Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവധിക്കാലമെത്തി… മുന്നിലുണ്ട് അപകടങ്ങള്‍; ശ്രദ്ധിച്ചിറങ്ങാം ജലാശയങ്ങളില്‍

അനിജാമോള്‍ കെ. പി. by അനിജാമോള്‍ കെ. പി.
Mar 29, 2025, 11:21 am IST
in Kerala

തിരുവനന്തപുരം: വേനല്‍ അവധിക്കാലമായി വിദ്യാലയങ്ങള്‍ അടച്ചു. വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഇനി അടിച്ചു പൊളിയുടെ നാളുകള്‍. വെക്കേഷന്‍ ക്ലാസുകളില്‍ പോകുന്നതിനു മുമ്പ് യാത്രകള്‍ നടത്തണം. ചിലര്‍ മാതാപിതാക്കളോടൊപ്പം പുണ്യക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുമ്പോള്‍ മറ്റ് ചിലര്‍ സംസ്ഥാനത്തിന് അകത്തും പുറത്തമുളള വിനോദസഞ്ചാര കേന്ദ്രങ്ങളിലാകും. ബന്ധുഭവനങ്ങളിലേക്ക് പോകുന്നവരും കുറവല്ല. എന്നാലിപ്പോള്‍ അവധിക്കാലം രക്ഷിതാക്കളെ സംബന്ധിച്ച് ആധിയുടെ കാലം കൂടിയായി മാറിയിരിക്കുകയാണ്. ബന്ധുഭവനങ്ങളില്‍ എത്തുന്നവര്‍ സമീപവീടുകളിലുള്ള കുട്ടികളുമൊത്ത് ജലാശയങ്ങളില്‍ നടത്തുന്ന ഉല്ലാസ കുളികള്‍ പലതും അപകടം കൈയ്യെത്താവുന്ന ദൂരത്തിലാണ്.

ജലാശയത്തിന്റെ സ്വഭാവവും ആഴവും മനസിലാക്കാതെ കുളിക്കാനിറങ്ങുന്നതാണ് അപകടങ്ങള്‍ക്ക് കാരണം. മുങ്ങിമരണങ്ങളില്ലാത്ത ദിവസങ്ങള്‍ ഇല്ല. ആര്‍ത്തുല്ലസിച്ച് കളിക്കുമ്പോള്‍ പതിയിരിക്കുന്ന അപകടത്തെക്കുറിച്ച് ശ്രദ്ധിക്കാറില്ല. കണ്ടുനില്‍ക്കുന്നവര്‍ പറഞ്ഞാലും കളിയുടെ രസത്തില്‍ അനുസരിക്കാറില്ല. എന്നാല്‍ ഒരു നിമിഷം കൊണ്ട് എല്ലാം തകിടം മറിയും. കളിചിരിക്കിടയിലെ കരച്ചില്‍. കയത്തിലകപ്പെട്ട് മുങ്ങി താഴ്ന്നുള്ള മരണം. ചിലപ്പോള്‍ രക്ഷിക്കാനിറങ്ങുന്നവരും കയത്തില്‍പെട്ട് മുങ്ങിമരിക്കുന്നു. പലപ്പോഴും ബന്ധുഭവനങ്ങളില്‍ നിന്ന് വരുന്നവരായിരിക്കും ഇത്തരം ദുരന്തത്തിലകപ്പെടുന്നത്. ഇരുകുടുംബത്തിനും ഒരായുസ് മുഴുവനും അനുഭവിക്കേണ്ടി വരുന്ന ദുരിതവും.

ഒരു ദിവസം ശരാശരി നാലുപേര്‍ മുങ്ങി മരിക്കുന്നുണ്ടെന്നാണ് കണക്ക്. ഒരു വര്‍ഷം ഏകദേശം ആയിരത്തോളം പേരും. മുങ്ങി മരണത്തില്‍പ്പെടുന്നവരില്‍ അധികം പേരും എട്ടാം ക്ലാസിനും പ്ലസ്ടുവിനും മധ്യേയുള്ള കുട്ടികളാണ്. അവസാനപരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനു മുമ്പ് കുട്ടികളെ ക്ലാസിലിരുത്തി ഒരു ബോധവല്‍ക്കരണം നടത്തിവിട്ടിരുന്നെങ്കില്‍ മുങ്ങിമരണങ്ങള്‍ കുറെയെങ്കിലും കുറയ്‌ക്കാന്‍ സാധിക്കുമെന്ന് ദുരന്തനിവാരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. പുഴയിലോ കടലിലോ ജലാശയങ്ങളിലോ ഒരാള്‍ അകപ്പെട്ടു എന്ന് ഫയര്‍ഫോഴ്‌സിനെ വിളിച്ച് അറിയിക്കാറുണ്ട്. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ അവര്‍ക്ക് സാധിച്ചെന്ന് വരില്ല. വെള്ളത്തിലാഴ്ന്നാല്‍ മൂന്ന് മിനിട്ട് മതി മരണം സംഭവിക്കാന്‍. പഠനത്തോടൊപ്പം നീന്തലും പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നുണ്ടെങ്കിലും ഇതുവരെയും നടപ്പില്‍ വരുത്തിയിട്ടില്ല.

വിനോദ സഞ്ചാര മേഖലകളിലുള്‍പ്പെടെ വെള്ളക്കെട്ടുകളില്‍ ഇറങ്ങുമ്പോള്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനുള്ള സംവിധാനം ഉണ്ടാക്കിയാല്‍ കുറച്ചെങ്കിലും അപകടങ്ങള്‍ നിയന്ത്രിക്കാനാകും. ഖനനം കഴിഞ്ഞ് ഉപേക്ഷിച്ച കരിങ്കല്‍ ക്വാറികളിലെ വെള്ളക്കെട്ട്, കനാല്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ അപകടങ്ങള്‍ പതിയിരിക്കുന്നത്. ഈ ഭാഗത്തേക്ക് ആരെയും കടത്തിവിടാതിരിക്കാനുള്ള സംവിധാനം പോലീസും റവന്യൂ വകുപ്പും ഉണ്ടാക്കണം. നീന്തലിന്റെ ബാലപാഠം മാത്രം അഭ്യസിച്ചവര്‍പോലും ജലാശയങ്ങളുടെ സ്വഭാവം അറിയാതെ അമിത ആത്മവിശ്വാസത്തോടെ നീന്താനിറങ്ങരുത്. ഇത് കൂടെയുള്ളവരെയും അപകടത്തിലാക്കുന്നു.

Tags: children'swater bodiesSummer holidays
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഉത്തരാഖണ്ഡിലെ ഈ ഹിൽ സ്റ്റേഷനുകൾ വളരെ ശാന്തമാണ് ; മെയ് മാസത്തിൽ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ ടൂറിസ്റ്റ് സ്പോട്ടുകൾ പരിചയപ്പെടാം

India

വേനലവധി, പെരുന്നാള്‍, വിഷു: ഗള്‍ഫ് മേഖലകളിൽ നിന്നുള്ള യാത്രാനിരക്ക് അഞ്ചിരട്ടി കൂട്ടി

Vicharam

കുട്ടികളുടെ ലഹരി ഉപയോഗം: മക്കളാണ്, ചേര്‍ത്തുപിടിക്കാം

Kerala

കലാ-കായിക മേള: പ്രതിഷേധങ്ങൾക്ക് വിലക്കിട്ട് സർക്കാർ, അദ്ധ്യാപകർക്കെതിരെ വകുപ്പ് തല നടപടിക്ക് ശുപാർശ

Article

ജലാശയങ്ങള്‍ പുനരുജ്ജീവിപ്പിക്കാം; പരിഹരിക്കാം ജല പ്രതിസന്ധി

പുതിയ വാര്‍ത്തകള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.