ന്യൂഡല്‍ഹി: 2028 ആകുമ്പോഴേക്കും ജര്‍മനിയെ മറികടന്ന് ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ ആകുമെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്‌ട്ര റേറ്റിങ് ഏജന്‍സിയായ മോര്‍ഗന്‍ സ്റ്റാന്‍ലിയാണ് ഇത് സംബന്ധിച്ച പ്രവചനം നടത്തിയിരിക്കുന്നത്. നിലവിലെ രീതിയില്‍ വളര്‍ച്ച തുടര്‍ന്നാല്‍ 2035 ആകുമ്പോഴേക്കും ഇന്ത്യ 6.6 ട്രില്യണ്‍ ഡോളര്‍ എക്കണോമി ആയി മാറും. 2023ല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 3.5 ട്രില്യണ്‍ ഡോളറായി വളര്‍ന്നിരുന്നു. 2026 ആകുമ്പോള്‍ അത് 4.7 ട്രില്യണ്‍ ഡോളറായി മാറുമെന്നാണ് ഇവരുടെ റിപ്പോർട്ട്.
2028ല്‍ ജര്‍മനിയെ പിന്തള്ളി 5.7 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥ എന്ന രീതിയില്‍ മൂന്നാമത്തെ വലിയ സാമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും മോര്‍ഗനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ജനാധിപത്യം, ജനസംഖ്യ, അടിസ്ഥാന സൗകര്യ വികസനം, സംരംഭങ്ങള്‍ തുടങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് തുടങ്ങി നിരവധി കാരണങ്ങളാണ് ഇന്ത്യയുടെ കുതിപ്പിന് ചാലകശക്തിയായി മാറുക.
ഇത് മാത്രമല്ല, ഇന്ത്യ ലോകത്തിലേറ്റവും വലിയ ഉപഭോക്തൃവിപണിയായി മാറുമെന്നും നിര്‍മാണ മേഖലയാകും ഇന്ത്യന്‍ ജിഡിപിയില്‍ പ്രധാന പങ്ക് വഹിക്കുകയെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നു. 2029 ആകുമ്പോഴേക്കും ആഗോള ജി.ഡി.പിയുടെ 3.5 ശതമാനം മുതല്‍ 4.5 ശതമാനം വരെ ഇന്ത്യയുടെ സംഭാവനയാകുമെന്നും ഇവരുടെ റിപ്പോർട്ടിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: