ഡെറാഡൂൺ : മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ നിർദ്ദേശപ്രകാരം ഇന്നലെ ഉദം സിംഗ് നഗർ ജില്ലയിൽ 10 അനധികൃത മദ്രസകൾ കൂടി പൂട്ടി സീൽ ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പോലീസ് ഭരണകൂടം നടത്തിയ പരിശോധനയിലാണ് ഈ അനധികൃത മദ്രസകൾ തിരിച്ചറിഞ്ഞത്.
ജാസ്പൂർ മേഖലയിലെ അഞ്ച് അനധികൃത മദ്രസകളും, ഗദർപൂർ മേഖലയിലെ മൂന്ന് മദ്രസകളും, യുപി അതിർത്തിയോട് ചേർന്നുള്ള രുദ്രപൂർ മേഖലയിലെ രണ്ട് മദ്രസകളും പ്രത്യേകം രൂപീകരിച്ച ഭരണസംഘം പൂട്ടി സീൽ ചെയ്തതായി ഉദം സിംഗ് നഗർ ജില്ലയിലെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് പങ്കജ് ഉപാധ്യായ പറഞ്ഞു. സർക്കാരിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഉത്തരാഖണ്ഡിൽ ഇതുവരെ ആകെ 92 അനധികൃത മദ്രസകൾ സീൽ ചെയ്തു.
അതേ സമയം ദേവഭൂമി ഉത്തരാഖണ്ഡിൽ 500-ലധികം അനധികൃത മദ്രസകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ 416 മദ്രസകൾ ഉത്തരാഖണ്ഡ് മദ്രസ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ എണ്ണം അനധികൃത മദ്രസകളിൽ നിന്ന് വ്യത്യസ്തമാണെന്ന് ഭരണകൂടം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: