Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അഴിമതിക്ക് മറയിടാന്‍ സിപിഎം അടവുനയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2025, 09:01 am IST
in Editorial

കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പല ചര്‍ച്ചകളും പ്രഖ്യാപനങ്ങളുമുണ്ടെങ്കിലും പലതും പതിവ് കലാപരിപാടികളാണ്. നവകേരളത്തിനുള്ള നയരേഖ, തെറ്റുതിരുത്തല്‍ എന്നിങ്ങനെയുള്ള ക്ലീഷേകള്‍ക്ക് സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനമായാലും പാര്‍ട്ടി കോണ്‍ഗ്രസായാലും യാതൊരു പഞ്ഞവുമുണ്ടാവാറില്ല. പാര്‍ട്ടി രേഖയില്‍ പറയുന്നതും നേതാക്കള്‍ പ്രാവര്‍ത്തികമാക്കുന്നതും തമ്മില്‍ വലിയ ബന്ധമൊന്നും ഒരുകാലത്തും ഉണ്ടാവാറില്ല. വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തം വേണമെന്ന് ചിന്തിക്കുന്ന വിഭാഗമല്ല സിപിഎം. അണികള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ പറഞ്ഞു നില്‍ക്കാനുള്ള വഴി കണ്ടെത്തുന്നതില്‍ മാത്രമാണ് പാര്‍ട്ടി നേതൃത്വത്തിന് താല്പര്യം. കൊല്ലം സംസ്ഥാന സമ്മേളനവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. എങ്കിലും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ട് സഹകരണ ബാങ്കുകളിലെ അഴിമതിയെക്കുറിച്ച് പറയുന്നത് കൗതുകകരമാണ്.

കരുവന്നൂര്‍ സഹകരണ ബാങ്ക് ഉള്‍പ്പെടെ സിപിഎം നിയന്ത്രണത്തിലുള്ള ഒട്ടേറെ സഹകരണ ബാങ്കുകളില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് സംഘടന റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നത്. പാര്‍ട്ടിക്കും പാര്‍ട്ടി നേതാക്കള്‍ക്കും ഈ അഴിമതിയില്‍ പങ്കുണ്ടെന്ന് സമ്മതിക്കുകയും ചെയ്യുന്നു. മാനദണ്ഡങ്ങള്‍ മാറ്റിമറിച്ച് സഹകരണ ബാങ്കുകളില്‍ നിന്ന് പാര്‍ട്ടി നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കും വന്‍തോതില്‍ വായ്‌പ നല്‍കിയതിനാല്‍ നിക്ഷേപകര്‍ക്ക് പണം തിരികെ കൊടുക്കാന്‍ കഴിയുന്നില്ല എന്നാണ് സംഘടനാ റിപ്പോര്‍ട്ടിലെ ഏറ്റുപറച്ചില്‍. ഈ അഴിമതി, അടുത്തുതന്നെ നടക്കാന്‍ പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വേട്ടയാടുമത്രേ. അപ്പോള്‍ അതാണ് കാര്യം. തെരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടുമെന്നതാണ് ഇങ്ങനെയൊരു കുറ്റസമ്മതവുമായി സിപിഎം രംഗത്തുവരാന്‍ കാരണം. യഥാര്‍ത്ഥത്തില്‍ ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കനത്ത തോല്‍വി സംഭവിക്കാന്‍ ഇടയായതിന്റെ കാരണങ്ങളിലൊന്ന് സഹകരണ ബാങ്കുകളിലെ പാര്‍ട്ടി അഴിമതിയാണ്. സിപിഎം വോട്ടുകള്‍ നല്ലൊരു ശതമാനം ബിജെപിയിലേക്ക് ഒഴുകിപ്പോയെന്ന സംഘടനാ റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍ ഇത് ശരിവയ്‌ക്കുന്നുണ്ടല്ലോ.

സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സംഘടനാ റിപ്പോര്‍ട്ടില്‍ പ്രകടിപ്പിക്കുന്ന അഴിമതി വിരോധം ഒരുതരം അടവുനയമാണെന്ന് സിപിഎമ്മിന്റെ രീതികള്‍ അറിയാവുന്നവര്‍ക്കൊക്കെ ബോധ്യമുള്ള കാര്യമാണ്. അഴിമതിയും സിപിഎമ്മും തമ്മിലുള്ള ബന്ധം ചരിത്രപരവും അഭേദ്യവുമാണ്. 1957ല്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലം മുതല്‍ എല്ലാ ഇടതുപക്ഷ ഭരണത്തിലും സംഘടിതവും ആസൂത്രിതവുമായ അഴിമതികള്‍ നടന്നിട്ടുണ്ട്. ഇ.കെ. നായനാരുടെയും വി.എസ്. അച്യുതാനന്ദന്റെയും ഭരണകാലത്തും ഇതിന് മാറ്റമുണ്ടായില്ല. അധികാരത്തിന്റെ നിയന്ത്രണം പിണറായി വിജയന്‍ ഏറ്റെടുത്തതോടെ അഴിമതിയുടെ രീതിക്കും വ്യാപ്തിക്കും മാറ്റം സംഭവിച്ചു എന്നുമാത്രം. ഭരണമുള്ളതുകൊണ്ട് അഴിമതി നടക്കുന്നു എന്നതു മാറി, അഴിമതിക്കുവേണ്ടി ഭരിക്കുന്നു എന്ന സ്ഥിതി വന്നു.

സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ചുള്ള സിപിഎമ്മിന്റെ അഴിമതിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നരേന്ദ്ര മോദി സര്‍ക്കാര്‍ നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതതോടെ കള്ളപ്പണം വെളുപ്പിക്കാനുള്ള എളുപ്പ വഴിയായി സഹകരണ ബാങ്കുകളെ ഉപയോഗിച്ചു. ആര് അധികാരത്തില്‍ വന്നാലും സഹകരണ ബാങ്കുകളിലെ അഴിമതിയെ തൊടാന്‍ സിപിഎം അനുവദിച്ചിരുന്നില്ല. കരുവന്നൂരില്‍ കണ്ടതും അതാണ്. പാര്‍ട്ടി നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊക്കെ പങ്കുള്ള ഈ അഴിമതികള്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം അഴിമതിക്കാരായ നേതാക്കളെ സംരക്ഷിക്കുകയാണ് സിപിഎം ചെയ്തത്.

സഹകരണ ബാങ്കുകളിലെയും അഴിമതി കേസുകളുടെ അന്വേഷണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തതോടെയാണ് പല നേതാക്കളും കുടുങ്ങിയത്. ഈ നേതാക്കളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതിനു പകരം ഇ ഡി അന്വേഷണം സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനാണെന്ന് സിപിഎം പ്രചാരണം നടത്തി. ഇക്കൂട്ടരാണ് ഇപ്പോള്‍ സഹകരണ ബാങ്കുകളില്‍ വലിയതോതില്‍ അഴിമതി നടന്നിട്ടുണ്ടെന്നും, പാര്‍ട്ടി നേതാക്കള്‍ക്ക് അതില്‍ പങ്കുണ്ടെന്നും കുമ്പസാരിക്കുന്നത്! ഇതും അടവുനയമാണ്. സഹകരണ ബാങ്കുകളില്‍ അഴിമതിയുണ്ട്, പക്ഷേ പാര്‍ട്ടി അതിനൊപ്പമില്ല എന്ന തെറ്റിദ്ധാരണ പരത്തി ജനങ്ങളെ കബളിപ്പിക്കുന്നതിനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. ഈ തട്ടിപ്പില്‍ ജനങ്ങള്‍ വീണുപോകാതിരിക്കാണ് ശ്രദ്ധ വേണ്ടത്. അഴിമതിയുടെ കാര്യത്തില്‍ സിപിഎമ്മിന്റെ കാപട്യവും വഞ്ചനയും വലുതാണെന്ന് ഈ കുമ്പസാരം തെളിയിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിലൂടെ ഇവരെ ശിക്ഷിച്ച് അധികാരത്തില്‍നിന്ന് പുറന്തള്ളുക എന്ന മാര്‍ഗ്ഗം മാത്രമാണ് അവശേഷിക്കുന്നത്. അതിനുള്ള ഒരു അവസരവും ജനങ്ങള്‍ പാഴാക്കില്ലെന്ന് വിശ്വസിക്കാം.

Tags: CorruptionCPM State ConferenceCPM's strategy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആക്കുളം കണ്ണാടിപ്പാലം അഴിമതി; വട്ടിയൂര്‍ക്കാവ് എംഎല്‍എക്കും യൂത്ത് ബ്രിഗേഡിനുമെതിരെ വിജിലന്‍സ് അന്വേഷണം

Kerala

എന്‍ എസ് എസ് പത്തനാപുരം താലൂക്ക് യൂണിയന്‍ പിരിച്ചു വിട്ടു: ഗണേഷിന്റെ ഏകാധിപത്യ നടപടിയില്‍ പ്രതിഷേധം

News

എൻഡിഎക്ക് അവസരം തരൂ, കേരളത്തെ മാറ്റാമെന്ന് മോദിയുടെ ഗ്യാരണ്ടി; ഇരുമുന്നണികളും തമ്മിൽ കൂട്ട്: മോദി

Kerala

ഒരു ദിവസം ഇന്ത്യന്‍ പാര്‍ലമെന്‍റ് നടത്തുന്നതിന്റെ ഇരട്ടി തുക വേണം നം.1 കേരളത്തിലെ അയ്യപ്പസംഗമത്തിന്: പരിഹാസിച്ച് യുവരാജ് ഗോകുല്‍

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (വലത്ത്) തൊട്ടരികില്‍ അമേരിക്കയ്ക്ക് ആണവരഹസ്യം ചോര്‍ത്തിയ പട്ടാള ജനറലും അടുത്ത ചങ്ങാതിയുമായ ഷാങ് യൂക്സിയ; ആണവ മിസൈലില്‍ ഇന്ധനത്തിന് പകരം വെള്ളം നിറച്ചുവെന്ന ആരോപണത്തിന്‍റെ ഡയഗ്രം (ഇടത്ത്)
India

ചൈനയില്‍ ഷീ ജിന്‍പിങ്ങിന് പഴയ സഖാക്കള്‍ പണി കൊടുത്തു, ആണവമിസൈലുകളില്‍ ഇന്ധനമില്ല, പകരം വെള്ളം; കൈക്കൂലിയില്‍ വീഴും സഖാക്കള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാടിന് മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസിയില്‍ ജോലികിട്ടാന്‍ ഹിന്ദുപേര് സ്വീകരിച്ചു, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’.

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.