Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആത്മസമര്‍പ്പണത്തിന്റെ ആറ്റുകാല്‍ പൊങ്കാല

Janmabhumi Online by Janmabhumi Online
Mar 13, 2025, 06:28 am IST
in Samskriti
പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാലയുടെ തലേദിവസമായ ഇന്നലെ പൊങ്കാല അടുപ്പുകൂട്ടി കാത്തിരിക്കുന്ന ഭക്തര്‍

പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാലയുടെ തലേദിവസമായ ഇന്നലെ പൊങ്കാല അടുപ്പുകൂട്ടി കാത്തിരിക്കുന്ന ഭക്തര്‍

FacebookTwitterWhatsAppTelegramLinkedinEmail

ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന അനന്തപുരിയിലെ അതിവിശിഷ്ടവും ആശ്ചര്യകരവുമായ ഒരു ചടങ്ങാണ് ആറ്റുകാല്‍ ഭഗവതീ ക്ഷേത്രത്തിലെ പൊങ്കാല സമര്‍പ്പണം. കുംഭമാസത്തിലെ കാര്‍ത്തിക നക്ഷത്രത്തില്‍ കാപ്പുകെട്ടല്‍ ചടങ്ങോടെ ആണ് 10 ദിവസം നീളുന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ആരംഭം.

കൊടിയേറ്റിനു പകരമായ ചടങ്ങാണിത്. കാപ്പുകെട്ടലോടെ കൊടുങ്ങല്ലൂരമ്മയുടെ സാന്നിധ്യം ആറ്റുകാല്‍ ക്ഷേത്രത്തില്‍ വരുന്നു എന്നാണ് സങ്കല്പം. ആറ്റുകാലമ്മയുടെ ഉടവാളില്‍ പഞ്ചലോഹ നിര്‍മ്മിതമായ കാപ്പ് ബന്ധിക്കുകയും ഒപ്പം മേല്‍ശാന്തിയുടെ വലതു കൈയില്‍ തന്ത്രിയും ഒരു കാപ്പ് കെട്ടിക്കൊടുക്കുന്നു. കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതിനൊപ്പം തോറ്റം പാട്ടും ആരംഭിക്കുന്നു. ക്ഷേത്രത്തിനു മുന്‍വശത്തു നിര്‍മ്മിക്കുന്ന ഓലപ്പുരയില്‍ ഇരുന്നാണ് ആശാന്മാര്‍ പാടുന്നത്. ചിലപ്പതികാരത്തിലെ വീരനായിക, കണ്ണകിയുടെ ചരിതമാണ് തോറ്റം പാട്ടിലൂടെ അവതരിപ്പിക്കുന്നത്. മാലപ്പുറം പാട്ടെന്നാണ് ഇതറിയപ്പെടുന്നത്.

ഒരു കാലഘട്ടത്തിലെ ചരിത്രവും സംസ്‌കാരവും അനുസ്മരിക്കപ്പെടുകയാണിവിടെ. പരമ സാധ്വിയായ കണ്ണകി, ഭര്‍ത്താവ് കോവലന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞു ജീവിച്ച സതീരത്‌നമാണ്. കുത്തഴിഞ്ഞ ജീവിതം നയിച്ച് സകല സമ്പത്തും നഷ്ടപ്പെടുത്തിയ ഭര്‍ത്താവിനെ ഒരു നോട്ടംകൊണ്ടുപോലും നോവിക്കാതെ തന്റെ ഹൃദയത്തില്‍ വച്ചു പൂജിച്ചവള്‍. നര്‍ത്തകി മാധവിയാല്‍ നിഷ്‌ക്കാസിതനായ ഭര്‍ത്താവിനെ ശാന്ത സ്വരൂപിണിയും വാത്സല്യനിധിയുമായ കണ്ണകി സര്‍വാത്മനാ സ്വീകരിക്കുന്നു. ശിഷ്ടകാലം സമാധാന ജീവിതം കാംക്ഷിച്ച്് ഇരുവരും മധുരാപുരിയില്‍ എത്തുന്നു. പുതിയൊരു ജീവിതത്തിന് ശുഭാരംഭം കുറിക്കാമെന്ന പ്രതീക്ഷയോടെ കണ്ണകി അവശേഷിച്ചതന്റെ രണ്ടു ചിലമ്പുകളില്‍ ഒന്ന് വില്‍ക്കുവാന്‍ കോവലന്റെ കൈയില്‍ കൊടുത്തുവിടുന്നു. എന്നാല്‍ വിധി പിന്നെയും അവളെ നിഷ്‌കരുണം വേട്ടയാടുന്നു. രാജപത്‌നിയുടെ ചിലമ്പു മോഷ്ടിച്ചെന്ന കുറ്റമാരോപിച്ച്, പാണ്ഡ്യരാജന്റെ കോപത്തിനിരയായി കോവലന്‍ വധിക്കപ്പെടുന്നു. തന്റെ പതിയെ സത്യമറിയാതെ വധിച്ച പാണ്ഡ്യരാജാവിനെ രാജസദസ്സിലെത്തി കണ്ണകി ധൈര്യസമേതം ചോദ്യം ചെയ്യുന്നു. അതുവരെ സൗമ്യയും ശാന്തയുമായിരുന്ന അവളുടെ സംഹാരാത്മക രൂപമാണ് രാജസദസ്സില്‍ അന്ന് അനാവരണം ചെയ്യപ്പെട്ടത്.

കണ്ണകയില്‍ അന്തര്‍ലീനമായി കിടന്ന ദേവീശക്തിയുണരുകയും ദുര്‍ബ്ബലയായെത്തിയവള്‍ ശക്തിദുര്‍ഗ്ഗയായി പരിണമിക്കുന്നതും കണ്ട് പാണ്ഡ്യരാജസദസ്സ് ഭയചകിതമായിത്തീര്‍ന്നു. അവളുടെ കണ്ണീര്‍ ഘനീഭവിച്ച് അഗ്‌നിയായി. ആ അഗ്നിയില്‍ ധര്‍മ്മച്യുതി സംഭവിച്ച പാണ്ഡ്യരാജനും കൂട്ടാളികളും മധുരാപുരിയും ദഹിച്ചു ചാമ്പലായി. കോപം അടങ്ങാതെ കണ്ണകി ധര്‍മ്മം വിളയുന്ന ചേര രാജ്യത്തിലേക്ക് പ്രയാണമാരംഭിച്ചു. ആറ്റുകാലിള്‍ എത്തിയ അവള്‍ക്ക് ആശ്വാസമേകാന്‍ ദുഃഖാര്‍ത്തരായ സ്ത്രീകള്‍ മണ്‍കലങ്ങളില്‍ പൊങ്കാലയിട്ടു നല്‍കി. അതിന്റെ തുടര്‍ച്ചയായാണ് ആറ്റുകാലില്‍ പൊങ്കാല ആചരിക്കുന്നത് എന്നാണ് ഐതിഹ്യം.

ചേരരാജ്യത്ത് എത്തിയ കണ്ണകിയെ രാജാവ് ചേരന്‍ ചെങ്കുട്ടവന്‍ ഹാര്‍ദ്ദമായി സ്വീകരിക്കുകയും അവള്‍ക്കായി ക്ഷേത്രം പണിതു കൊടുക്കുകയും ചെയ്തു. കണ്ണകി അവിടെ വസിച്ച് ഒടുവില്‍ കൊടുങ്ങല്ലൂരമ്മയില്‍ വിലയം പ്രാപിച്ചു എന്നാണ് വിശ്വാസം.

ദാരികാസുരന്റ ക്രൂരത അനുഭവിച്ചവര്‍, അസുരവധം ചെയ്ത ദേവിയെ പൊങ്കാലയിട്ടു പ്രീതിപ്പെടുത്തിയതിന്റെ തുടര്‍ച്ചയാണെന്ന മറ്റൊരു ഐതിഹ്യവുമുണ്ട്.

ആറ്റുകാല്‍ ക്ഷേത്രോല്‍പ്പത്തി സംബന്ധിച്ചും ഒരു ഐതിഹ്യം പ്രചുപ്രചാരത്തിലുണ്ട്. അത് ഇങ്ങനെ:
മുല്ലവീട്ടില്‍ കാരണവര്‍ സ്‌നാനത്തിനായി ഒരിക്കല്‍ കിള്ളിയാറില്‍ എത്തിയപ്പോള്‍, ദേവി ബാലികയുടെ രൂപത്തില്‍ അദ്ദേഹത്തിന്റെ അടുത്തെത്തി തന്നെ ഈ ആറു കടത്തി തരണമെന്ന് ആവശ്യപ്പെട്ടു. ബാലികയെ പുഴകടത്തിയ കാരണവര്‍ തന്റെ ഗൃഹത്തിലേക്കു ക്ഷണിച്ചെങ്കിലും ക്ഷണനേരത്തില്‍ ബാലിക അപ്രത്യക്ഷയായി. കാരണവര്‍ക്ക് അന്നു രാത്രി സ്വപ്നത്തില്‍ ദേവിയുടെ അരുളപ്പാടുണ്ടായി. ബാലികയായി വന്നതു ദേവിയാണെന്നും, അവിടെ അടുത്തുള്ള കാവില്‍ മൂന്നു സുവര്‍ണ്ണരേഖകള്‍ കാണുന്നിടത്തു ഒരു ക്ഷേത്രം പണിത് തന്നെ കുടിയിരുത്തണമെന്നും അരുളപ്പാടിലൂടെ ദേവി വ്യക്തമാക്കി. ഭക്തിയും ആകാംക്ഷയും തിങ്ങിയ മനസ്സോടെ പിറ്റേന്നു പുലര്‍ച്ചേ കാരണവര്‍ കാവിലെത്തി. ജഗദീശ്വരിയുടെ അരുളപ്പാടുപോലെ മൂന്നു സുവര്‍ണ്ണ വരകള്‍ അവിടെ കണ്ടു. അതേ സ്ഥാനത്തു ക്ഷേത്രം പണിതു ദേവിയെ കുടിയിരുത്തി. ആ ക്ഷേത്രമാണ് ഇന്നു കാണുന്ന ആറ്റുകാല്‍ അംബാക്ഷേത്രം. പൊങ്കാലനിവേദ്യം ആണ് ദേവിയുടെ ഇഷ്ട വഴിപാട്. പൗര്‍ണമിയും പൂരം നക്ഷത്രവും ചേര്‍ന്നു വരുന്ന ഒന്‍പതാം ഉത്സവനാളിലാണ് ആറ്റുകാല്‍ പൊങ്കാല. നവദിന വ്രതചര്യയോടെ സ്ത്രീജനങ്ങള്‍ പുത്തന്‍ മണ്‍കലങ്ങളുമായി ആറ്റുകാലമ്മയുടെ സന്നിധിയിലേക്ക് ഒഴുകിയെത്തുന്നു. വെള്ളച്ചോറ്, പായസം, മണ്ഡപ്പുറ്റ്, തെരളി അങ്ങനെ നൈവേദ്യങ്ങള്‍ പലതും മനസ്സര്‍പ്പിച്ചു പൊങ്കാലക്കലങ്ങളില്‍ പാകപ്പെടുത്തുന്നു.

പത്താം ദിനമായ ഉത്രം നാളില്‍ പൊലിപ്പാട്ടു പാടി കാപ്പഴിക്കുന്നതോടെ കൊടുങ്ങല്ലൂരമ്മ തട്ടകത്തിലേക്കു മടങ്ങുന്നു എന്നാണ്. അതോടെ ആറ്റുകാല്‍ ഉത്സവത്തിനും സമാപനമാകും.

സ്ത്രീകളുടെ ശബരിമല എന്നാണ് ആറ്റുകാല്‍ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്. സ്ത്രീജനങ്ങള്‍ മാത്രം ഭാഗഭാക്കാകുന്ന ലോകത്തിലെ അപൂര്‍വ ചടങ്ങെന്ന നിലയില്‍ ആറ്റുകാല്‍ പൊങ്കാല ഗിന്നസ് ബുക്കിലും ഇടം പിടിച്ചിട്ടുണ്ട്. സ്ത്രീശാക്തീകരണത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ പുണ്യഭൂമിയില്‍ ഏവരെയും സ്വാഗതം ചെയ്യുന്നത്. സൂര്യതാപം വകവെക്കാതെ, പ്രാര്‍ത്ഥനാ നിര്‍ഭര മനമോടെ, ജ്വലിക്കുന്ന അടുപ്പില്‍ പൊങ്കാലയൊരുക്കുന്ന മങ്കമാരുടെ നിശ്ചയദാര്‍ഢ്യം ഒന്നു വേറെതന്നെയാണ്. മുപ്പത്തിമുക്കോടി ദേവതമാരും ഈ മഹോത്സവത്തില്‍ പങ്കുചേരാന്‍ എത്തുമെന്നാണ് ഭക്തജന വിശ്വാസം. ഇന്ദ്രിയങ്ങളുടെ അധിഷ്ഠാത്രിയും അഭീഷ്ടവരദായിനിയും സദ്യഃപ്രസാദിനിയുമായ ആറ്റുകാല്‍ അമ്മയുടെ ചൈതന്യം ഭക്തസഹസ്രങ്ങളില്‍ അനുഗ്രഹ വര്‍ഷമാകട്ടേ. അമ്മേ ശരണം.

Tags: attukal pongalaAttukal Devi Temple
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മൂന്നു പ്രാവശ്യം നൂറ്റി ഒന്ന് കലത്തിൽ പൊങ്കാല ഇട്ടു, അതിനുശേഷമാണ് മകൻ ജനിച്ചത്- ആറ്റുകാലമ്മയുടെ ഭക്തയാണെന്ന് രമ്യ സുധ

Kerala

അനന്തപുരിയെ ഭക്തിയിലാഴ്‌ത്തി ആറ്റുകാൽ പൊങ്കാല; സ്വയംസമര്‍പ്പണത്തിന്റെ പുണ്യം നുകര്‍ന്ന് ഭക്തലക്ഷങ്ങൾ മടങ്ങിത്തുടങ്ങി

Kerala

ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്‌ക്ക് അഗ്നി പകർന്നു; തലസ്ഥാനം യാഗശാലയായി

ആറ്റുകാല്‍ ക്ഷേത്രത്തില്‍ അനുഭവപ്പെട്ട തിരക്ക്‌
Kerala

ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് ഇനി മണിക്കൂറുകള്‍ മാത്രം; പൊങ്കാലക്കലങ്ങള്‍ നിരന്നു

Kerala

ആറ്റുകാൽ പൊങ്കാല: സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, സ്ഥിരം ട്രെയിനുകൾക്ക് അധികം സ്റ്റോപ്പുകൾ

പുതിയ വാര്‍ത്തകള്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

ഇന്ത്യ 2047ല്‍ സൂപ്പര്‍ പവറാകും, ഇന്ത്യ വിദേശനിക്ഷേപം ആകര്‍ഷിക്കുന്ന കാന്തമാകും; യുഎസിന് തുല്യമായ ക്രയശേഷി ഇന്ത്യയ്‌ക്കുണ്ടാകും: മാര്‍ട്ടിന്‍ വുള്‍ഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies