കോട്ടയം: ഈരാറ്റുപേട്ട നടക്കൽ കുഴിവേലിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗോഡൗണിൽ നിന്ന് വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. കഴിഞ്ഞദിവസം സ്ഫോടക വസ്തുക്കളുമായി കട്ടപ്പനയിൽ നിന്ന് പിടികൂടിയ ഷിബിലിയും കൂട്ടാളിയുമാണ് ഈ കെട്ടിടം വാടകക്ക് എടുത്തിരുന്നത്.
ജലാറ്റിൻ സ്റ്റിക്കുകളും, ഇലക്ട്രിക്, നോൺ ഇലക്ട്രിക് ഡിറ്റനേറ്ററുകൾ ഉൾപ്പെടെ നിരവധി സ്ഫോടവസ്തുക്കൾ കണ്ടെത്തി. കര്‍ണാടകയില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയതെന്നാണു ഷിബിലി പോലീസിനോട് പറഞ്ഞത്. കര്‍ണാടകയില്‍ നിന്നു സ്ഫോടക വസ്തുക്കൾ എത്തിച്ച ശേഷം ഈരാറ്റപേട്ടയിലെ ഗോഡൗണിൽ സൂക്ഷിക്കും. പിന്നീട് ഇടുക്കിയില്‍ പല ഭാഗങ്ങളിലായി വിതരണം ചെയ്യുന്നതായിരുന്നു ഷിബിലിയുടെ രീതി.
കട്ടപ്പനയിൽ സ്ഫോടക വസ്തുക്കൾ പിടികൂടിയ കേസിൽ ഒരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തീക്കോയി സ്വദേശി മുഹമ്മദ് ഫാസിൽ ആണ് പിടിയിലായത്.
ഷിബിലിക്ക് സ്പോടക വസ്തുക്കൾ നൽകിയത് ഇയാളാണെന്നാണ് പോലീസ് പറയുന്നത്. ജില്ലയിലെ അനധികൃത പാറ മടകളിലേക്കാണ് സ്പോടക വസ്തുക്കളെത്തിച്ചതെന്നാണ് സൂചന. ഇതിൽ ദുരൂഹതയുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം വണ്ടൻമേട് പോലീസ് നടത്തിയ വാഹന പരിശോധനയിൽ ഷിബിലിയുടെ ജീപ്പിൽ നിന്ന് 300 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 200 ജലാറ്റിൻ സ്റ്റിക്കുകളും കണ്ടെടുത്തിരുന്നു. കര്‍ണാടകയില്‍ നിന്നു സ്ഫോടക വസ്തുക്കൾ എത്തിച്ച ശേഷം ഈരാറ്റപേട്ടയിലെ ഗോഡൗണിൽ സൂക്ഷിക്കും. പിന്നീട് ഇടുക്കിയില്‍ പല ഭാഗങ്ങളിലായി വിതരണം ചെയ്യുന്നതായിരുന്നു ഷിബിലിയുടെ രീതി.
ഇതോടെ ഈരാറ്റുപേട്ടയിലേക്കു അന്വേഷണം പോലീസ് വ്യാപിപ്പിക്കുമെന്നു പോലീസ് അറിയിച്ചുരുന്നു. ഇതേ തുടർന്നാണ് കുഴിവേലി റോഡിലെ ഗോഡൗണിൽ പോലീസ് റെയ്ഡ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: