Kerala

ജന്മനാട്ടിൽ എം എ സാറിനൊപ്പം ഗോപീഗോപന്മാർ, കുരുന്നുകളോടൊപ്പം കഥകള്‍ പറഞ്ഞും പാട്ടുപാടിയും മധുരം പങ്കുവച്ചും അദ്ദേഹം അവരില്‍ ഒരാളായി

Published by

കൊല്ലം: ജന്മനാട്ടിൽ എം എ സാറിനൊപ്പം ഗോപീഗോപന്മാർകൊട്ടാരക്കര: സാംസ്‌കാരിക ഭാരതത്തെ ബാലിക-ബാലന്മാരിലൂടെ ഉണര്‍ത്തി കേരളത്തിന് സമ്മാനിച്ച ബാലഗോകുലത്തിന് രൂപവും ഭാവവും നല്‍കിയ മറവു തോട്ടത്തില്‍ അയ്യപ്പന്‍ കൃഷ്ണന്‍ എന്ന എം.എ. കൃഷ്ണനെ (എംഎ സാര്‍) കാണാനും അനുഗ്രഹം തേടാനുമായി ബാലഗോകുലാംഗങ്ങൾ അദ്ദേഹത്തിന്റെ വീട്ടിലെത്തി. എറണാകുളത്ത് ആർ എസ് എസ് പ്രാന്ത കാര്യാലയത്തിൽ വിശ്രമജീവിതം നയിക്കുന്ന എം എ സാർ കഴിഞ്ഞ ദിവസമാണ് ജന്മനാടായ കൊല്ലം ഐവര്‍കാല പുത്തനമ്പലത്തിലെ വസതിയില്‍ രണ്ട് ദിവസത്തേക്ക് എത്തിയത്. എംഎ സാര്‍ വന്നത് അറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ പുത്തനമ്പലത്തിലെ അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ മകന്‍ രാധാകൃഷ്ണന്റെ വീടായ വള്ളിവിളയിലേക്ക് എത്തി. ബന്ധുക്കളും അയല്‍പക്കക്കാരും നാട്ടിലെ ബാലഗോകുലം പ്രവര്‍ത്തകരും ആർ എസ് എസ് പ്രവർത്തകരുമൊക്കെ അദ്ദേഹത്തിന്റെ ആശീര്‍വാദവും അനുഗ്രഹവും ഏറ്റുവാങ്ങാനായി എത്തിയിരുന്നു.
എംഎ സാറിന്റെ വാക്കുകള്‍ കേള്‍ക്കാനായി കുട്ടികള്‍ ഉള്‍പ്പടെ വീടിന്റെ മുറ്റത്ത് അണി നിരന്നിരുന്നു. 96-ാമത്തെ വയസിലും ബാലഗോകുലത്തിന്റെ വ്യാപനത്തെക്കുറിച്ച് 96-ാം വയസിലും പഴയ ഗോകുലം പ്രവർത്തകന്റെ ഊർജ്ജസ്വലതയോടെ അദ്ദേഹം സംസാരിച്ചു.

നമ്മുടെ സംസ്‌കാരപൈതൃകത്തിന് വേണ്ടി ബാലിക ബാലന്‍മാര്‍ ഒരുമിച്ചു കൂടി ശക്തരായി മാറുന്നത് നാടിന് ഐശ്വര്യമാണെന്ന് എം.എ സാർ പറഞ്ഞു. ബാലഗോകുലം വഴി ഈ പ്രവർത്തനമാണ് ചെയ്തു വരുന്നത്. ഇവര്‍ക്കൊപ്പം നാട്ടുകാര്‍ കൂട്ടുകാരായി മാറുമ്പോള്‍ ഉണ്ടാകുന്നത് മനുഷ്യ ശക്തിയാണ്. അതാണ് ഭഗവാന്‍ കൃഷ്ണന്‍ നമ്മളോട് പറഞ്ഞു തരുന്നത്.
നാടിനെ നന്നാക്കാന്‍, സമ്പന്നമാക്കാന്‍ സംസ്‌കാര സമ്പന്നമായ ഈ മണ്ണുമായി ഇണങ്ങി ചേര്‍ന്ന് മണ്ണില്‍ പണിയെടുത്താല്‍ നമുക്ക് വേണ്ടതെല്ലാം ഈ മണ്ണ് തന്നെ നല്‍കും. ബാലഗോകുലത്തിന്റെ പ്രവര്‍ത്തനം നാടൊട്ടുക്കുമായി കഴിഞ്ഞു.ലോകത്തെ നേര്‍വഴിക്ക് നയിക്കാന്‍ സംസ്‌കാര മൂല്യം ഉയര്‍ത്താനും ഇനിയും കൂടുതല്‍ ശക്തമാക്കാന്‍ ബാലഗോകുലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കൂടുതല്‍ വ്യാപിപ്പിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

കുരുന്നുകളോടൊപ്പം കഥകള്‍ പറഞ്ഞും പാട്ടുപാടിയും മധുരം പങ്കുവച്ചും അദ്ദേഹം അവരില്‍ ഒരാളായി മാറി.
പുത്തനമ്പലം എന്‍എസ്എസ് കരയോഗം പ്രസിഡന്റ് സുരേഷ്, കുന്നത്തൂര്‍ പഞ്ചായത്ത് അംഗം അനീഷ്യ തുടങ്ങിയവർ എംഎ സാറിന് ആദരവ് നല്‍കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by