Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അഴിമതിക്ക് മറയിടാന്‍ സിപിഎം അടവുനയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2025, 09:01 am IST
in Editorial

കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പല ചര്‍ച്ചകളും പ്രഖ്യാപനങ്ങളുമുണ്ടെങ്കിലും പലതും പതിവ് കലാപരിപാടികളാണ്. നവകേരളത്തിനുള്ള നയരേഖ, തെറ്റുതിരുത്തല്‍ എന്നിങ്ങനെയുള്ള ക്ലീഷേകള്‍ക്ക് സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനമായാലും പാര്‍ട്ടി കോണ്‍ഗ്രസായാലും യാതൊരു പഞ്ഞവുമുണ്ടാവാറില്ല. പാര്‍ട്ടി രേഖയില്‍ പറയുന്നതും നേതാക്കള്‍ പ്രാവര്‍ത്തികമാക്കുന്നതും തമ്മില്‍ വലിയ ബന്ധമൊന്നും ഒരുകാലത്തും ഉണ്ടാവാറില്ല. വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തം വേണമെന്ന് ചിന്തിക്കുന്ന വിഭാഗമല്ല സിപിഎം. അണികള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ പറഞ്ഞു നില്‍ക്കാനുള്ള വഴി കണ്ടെത്തുന്നതില്‍ മാത്രമാണ് പാര്‍ട്ടി നേതൃത്വത്തിന് താല്പര്യം. കൊല്ലം സംസ്ഥാന സമ്മേളനവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. എങ്കിലും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ട് സഹകരണ ബാങ്കുകളിലെ അഴിമതിയെക്കുറിച്ച് പറയുന്നത് കൗതുകകരമാണ്.

കരുവന്നൂര്‍ സഹകരണ ബാങ്ക് ഉള്‍പ്പെടെ സിപിഎം നിയന്ത്രണത്തിലുള്ള ഒട്ടേറെ സഹകരണ ബാങ്കുകളില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് സംഘടന റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നത്. പാര്‍ട്ടിക്കും പാര്‍ട്ടി നേതാക്കള്‍ക്കും ഈ അഴിമതിയില്‍ പങ്കുണ്ടെന്ന് സമ്മതിക്കുകയും ചെയ്യുന്നു. മാനദണ്ഡങ്ങള്‍ മാറ്റിമറിച്ച് സഹകരണ ബാങ്കുകളില്‍ നിന്ന് പാര്‍ട്ടി നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കും വന്‍തോതില്‍ വായ്‌പ നല്‍കിയതിനാല്‍ നിക്ഷേപകര്‍ക്ക് പണം തിരികെ കൊടുക്കാന്‍ കഴിയുന്നില്ല എന്നാണ് സംഘടനാ റിപ്പോര്‍ട്ടിലെ ഏറ്റുപറച്ചില്‍. ഈ അഴിമതി, അടുത്തുതന്നെ നടക്കാന്‍ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വേട്ടയാടുമത്രേ. അപ്പോള്‍ അതാണ് കാര്യം. തെരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടുമെന്നതാണ് ഇങ്ങനെയൊരു കുറ്റസമ്മതവുമായി സിപിഎം രംഗത്തുവരാന്‍ കാരണം. യഥാര്‍ത്ഥത്തില്‍ ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കനത്ത തോല്‍വി സംഭവിക്കാന്‍ ഇടയായതിന്റെ കാരണങ്ങളിലൊന്ന് സഹകരണ ബാങ്കുകളിലെ പാര്‍ട്ടി അഴിമതിയാണ്. സിപിഎം വോട്ടുകള്‍ നല്ലൊരു ശതമാനം ബിജെപിയിലേക്ക് ഒഴുകിപ്പോയെന്ന സംഘടനാ റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍ ഇത് ശരിവയ്‌ക്കുന്നുണ്ടല്ലോ.

സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സംഘടനാ റിപ്പോര്‍ട്ടില്‍ പ്രകടിപ്പിക്കുന്ന അഴിമതി വിരോധം ഒരുതരം അടവുനയമാണെന്ന് സിപിഎമ്മിന്റെ രീതികള്‍ അറിയാവുന്നവര്‍ക്കൊക്കെ ബോധ്യമുള്ള കാര്യമാണ്. അഴിമതിയും സിപിഎമ്മും തമ്മിലുള്ള ബന്ധം ചരിത്രപരവും അഭേദ്യവുമാണ്. 1957ല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലം മുതല്‍ എല്ലാ ഇടതുപക്ഷ ഭരണത്തിലും സംഘടിതവും ആസൂത്രിതവുമായ അഴിമതികള്‍ നടന്നിട്ടുണ്ട്. ഇ.കെ. നായനാരുടെയും വി.എസ്. അച്യുതാനന്ദന്റെയും ഭരണകാലത്തും ഇതിന് മാറ്റമുണ്ടായില്ല. അധികാരത്തിന്റെ നിയന്ത്രണം പിണറായി വിജയന്‍ ഏറ്റെടുത്തതോടെ അഴിമതിയുടെ രീതിക്കും വ്യാപ്തിക്കും മാറ്റം സംഭവിച്ചു എന്നുമാത്രം. ഭരണമുള്ളതുകൊണ്ട് അഴിമതി നടക്കുന്നു എന്നതു മാറി, അഴിമതിക്കുവേണ്ടി ഭരിക്കുന്നു എന്ന സ്ഥിതി വന്നു.

സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ചുള്ള സിപിഎമ്മിന്റെ അഴിമതിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നരേന്ദ്ര മോദി സര്‍ക്കാര്‍ നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതതോടെ കള്ളപ്പണം വെളുപ്പിക്കാനുള്ള എളുപ്പ വഴിയായി സഹകരണ ബാങ്കുകളെ ഉപയോഗിച്ചു. ആര് അധികാരത്തില്‍ വന്നാലും സഹകരണ ബാങ്കുകളിലെ അഴിമതിയെ തൊടാന്‍ സിപിഎം അനുവദിച്ചിരുന്നില്ല. കരുവന്നൂരില്‍ കണ്ടതും അതാണ്. പാര്‍ട്ടി നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊക്കെ പങ്കുള്ള ഈ അഴിമതികള്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം അഴിമതിക്കാരായ നേതാക്കളെ സംരക്ഷിക്കുകയാണ് സിപിഎം ചെയ്തത്.

സഹകരണ ബാങ്കുകളിലെയും അഴിമതി കേസുകളുടെ അന്വേഷണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തതോടെയാണ് പല നേതാക്കളും കുടുങ്ങിയത്. ഈ നേതാക്കളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതിനു പകരം ഇ ഡി അന്വേഷണം സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനാണെന്ന് സിപിഎം പ്രചാരണം നടത്തി. ഇക്കൂട്ടരാണ് ഇപ്പോള്‍ സഹകരണ ബാങ്കുകളില്‍ വലിയതോതില്‍ അഴിമതി നടന്നിട്ടുണ്ടെന്നും, പാര്‍ട്ടി നേതാക്കള്‍ക്ക് അതില്‍ പങ്കുണ്ടെന്നും കുമ്പസാരിക്കുന്നത്! ഇതും അടവുനയമാണ്. സഹകരണ ബാങ്കുകളില്‍ അഴിമതിയുണ്ട്, പക്ഷേ പാര്‍ട്ടി അതിനൊപ്പമില്ല എന്ന തെറ്റിദ്ധാരണ പരത്തി ജനങ്ങളെ കബളിപ്പിക്കുന്നതിനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. ഈ തട്ടിപ്പില്‍ ജനങ്ങള്‍ വീണുപോകാതിരിക്കാണ് ശ്രദ്ധ വേണ്ടത്. അഴിമതിയുടെ കാര്യത്തില്‍ സിപിഎമ്മിന്റെ കാപട്യവും വഞ്ചനയും വലുതാണെന്ന് ഈ കുമ്പസാരം തെളിയിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിലൂടെ ഇവരെ ശിക്ഷിച്ച് അധികാരത്തില്‍നിന്ന് പുറന്തള്ളുക എന്ന മാര്‍ഗ്ഗം മാത്രമാണ് അവശേഷിക്കുന്നത്. അതിനുള്ള ഒരു അവസരവും ജനങ്ങള്‍ പാഴാക്കില്ലെന്ന് വിശ്വസിക്കാം.

Tags: CorruptionCPM State ConferenceCPM's strategy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Judge and gavel in courtroom
Kerala

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

Kerala

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

Kerala

ആക്കുളം കണ്ണാടിപ്പാലം അഴിമതി; വട്ടിയൂര്‍ക്കാവ് എംഎല്‍എക്കും യൂത്ത് ബ്രിഗേഡിനുമെതിരെ വിജിലന്‍സ് അന്വേഷണം

Kerala

എന്‍ എസ് എസ് പത്തനാപുരം താലൂക്ക് യൂണിയന്‍ പിരിച്ചു വിട്ടു: ഗണേഷിന്റെ ഏകാധിപത്യ നടപടിയില്‍ പ്രതിഷേധം

News

എൻഡിഎക്ക് അവസരം തരൂ, കേരളത്തെ മാറ്റാമെന്ന് മോദിയുടെ ഗ്യാരണ്ടി; ഇരുമുന്നണികളും തമ്മിൽ കൂട്ട്: മോദി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.