ന്യൂദല്‍ഹി: ഭരണഘടന ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള സ്റ്റാന്‍ഡപ് കൊമേഡിയന്‍ കുനാല്‍ കമ്രയുടെ ഫോട്ടോ മോദി വിരുദ്ധ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളിലെ എന്‍ജിഒ അക്കൗണ്ടുകാരും ജിഹാദികളും കൊണ്ടുപിടിച്ച് പ്രചരിപ്പിക്കുകയാണിപ്പോള്‍. ഇതോടെ ഒരു കാര്യം വെളിച്ചത്തായിരിക്കുകയാണ്. കുനാല്‍ കമ്ര വെറുമൊരു സ്റ്റാന്‍ഡപ് കൊമേഡിയന്‍ മാത്രമല്ല, മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെയും ഡീപ് സ്റ്റേറ്റിന്റെയും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കായ എന്‍ജിഒകളുടെയും പ്രതിനിധിയാണ്. കാരണം ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സമരം ചെയ്യുക എന്നത് ഇവര്‍ അണിയറയില്‍ ഒരുക്കിയ ഗൂഢപദ്ധതിയാണ്. മോദി സര്‍ക്കാര്‍ ഭരണഘടനാവിരുദ്ധമാണെന്ന് പ്രചരിപ്പിക്കുകയാണ് ലക്ഷ്യം.
ചുവന്ന പുറംചട്ടയുള്ള ഭരണഘടന ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സ്ഥിരമായി ഉയര്‍ത്തിപ്പിടിച്ചിരുന്നത് ആരെന്ന് ഓര്‍മ്മയുണ്ടോ? രാഹുല്‍ ഗാന്ധി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പതിവായി ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പ്രസംഗിച്ചിരുന്നത് രാഹുല്‍ ഗാന്ധിയാണ്. മോദി സര്‍ക്കാര്‍ ഭരണഘടനയ്ക്കെതിരാണ് എന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ലക്ഷ്യം. സത്യമല്ല, സത്യമെന്ന് തോന്നിക്കുന്ന രീതിയില്‍ നുണകള്‍ പ്രചരിപ്പിക്കുക, അതിന് സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരം കൊടുക്കുക. ഇതാണല്ലോ ജോര്‍ജ്ജ് സോറോസ്-ഡീപ് സ്റ്റേറ്റ് പിന്തുടരുന്ന ശൈലി. മോദിയെ 2024ല്‍ അട്ടിമറിക്കാന്‍ ജോര്‍ജ്ജ് സോറോസിന്റെ എന്‍ജിഒ ആയ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന് ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര. ഈ യാത്രയില്‍ ഉടനീളം രാഹുല്‍ ഗാന്ധി ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് പ്രസംഗിച്ചിരുന്നത്. മഴ നനഞ്ഞും പൊതുവേദിയില്‍ പ്രസംഗിക്കുന്ന രാഹുല്‍ ഗാന്ധി, തെരുവില്‍ കഴിയുന്നവരെ കെട്ടിപ്പിടിക്കുന്ന രാഹുല്‍ ഗാന്ധി, മുസ്ലീങ്ങള്‍ക്കൊപ്പം ആഹാരം കഴിക്കുന്ന രാഹുല്‍ ഗാന്ധി, കര്ഷക്രക്കൊപ്പം പാടത്തിറങ്ങി കൊയ്യുന്ന രാഹുല്‍ ഗാന്ധി, പള്ളീലച്ചനോട് ദൈവത്തെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്ന രാഹുല്‍ ഗാന്ധി….തുടങ്ങി ഒടേറെ ഫോട്ടോകളാണ് ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന് അന്ന് തയ്യാറാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. യോഗ്യതയില്ലാത്ത നേതാവിനെ വലിയൊരു നേതാവായി അവതരിപ്പിച്ചുകൊണ്ടുള്ള ആ അജണ്ട ജനങ്ങള്‍ തന്നെ പൊളിച്ചു. അവര്‍ക്കറിയാമായിരുന്നു മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന നന്മകള്.
രാഹുല്‍ ഗാന്ധിയെ വീരനായകനായി അവതരിപ്പിക്കാന്‍ വേണ്ടി കോടികള്‍ വാരിയെറിഞ്ഞ് സംഘടിപ്പിച്ച ഭാരത് ജോഡോ യാത്ര ആസൂത്രണം ചെയ്തത് തന്നെ ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന് എന്ന സംഘടനയായിരുന്നു എന്ന് ആരോപിക്കപ്പെടുന്നു. ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ ഇന്ത്യയിലെ മേധാവിയും ആഗോള വൈസ് പ്രസിഡന്റുമായി സലില്‍ ഷെട്ടി ഈ യാത്രയില്‍ പങ്കെടുത്തിരുന്നു. പക്ഷെ 2024ല്‍ മോദി മൂന്നാമതും അധികാരത്തില്‍ വന്നതോടെ ജോര്‍ജ്ജ് സോറോസിന്റെ പദ്ധതികള്‍ പൊളിഞ്ഞു. പക്ഷെ ലോകത്തിലെ നിരവധി ഭരണങ്ങള്‍ തകര്‍ത്തെറിഞ്ഞ ജോര്‍ജ്ജ് സോറോസിനും ഡീപ് സ്റ്റേറ്റിനും ഇതൊന്നും പുത്തരിയല്ല. എന്തിന് റഷ്യ പിന്തുണച്ച് കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ച സിറിയയിലെ ഭരണം വരെ ഇസ്ലാമിക തീവ്രവാദി സംഘടനയെ ഉപയോഗിച്ച് അവസരം കിട്ടിയപ്പോള്‍ അട്ടിമറിച്ചവരാണ് ഡീപ് സ്റ്റേറ്റ്.
ഇപ്പോള്‍ ഇവരുടെ പ്രതിനിധികളില്‍ ഒരാളായി മാറിയിരിക്കുന്നു കുനാല്‍ കമ്ര എന്നതിന് ഉദാഹരണമാണ് കുനാല്‍ കമ്ര ഭരണ ഘടന ഉയര്‍ത്തിപ്പിടിച്ച് നില്ക്കുന്ന ഫോട്ടോ പ്രചരിപ്പിക്കുന്നതിന് പിന്നില്‍. ഫിനാല്‍ഷ്യല്‍ എക്സ്പ്രസ്, ദ ഹിന്ദു എന്നീ പത്രങ്ങള്‍ ഈ ഫോട്ടോയ്ക്ക് വലിയ പ്രാധാന്യം നല്കുന്നു. അതായത് മോദി സര്‍ക്കാരിനെതിരെ കിട്ടാവുന്ന ശക്തികളെ മുഴുവന്‍ അവര്‍ ആസൂത്രിതമായി ഉയര്‍ത്തിപ്പിടിക്കുന്നു, സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു. യുവാക്കളെ തന്നെയാണ് ജോര്‍ജ്ജ് സോറോസും ഡീപ് സ്റ്റേറ്റും ലക്ഷ്യമിടുന്നത്. ബംഗ്ലാദേശിലെപ്പോലെ ഒരു അട്ടിമറിയാണ് അവരുടെ അജണ്ട. അത്തരമൊരു അജണ്ട പൗരത്വ ബില്ലിനും ദേശീയ പൗരത്വരജിസ്ട്രിക്കും എതിരായ സമരത്തിലൂടെ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇതിനെ ബിജെപി ഫലപ്രദമായി ചെറുത്തുതോല്പിച്ചു.
ഇപ്പോള്‍ മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെയെ വഞ്ചകന് എന്ന് വിളിച്ച് പരിഹസിച്ചതിന്റെ പേരില്‍ അവിടുത്തെ ഹോട്ടലിനുള്ളില്‍ ഉയര്‍ത്തിയ സ്റ്റുഡിയോ ശിവസേന പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിരുന്നു. ഇതോടെ ജീവന്‍രക്ഷാര്‍ത്ഥം തമിഴ്നാട്ടില്‍ അഭയം തേടിയിരിക്കുകയാണ് കുനാല്‍ കമ്ര. അതായത് പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികള്‍ ഇത്തരം മോദിവിരുദ്ധ, ബിജെപി വിരുദ്ധ ശക്തികളെ സംരക്ഷിക്കുന്നതില്‍ എത്രത്തോളം ജാഗരൂകരാണ് എന്നതിന്റെ ഉദാഹരണമാണീ സംഭവം.
സുപ്രീംകോടതി ബ്രാഹ്മണരുടേതാണ് എന്ന പ്രചരണം ശക്തമായി നടത്തുന്നയാളാണ് കുനാല്‍ കമ്ര. ഇതും ജോര്‍ജ്ജ് സോറോസ്-ഡീപ് സ്റ്റേറ്റ് രഹസ്യ അജണ്ടയുടെ ഭാഗമാണ്. ഏതെങ്കിലും തരത്തില്‍ യുവാക്കളിലും ന്യൂനപക്ഷസമുദായങ്ങളിലും അസംതൃപ്തിയുണ്ടാക്കി ഇന്ത്യയില്‍ സമൂഹികകലാപത്തിന് ആക്കം കൂട്ടുക, മോദി സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് ഒരു ചുവടുകൂടി മുന്നോട്ട് വെയ്ക്കുന്ന എന്നതാണ് ഇവരുടെ അജണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: