തിരുവനന്തപുരം: വിരമിക്കാൻ ഒന്നരമാസം മാത്രം ബാക്കി നിൽക്കെ ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസർക്ക് സസ്പെൻഷൻ. അഴിമതിക്കേസിൽ അറസ്റ്റിലായതിനെത്തുടർന്ന് പാലോട് റെയ്ഞ്ച് ഓഫീസറായിരുന്ന സുധീഷ് കുമാറിനാണ് സസ്പെൻഷൻ. നിലവിൽ 10 കേസുകളിലധികം പ്രതിയാണ് സുധീഷ് കുമാർ. കർശന നടപടികളൊന്നും ഇതുവരെ നേരിട്ടിരുന്നില്ല. വനംവകുപ്പ് ഇയാളെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.
വനം മേധാവിയാണ് ഇയാളെ ഇപ്പോൾ സസ്പെൻഡ് ചെയ്തത്. ഇരുതല മൂരിയെ കടത്തിയ കേസിലെ പ്രതികളിൽ നിന്നും 1.45ലക്ഷം കൈക്കൂലി വാങ്ങിയതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. സസ്പെൻഷനിൽ സാങ്കേതിക പിഴവ് പറഞ്ഞ് കോടതിയിൽ പോവുകയും തിരികെ റെയ്ഞ്ച് ഓഫീസറായി വരികയുമായിരുന്നു.
അതിനിടയിലാണ് അഴിമതിക്കേസിൽ ചോദ്യം ചെയ്യുന്നതും ജയിലിലാവുന്നതും. ഈ സാഹചര്യത്തിലാണ് വനം മേധാവി സസ്പെൻ്റ് ചെയ്ത് ഉത്തരവിറക്കിയത്. അടുത്ത മാസം 31ന് വിരമിക്കാനിരിക്കെയാണ് നടപടി നേരിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: