Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തംബുരു താഴ്‌ത്തിവയ്‌ക്കാതെ അഖണ്ഡ നാമജപത്തിന് എഴുപതാണ്ട്; അനന്തപദ്മനാഭന്റെ സന്നിധിയില്‍ അഭേദാശ്രമത്തിൽ നാമജപം തുടങ്ങിയത് 1955ൽ

Janmabhumi Online by Janmabhumi Online
Feb 27, 2025, 12:57 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ‘ഹരേരാമ ഹരേരാമ രാമ രാമ ഹരേഹരേ, ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ’ എന്ന കലിസന്തരണ ഉപനിഷദ് മന്ത്രമുരുവിട്ട് രാത്രിയെന്നോ പകലന്നോ ഇല്ലാതെ മുടക്കമില്ലാത്ത നാമ ജപം. കെടാ വിളക്കിനു മുന്നില്‍ ഇതുവരെയും താഴെവയ്‌ക്കാത്ത തംബുരുവുമായി ഭക്തര്‍ മന്ത്രം ഉരുവിടുമ്പോള്‍ അനന്തപദ്മനാഭന്റെ സന്നിധിയില്‍ അഭേദാശ്രമത്തിലെ അഖണ്ഡനാമ ജപത്തിന് 70 വയസ്.

1955 ഫെബ്രുവരി 24നാണ് ആശ്രമത്തില്‍ അഖണ്ഡ നാമജപം ആരംഭിച്ചത്. ഇന്നുവരെ ഒരു നിമിഷം പോലും തടസപ്പെടാതെ മന്ത്രോച്ചാരണം തുടരുന്നു. അന്ന് തോളിലേറ്റിയ തംബുരു ഇതുവരെ നിലത്തുവച്ചിട്ടില്ല. ഒന്നോ രണ്ടോ മണിക്കൂര്‍ ഇടവിട്ട് ഉപാസകര്‍ തംബുരു മാറിമാറി ഏന്തി മഹാമന്ത്രം ഉച്ചരിച്ചു കൊണ്ടേയിരിക്കുന്നു.

തിരുവനന്തപുരം കോട്ടയ്‌ക്കത്ത് പത്മതീര്‍ത്ഥക്കരയില്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ കിഴക്കേഗോപുരത്തിന് സമീപത്താണ് അഭേദാശ്രമം. അഖണ്ഡ നാമജപത്തിനു തുടക്കം കുറിച്ച സ്വാമി അഭേദാനന്ദ ഭാരതി 1955 ഫെബ്രുവരി 24ന് പന്മന ചട്ടമ്പിസ്വാമി സമാധി ആശ്രമത്തില്‍ നിന്നാണ് ഇവിടേക്ക് ദീപം കൊണ്ടുവന്നത്. അന്ന് കൊളുത്തിയ വിളക്കാണ് ആശ്രമത്തില്‍ ഇന്നും അണയാതെ സൂക്ഷിച്ചിരിക്കുന്നത്. ഈ വിളക്കിന് ചുറ്റുമാണ് തംബുരു തോളിലേന്തി മന്ത്രോച്ചാരണം നടത്തുന്നത്. നാരദന്റെ പ്രതിബിംബമായാണ് ഇവരെ കാണുന്നത്.

ഒരാള്‍ വിശ്രമിക്കാന്‍ പോകുമ്പോള്‍ തംബുരു മറ്റൊരാള്‍ക്ക് കൈമാറും. ആശ്രമത്തിലെ ഇരുപതോളം വരുന്ന അന്തേവാസികള്‍ നിലയ്‌ക്കാത്ത നാമജപത്തിന്റെ തംബുരു വാഹകരാകുന്നു. ചിലപ്പോള്‍ രണ്ടും മൂന്നും ഭക്തര്‍ നാമജപത്തിനുണ്ടാകും.

മഹാമാരിക്കാലമായ കൊവിഡ് സമയത്ത് ലോകം നിശ്ചലമായപ്പോള്‍ പോലും അഖണ്ഡ നാമജപത്തിന് മുടക്കം വരുത്തിയില്ല. അന്ന് ക്ഷേത്രത്തിലുണ്ടായിരുന്ന ഭക്തരായിരുന്നു തംബുരുവാഹകരായത്. ജാതിമത ഭേദമില്ലാതെ ആര്‍ക്കുമുന്നിലും തുറന്നിട്ടിരിക്കുകയാണ് മാതൃകാസ്ഥാനം കൂടിയായ അഭേദാശ്രമം.

ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഇവിടെ വന്ന് പ്രാര്‍ത്ഥിക്കാം. രാധയുടെ വിഗ്രഹമാണ് ഇവിടത്തെ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. 60 വര്‍ഷം മുന്‍പ് ജയ്പൂരില്‍ നിന്നാണ് പ്രതിമ എത്തിച്ച് പ്രതിഷ്ഠ നടത്തിയത്. മന്ത്രങ്ങള്‍ എഴുതിയ കടലാസുകള്‍ ഭക്തര്‍ക്ക് സമര്‍പ്പിക്കാം. ആറുകോടിയില്‍പരം മന്ത്രങ്ങള്‍ ഇവിടെ നിക്ഷേപിച്ചിട്ടുണ്ട്. മൂന്ന് നേരവും നല്‍കുന്ന അന്നദാനത്തിനും ഇതുവരെ മുടക്കം വന്നിട്ടില്ല.

1909ല്‍ പാറശാല കുടിവിളാകം വീട്ടില്‍ ജനിച്ച പി. വേലായുധന്‍ പിള്ള ഒന്‍പതാം വയസില്‍ ചട്ടമ്പിസ്വാമികളെ സന്ദര്‍ശിച്ചതോടെ യാത്ര ആത്മീയപാതയിലായി. ഇരുപത്തിയേഴാം വയസില്‍ ഋഷികേശിലെത്തി സന്യാസ ദീക്ഷ സ്വീകരിച്ചു. അങ്ങനെ അഭേദാനന്ദ ഭാരതിയായി. 1946ല്‍ നെയ്യാറ്റിന്‍കരയ്‌ക്കടുത്ത് ആറയൂരില്‍ അഭേദാശ്രമം സ്ഥാപിച്ചു. ആറയൂര്‍ ആശ്രമത്തിലും 24 മണിക്കൂറും മുടങ്ങാതെ അഖണ്ഡ നാമജപം നടക്കുന്നുണ്ട്.

Tags: ThiruvananthapuramAkhand Nama JapamAbheda asramam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലസ്ഥാനത്തിന്റെ അടയാളമാകാന്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ ഒരുങ്ങുന്നു; മൂന്നര വര്‍ഷം കൊണ്ട് പണികള്‍ പൂര്‍ത്തിയാക്കും

Kerala

ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന് നല്‍കി; തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്ച

Kerala

സ്കൂൾ പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി പോക്സോ കേസ് പ്രതി; വിവാദമായതോടെ അടിയന്തര റിപ്പോർട്ട് തേടി മന്ത്രി വി.ശിവൻകുട്ടി

Thiruvananthapuram

കൊത്തളം ഗസ്റ്റ്ഹൗസ് അതിഥികള്‍ക്കായി അണിയിച്ചൊരുക്കി; പെണ്‍വാണിഭക്കാര്‍ കയ്യേറി

Kerala

എന്റെ കേരളം 2025: ഭാവി സാങ്കേതികവിദ്യകളെ തൊട്ടറിയാം, സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ നേര്‍ക്കാഴ്ചയുമായി കെഎസ്‌യുഎം പവലിയന്‍

പുതിയ വാര്‍ത്തകള്‍

ഗുകേഷ് വീണു, മാഗ്സന് കാള്‍സന്‍ നോര്‍വ്വെ ചെസ് ചാമ്പ്യന്‍

മലപ്പുറത്ത് 25 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

മുംബൈ കോര്‍പറേഷന്‍ വേണ്ടെന്ന് വെച്ച തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് (ഇടത്ത്)

തുര്‍ക്കി കമ്പനിയോട് നോ പറഞ്ഞ് മുംബൈ കോര്‍പറേഷന്‍; തുര്‍ക്കിയുടെ റോബോട്ടിക് ലൈഫ് ബോയ് വേണ്ട, തുര്‍ക്കി കമ്പനിക്ക് 64 ലക്ഷം നഷ്ടം

കൊഴിഞ്ഞാമ്പാറയില്‍ സ്‌കൂട്ടര്‍ കുഴിയില്‍ വീണ് മറിഞ്ഞ് യുവതി മരിച്ചു

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്

ബസിന്റെ എയര്‍ലീക്ക് പരിശോധിക്കവെ തല കുടുങ്ങി മെക്കാനിക് മരിച്ചു

ചെന്നിര്‍ക്കര പ്രക്കാനത്ത് മാലിന്യം തള്ളാന്‍ ശ്രമിച്ച ലോറി നാട്ടുകാര്‍ തടഞ്ഞു

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) പഴയ കമ്പനിയായ മൈക്രോമാക്സ് മൊബൈല്‍ ലോഗോ (വലത്ത് മുകളില്‍) പുതിയ കമ്പനി ഭഗവതി പ്രൊഡക്ട്സ് ലിമിറ്റഡ് (വലത്ത് താഴെ)

നടി അസിന്റെ ഭര്‍ത്താവിന്റെ 10,400 കോടി വിറ്റുവരവുള്ള മൊബൈല്‍ കമ്പനി തകര്‍ന്നു; തളരാതെ തിരിച്ചു വരവ്, പുതിയ കമ്പനിക്ക് 6200 കോടി വിറ്റുവരവ്

ഇസ്രയേലുമായുള്ള മുഴുവൻ ബന്ധവും ഇന്ത്യ ഉടൻ അവസാനിപ്പിക്കണം ; ഇനി ഇസ്രായേലിന് ആയുധം നൽകരുതെന്നും എം എ ബേബി

ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ ശസ്ത്രക്രിയകള്‍ മാത്രമാണ് മാറ്റിയതെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies