ച ഭൂഗര്‍ഭ അറയില്‍ എത്തിയപ്പോള്‍. അല്‍പസമയത്തിനകം ഇസ്രയേല്‍ മിസൈല്‍ ആക്രമത്തില്‍ ഈ ഭൂഗര്‍ഭ അറ തകര്‍ക്കപ്പെട്ടു. ഇരുവരും കൊല്ലപ്പെട്ടു
World

ഇസ്രയേല്‍ ഇറാനെതിരെ ഉപയോഗിച്ചത് ഹെസ്ബുള്ളയെയും ഹമാസിനെയും ഹൂതിയെയും തകര്‍ത്ത അതേ ആക്രമണതന്ത്രം; തകര്‍ത്തത് ഇറാന്റെ സൈനികതലച്ചോര്‍

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ മദ്യനിരോധനം സാധ്യമല്ലെന്ന് മന്ത്രി എംബി രാജേഷ്,നാടിന് ഗുണം ചെയ്യുന്ന കാര്യത്തെ എതിര്‍ക്കരുതെന്നും മന്ത്രി

നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, 9 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവം: സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി

എല്‍സ 03 കപ്പല്‍ അപകടം: എംഎസ്സിയുടെ മറ്റാരു കപ്പല്‍ കസ്റ്റഡിയില്‍  വയ്‌ക്കണമെന്ന് ഹൈക്കോടതി, 9531 കോടി രൂപയാണ് നഷ്ടപരിഹാരം വേണമെന്ന് സര്‍ക്കാര്‍

രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയത് നിയമവിരുദ്ധമായി :ഡോ.സിസ തോമസ് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

പത്തനംതിട്ടയിലെ പാറമട അപകടം: ഒരു മൃതദേഹം കണ്ടെത്തി

സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലാണ് ജീവന്‍ രക്ഷപ്പെട്ടത് : മന്ത്രി സജി ചെറിയാന്‍

ഗുരുപൂർണ്ണിമ ദിനത്തിനായി വ്രതം നോറ്റിരുന്ന ഭക്തർക്ക് നൽകിയ തക്കാളിക്കറിയിൽ ആട്ടിറച്ചി കഷണം ; ധാബ സീൽ ചെയ്തു

തുർക്കിക്ക് തിരിച്ചടി ; സുരക്ഷാ ക്ലിയറൻസ് റദ്ദാക്കുന്നതിനെതിരെ സെലിബി കമ്പനി നൽകിയ ഹർജി ഹൈക്കോടതി തള്ളി

ഗുരുവായൂർ ക്ഷേത്രത്തിലേക്കുള്ള സംഭാവനകൾ ഡിജിറ്റലായി നൽകാവുന്ന പുതിയ സൗകര്യത്തിന്റെ ഉടമ്പടിപത്രം ഫെഡറൽ ബാങ്ക് ഗവർമെന്റ് ബിസിനസ് സൗത്ത് ഹെഡ് കവിത കെ നായർ ഗുരുവായൂർ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്ററായ കെ പി വിനയന് കൈമാറുന്നു. ദേവസ്വം ചീഫ് ഫിനാൻസ് ആൻഡ് അക്കൗണ്ട് ഓഫീസർ സജിത്ത് കെ പി, എസ്റ്റാബ്ലിഷ്‌മെന്റ് സ്റ്റാഫ് അപർണ, ഫെഡറൽ ബാങ്ക് ഗവർമെന്റ് ബിസിനസ് കേരളാ ഹെഡ് അനീസ് അഹമ്മദ്, ബാങ്കിന്റെ ഗുരുവായൂർ ശാഖാ മാനേജർ അഭിലാഷ് എം ജെ, ദീപക് ഡെന്നി എന്നിവർ സമീപം

ലോകത്തെവിടെ നിന്നും ഗുരുവായൂർ ക്ഷേത്രത്തിൽ ഡിജിറ്റലായി സംഭാവന നൽകാം; പുതിയ സൗകര്യം ഒരുക്കി ഫെഡറൽ ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies