Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പദവികള്‍ കണ്ണൂര്‍ നേതാക്കള്‍ക്ക് മാത്രം; വിലക്കും കടന്ന് പിണറായിക്കും വിമര്‍ശനം

എം.എസ്. ജയച്ചന്ദ്രന്‍ by എം.എസ്. ജയച്ചന്ദ്രന്‍
Mar 8, 2025, 07:46 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും അവസാനവാക്കായി ഒരു വ്യക്തി മാറുന്നത് അതിവിദൂരമല്ലാതെ വന്‍തിരിച്ചടിയിലേക്ക് നയിക്കുമെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം. പൊതുചര്‍ച്ചയില്‍ വയനാട്ടില്‍ നിന്നുള്ള പ്രതിനിധിയാണ് ചര്‍ച്ചയ്‌ക്കിടെ നേതൃത്വത്തെ ഞെട്ടിച്ച വിമര്‍ശനമുന്നയിച്ചത്. പിണറായി വിജയനെ നേരിട്ടോ അല്ലാതെയോ വിമര്‍ശിക്കുന്ന ഒരുതരത്തിലുമുള്ള ചര്‍ച്ചയും പാടില്ലെന്ന് ഓരോ ജില്ലയുടെയും ഗ്രൂപ്പ് ചര്‍ച്ചയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ കര്‍ശനമായി നിര്‍ദേശിച്ചിരുന്നു. ഈ വിലക്ക് മറികടന്നായിരുന്നു വിമര്‍ശനം.

സര്‍ക്കാരിനെയും പിണറായിയെയും വിമര്‍ശിച്ചാല്‍, അത് ചോരുമെന്നും അതുവഴി പാര്‍ട്ടിക്ക് ദോഷമുണ്ടാകുമെന്നുമായിരുന്നു നിര്‍ദേശം. ഇത്തരത്തില്‍ വിമര്‍ശനത്തിന്റെ എല്ലാ വഴികളും അടച്ചായിരുന്നു പൊതുചര്‍ച്ചയിലേക്ക് കടന്നതെങ്കിലും വയനാട്ടില്‍ നിന്നുള്ള ചര്‍ച്ച പിണറായിക്കായൊരുക്കിയ എല്ലാ പ്രതിരോധങ്ങളെയും ഇല്ലാതാക്കി. വയനാട് ജില്ലാ സെക്രട്ടറിയായിരുന്ന പി. ഗഗാറിനെ അട്ടിമറിച്ച്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ. റഫീഖിനെ ജില്ലാ സെക്രട്ടറിയാക്കിയത് മുതല്‍ വയനാട്ടിലെ പാര്‍ട്ടിയില്‍ ചേരിതിരിവുണ്ട്. റഫീഖിനായി മുഹമ്മദ് റിയാസും, റിയാസിന് വേണ്ടി പിണറായിയും ജില്ലാ സമ്മേളനത്തില്‍ ഇടപെട്ടിരുന്നു. ഇതാണ് സംസ്ഥാന സമ്മേളനത്തില്‍ പിണറായിക്ക് എതിരായ കടുത്ത വിമര്‍ശനങ്ങളിലേക്ക് വയനാട്ടില്‍ നിന്നുള്ള ഒരുവിഭാഗത്തെ എത്തിച്ചത്.

എല്ലാ അധികാരങ്ങളും പദവികളും കണ്ണൂരിലേക്ക് മാത്രമാകുന്നതിനെയും സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു. ആലപ്പുഴ, തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നിന്നായിരുന്നു കണ്ണൂര്‍ ലോബിക്കെതിരായ വിമര്‍ശനം. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, പാര്‍ട്ടി സംസ്ഥാന സെക്രട്ടറിമാര്‍ കണ്ണൂരില്‍ നിന്നാണ്. ഇത് അംഗീകരിച്ചു പോകാന്‍ കഴിയില്ല. കഴിഞ്ഞ തവണ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കണ്ണൂരില്‍ നിന്നായിരുന്നു. അവര്‍ കഴിഞ്ഞപ്പോള്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ സംസ്ഥാന സെക്രട്ടറിയാക്കി അവരോധിച്ചു. മറ്റുള്ള ജില്ലകളില്‍ നിന്നുള്ളവര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കേണ്ടതില്ലേ എന്നായിരുന്നു പ്രതിനിധിയുടെ ചോദ്യം. ആശാവര്‍ക്കര്‍മാര്‍ ശമ്പളത്തിനായി സെക്രട്ടേറിയറ്റിനു മുമ്പില്‍ മഴയും വെയിലും കൊള്ളുമ്പോള്‍, പിഎസ്‌സി അംഗങ്ങള്‍ക്കും ചെയര്‍മാനും വാരിക്കോരി ശമ്പളം കൂട്ടിയത് ജനങ്ങള്‍ അംഗീകരിക്കില്ല. കൂടുതല്‍ ശ്രദ്ധയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ ജനം ശിക്ഷിക്കുമെന്നും ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു.

Tags: CPM State ConferenceCPM Kannur leadersPinarayi Vijayan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ വായനാ മഹോത്സവം ഉദ്ഘാടനം; ‘കൂടുതല്‍ സംസാരിച്ചാല്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരും’

Main Article

പിഡിപിയും ജമാഅത്തെയും പിന്നെ പിണറായിയും

.
Kerala

ഞാൻ വിദ്യാസമ്പന്നയായ യുവതി; മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നു: മറുപടി സത്യവാങ്മൂലവുമായി വീണ വിജയൻ

Kerala

കേരളത്തില്‍ ദേശീയ പാത നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കും; കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി

Kerala

അങ്കമാലി-ശബരിമല റെയിൽപാത ഉടൻ യാഥാർഥ്യമാകും; കേന്ദ്ര വിദഗ്‌ദ്ധ സംഘം ജൂലൈയിൽ കേരളത്തിലെത്തും

പുതിയ വാര്‍ത്തകള്‍

സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ; വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർഥിനി

മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

ഇറാൻ-ഇസ്രായേൽ സംഘർഷം ; മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

കനിഷ്ക സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യ : അയർലണ്ടിലെ കോർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഹർദീപ് സിംഗ് പുരി

ഇറാനിലെ യുഎസ് ആക്രമണം: ഫൊര്‍ദോ ആണവ കേന്ദ്രത്തില്‍ ഉള്‍പ്പെടെ വന്‍ നാശനഷ്ടം

കോയമ്പത്തൂര്‍ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വേല്‍ നല്‍കി ആദരിക്കുന്നു

ധര്‍മം ലോകത്തിനു നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

സേവാഭാരതി 'സ്‌നേഹനികുഞ്ജം' പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്കിയ വീടുകളൊന്നിന്റെ താക്കോല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരുത്തപ്പാറ പി.ജി. ദിനേശനും കുടുംബത്തിനും കൈമാറുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത്, ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ഇന്‍ഫോസിസ് തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ സമീപം

ഇനി അവര്‍ ‘സ്‌നേഹനികുഞ്ജ’ത്തില്‍; കൂട്ടിക്കലില്‍ എട്ടു വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ കൈമാറി

യുഎസ് വിദ്യാർഥി വിസയ്‌ക്ക് അപേക്ഷിക്കുന്നവർ അവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം

ഭീകരതയെ ചെറുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തണം ; ചൈനയോട് പരോക്ഷമായി പറഞ്ഞ് അജിത് ഡോവൽ : ബീജിങിൽ നടന്നത് പ്രധാന നയതന്ത്ര യോഗം  

ആക്സിയം-4 ദൗത്യം : പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് നാസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies