Sunday, June 22, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹര ഹര മഹാദേവ്… ഹര ഹര ഗംഗേ… മഹാകുംഭമേളയ്‌ക്ക് ശുഭസമാപനം, ഭക്തകോടികള്‍ക്ക് പുണ്യസ്‌നാനം

പി.ഷിമിത്ത് by പി.ഷിമിത്ത്
Feb 27, 2025, 10:49 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

പ്രയാഗ് രാജ്: സനാതന സംസ്‌കൃതിയുടെ നേര്‍ക്കാഴ്ച ലോകത്തിന് സമ്മാനിച്ച മഹാകുംഭമേളയ്‌ക്ക് ശുഭ സമാപനം. പ്രയാഗ്രാജിലെ ത്രിവേണീ സംഗമത്തിലേക്ക് സമാപന ദിവസമായ ഇന്നലെയും ഗംഗാപ്രവാഹം പോലെ ഭക്തര്‍ ഒഴുകിയെത്തി.

മഹാശിവരാത്രി ദിനത്തില്‍ ത്രിവേണിയിലെ പുണ്യതീര്‍ത്ഥത്തില്‍ ഹര ഹര മഹാദേവ്… ഹര ഹര ഗംഗേ… മന്ത്രങ്ങള്‍ ഉരുവിട്ട് ഭക്തര്‍ പുണ്യസ്‌നാനം ചെയ്തു. ശംഖും വിവിധ വാദ്യങ്ങളും മുഴങ്ങിയ അന്തരീക്ഷത്തില്‍ പുഷ്പവൃഷ്ടി നടത്തി ഹെലിക്കോപ്റ്റര്‍ കുംഭമേള നഗരിയെ വലംവച്ചു. പുലര്‍ച്ചെ ആരംഭിച്ച സ്‌നാനം രാത്രി വരെ നീണ്ടു. സമാപന ദിവസം വ്യോമസേന എയര്‍ഷോയും സംഘടിപ്പിച്ചിരുന്നു.

ആത്മീയ ഉണര്‍വ്, വിശ്വാസം, ഭക്തി എന്നിവ സംഗമിച്ച അസുലഭ മുഹൂര്‍ത്തത്തിനാണ് ജനുവരി 13 മുതല്‍ ത്രിവേണീ സംഗമം സാക്ഷിയായത്. സംന്യാസിവര്യന്മാര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഒരേ ചിന്തയോടെ ത്രിവേണീ സംഗമത്തില്‍ മുങ്ങി നിവര്‍ന്നു. പുണ്യതീര്‍ത്ഥത്തിലെ സ്‌നാനം പുഞ്ചിരിയും ആനന്ദക്കണ്ണീരും മുതല്‍ ഊര്‍ജവും ചൈതന്യവും വരെ ഓരോരുത്തരിലും നിറച്ചു.

ഇന്നലെ രാത്രി എട്ടിന് യുപി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുപ്രകാരം 66 കോടിയിലധികം പേരാണ് സ്‌നാനം ചെയ്തത്. ഇന്നലെ രാവിലെ മുതല്‍ വൈകിട്ട് വരെ മാത്രം 1.53 കോടി ഭക്തരാണ് പുണ്യസ്‌നാനം നടത്തിയത്. പ്രയാഗ്‌രാജില്‍ 40 കോടി ഭക്തരെത്തുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ. എന്നാല്‍ ഈ കണക്കുകളെല്ലാം തെറ്റിച്ചാണ് ഭക്തര്‍ ഒഴുകിയെത്തിയത്.

രാജ്യത്തിനകത്തും പുറത്തുനിന്നുമെത്തിയ ലക്ഷക്കണക്കിന് ഭക്തര്‍ക്ക് ആവശ്യമായ എല്ലാ ക്രമീകരണവും കുംഭമേളയുടെ സമാപന ദിവസവും തുടര്‍ന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗോരഖ്നാഥ് ക്ഷേത്രത്തിലെ കണ്‍ട്രോള്‍ റൂമിലിരുന്ന് പുലര്‍ച്ചെ മുതല്‍ ക്രമീകരണങ്ങള്‍ നിരീക്ഷിച്ചു.

ചീഫ് സെക്രട്ടറി മനോജ്കുമാര്‍ സിങ്, ഡിജിപി പ്രശാന്ത്കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ നേരിട്ട് നിയന്ത്രിച്ചു. എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് ആസ്ഥാനം എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ സംഗമത്തിലെയും ഗംഗാനദിയിലെയും സുരക്ഷാ നടപടികള്‍ അവലോകനം ചെയ്തു. ഓരോ തീര്‍ത്ഥാടകന്റെയും സ്‌നാനം അവസാന ദിവസവും സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം.

144 വര്‍ഷത്തിനു ശേഷമുള്ള മഹാകുംഭമേളയിലൂടെ 45 ദിവസം ലോകം കണ്ടത് സനാതന സംസ്‌കൃതിയുടെ വിരാടരൂപം.

Tags: DevoteesPunya snanamMahakumbh Mela 2025
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭക്തജനങ്ങളുടെ ശ്രദ്ധയ്‌ക്ക്: ക്ഷേത്രദര്‍ശനത്തിന് വ്യാജ ടിക്കറ്റ്, മുന്നറിയിപ്പുമായി ടിടിഡി

കേരള ക്ഷേത്രസംരക്ഷണ സമിതി 59-ാമത് സംസ്ഥാന സമ്മേളനം തിരുവനന്തപുരം പ്രീയദര്‍ശിനി ഹാളില്‍ ഗവര്‍ണര്‍ 
രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ. എസ്. നാരായണന്‍, ജി. കെ. സുരേഷ്ബാബു, ഡോ. ടി. പി. സെന്‍കുമാര്‍, കുമ്മനം രാജശേഖരന്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കുസുമം രാമചന്ദ്രന്‍ തുടങ്ങിയവര്‍ സമീപം.
Kerala

ക്ഷേത്രങ്ങള്‍ ഭരിക്കേണ്ടത് ഭക്തര്‍, ദേവസ്വം ബോര്‍ഡുകളല്ല: ഗവര്‍ണര്‍

India

കോവിഡാനന്തരം ക്ഷേത്രങ്ങളിലേക്ക് ഭക്തപ്രവാഹം വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്

Kerala

ശബരിമലയിൽ പുതിയ ദർശന ക്രമം വെള്ളിയാഴ്ച മുതൽ; പതിനെട്ടാം പടി കയറിയാലുടൻ ദർശനം, 30 സെക്കൻഡുകളോളം ഭഗവാനെ ദർശിക്കാം

India

കുംഭമേള: ഒറ്റപ്പെട്ടുപോയ അമ്പതിനായിരത്തോളം ഭക്തരെ സുരക്ഷിതരായി വീട്ടിലത്തിച്ചു

പുതിയ വാര്‍ത്തകള്‍

ഐഎഎസ് പോര്; പ്രതികാരത്തിനായി അധികാര ദുര്‍വിനിയോഗം

ഇസ്രായേൽ- ഇറാൻ സംഘർഷം: ‘ജൂത ഒളിമ്പിക്സ്’ എന്നറിയപ്പെടുന്ന മക്കാബിയ ഗെയിംസ് ഇസ്രായേൽ മാറ്റി വെച്ചു

മധ്യേഷ്യയില്‍ ഇറാന്‍ എന്ന ഭീകരതയുടെ ഹെഡ് ക്വാര്‍ട്ടേഴ്സ് തകരുന്നു; ഇനി വൈകാതെ ആയത്തൊള്ള ഖൊമേനിക്ക് പകരം മറ്റൊരാള്‍ എത്തും

കൊവിഡിന്റെ പുതിയ വകഭേദം ‘നിംബസ്’ ഏഷ്യന്‍ രാജ്യങ്ങളില്‍ വ്യാപിക്കുന്നു

പോലീസ് മേധാവിയാകാന്‍ ഐപിഎസ് തലപ്പത്ത് നെട്ടോട്ടം

മാനാഞ്ചിറയില്‍ സംഘടിപ്പിച്ച യോഗാ പ്രദര്‍ശനത്തില്‍ ഉമ ജിഞ്ചു ഖണ്ഡഭേരുണ്ടാസനത്തില്‍

പന്ത്രണ്ടുകാരിക്ക് ഗിന്നസ് റിക്കാര്‍ഡ് ഖണ്ഡഭേരുണ്ടാസനത്തില്‍ ഒരുമണിക്കൂര്‍

ഇറാന്റെ മുതിര്‍ന്ന രണ്ട് കമാന്‍ഡര്‍മാരെ വധിച്ചെന്ന് ഇസ്രയേല്‍

2024ലെ മദ്രാസ് ഹൈക്കോടതി വിധി ചര്‍ച്ചയാവുന്നു; ഭാരതമാതാവിനെ പൂജിക്കുന്നത് ആത്മാഭിമാനത്തിന്റെ ആവിഷ്‌കാരം

ഇതാണ് യുഎസിന്‍റെ 13,600 കിലോഗ്രാം ഭാരമുള്ള, 2000 കിലോഗ്രാം പോര്‍മുനയുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബ്. ജിബിയു57 എന്ന പേരുള്ള ഈ ബങ്കര്‍ ബസ്റ്റര്‍ ബോംബാണ് അമേരിക്ക ശനിയാഴ്ച ഇറാനില്‍ ഇട്ടത്. ഇറാന്‍  ആണവബോംബുണ്ടാക്കുന്നു എന്ന് കരുതുന്ന  ഫര്‍ദോ ആണവനിലയം തകര്‍ക്കാനായിരുന്നു ഇത്.

ഒടുവില്‍ ട്രംപ് അത് ചെയ്തു; ഇറാന്റെ ഫര്‍ദോ ആണവകേന്ദ്രത്തില്‍ ജിബിയു 57 എന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബിട്ടു, ഇനി ഇസ്രയേലിന് കാര്യങ്ങള്‍ എളുപ്പമാവും

അടിയന്തരാവസ്ഥയ്‌ക്ക് പിറകില്‍ കെജിബി-കമ്യൂണിസ്റ്റ് ഗൂഢാലോചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies