Kerala

ബിജെപിയ്‌ക്ക് ‘കുംഭമേള’ വിനയായി: കോണ്‍ഗ്രസ് സഹായത്താല്‍ ശ്രീവരാഹത്ത് ഇടത് ജയം

Published by

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ഉപതെരഞ്ഞെടുപ്പു നടന്ന ശ്രീവരാഹം വാര്‍ഡ് ഇടതുമുന്നണി നിലനിര്‍ത്തി. 12 വോട്ടിന്റെ വ്യത്യാസത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥി വി ഹരികുമാര്‍ ബിജെപിയുടെ മിനിയെ തോല്‍പ്പിച്ചു.
വി ഹരികുമാര്‍ 1358 വോട്ടുകള്‍ നേടി. മിനിക്ക് 1346 വോട്ടുകള്‍
ലഭിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആ സുരേഷ് കുമാര്‍ വെറും 277 വോട്ടാണ് പിടച്ചത്.
കൗണ്‍സിലറായിരുന്ന സിപിഐ അംഗം കെ വിജയകുമാറിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികള്‍ക്കും യഥാക്രമം 1449, 1249, 406 എന്നിങ്ങനെയായിരുന്നു വോട്ടുകള്‍. 200 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അന്ന് ഇടത് ജയം.

ഇത്തവണ ബിജെപിയക്ക് മാത്രമാണ് വോട്ടു കൂടിയത്(97). കോണ്‍ഗ്രസിന് 129 വോട്ടും സിപിഐയക്ക് 91 വോട്ടു കുറയുകയായിരുന്നു. ഉറച്ച വിജയം പ്രതീക്ഷിച്ചിരുന്ന ബിജെപിയ്‌ക്ക് , കോണ്‍ഗ്രസ് വ്യാപകമായി ഇടതുമുന്നണിയ്‌ക്ക് വോട്ടു മറിച്ചത് തിരിച്ചടിയായി. ‘കുംഭമേള’യും ബിജെപിയ്‌ക്ക് വിനയായി. 42 ഉറച്ച വോട്ടര്‍മാര്‍ പ്രയാഗ്‌രാജില്‍ പങ്കെുക്കാന്‍ പോയിരിക്കുകയാണ്.

30 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. രണ്ട് വാര്‍ഡുകളില്‍ എല്‍.ഡി.എഫ് നേരത്തെ എതിരില്ലാതെ ജയിച്ചിരുന്നു. 28 വാര്‍ഡുകളിലാണ്  വോട്ടെടുപ്പ് നടന്നത്. 17 വാർഡുകളിൽ എൽഡിഎഫ് വിജയിച്ചു. 12 ഇടങ്ങളില്‍ യുഡിഎഫും ജയിച്ചു. ഒരു സീറ്റില്‍ എസ്ഡിപിഐ.

തിരുവനന്തപുരം

കരുംകുളം. ഗ്രാമപ്പഞ്ചായത്ത്-കൊച്ചുപള്ളി- സിപിഎം സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥി സേവ്യര്‍ ജറോണ്‍ 169 വോട്ടുള്‍ക്ക് വിജയിച്ചു. പൂവച്ചല്‍ ഗ്രാമപ്പഞ്ചായത്ത്-പുളിങ്കോട്- യുഡിഎഫ് സിറ്റ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിലെ സെയ്ദ് സബർമതി 57 വോട്ടുകൾക്കാണ് വിജയിച്ചത്. പാങ്ങോട് ഗ്രാമപ്പഞ്ചായത്ത്-പുലിപ്പാറ- യുഡിഎഫ് സിറ്റിങ് സീറ്റ് എസ്ഡിപിഐ പിടിച്ചെടുത്തു. കോണ്‍ഗ്രസ് മൂന്നാമതായി. എസ്ഡിപിഐ സ്ഥാനാര്‍ഥി മുജീബ് പുലിപ്പാറ 674 വോട്ടുകള്‍ക്ക് സിപിഎം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി.

കൊല്ലം

കൊട്ടാരക്കര മുനിസിപ്പാലിറ്റി-കല്ലുവാതുക്കല്‍ ഡിവിഷന്‍ -സിറ്റിങ് സീറ്റ് എല്‍ഡിഎഫ് നിലനിർത്തി. സിപിഐയിലെ മഞ്ജു സാം 193 വോട്ടുകൾക്ക് വിജയിച്ചു.

അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത്-അഞ്ചല്‍ ഡിവിഷന്‍-യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തി. കോൺഗ്രസിലെ മുഹമ്മദ് ഷെറിൻ 877 വോട്ടുകൾക്കാണ് വിജയിച്ചത്.

കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്-കൊട്ടറ- എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിലനിർത്തി. സിപിഎമ്മിലെ വത്സമ്മ 900 വോട്ടുകൾക്ക് വിജയിച്ചു.

കുലശേഖരപുരം ഗ്രാമപ്പഞ്ചായത്ത്-കൊച്ചുമാംമൂട്-എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിർത്തി. സിപിഎമ്മിലെ സുരജാ ശിശുപാലൻ 595 വോട്ടിനാണ് വിജയിച്ചത്.

ക്ലാപ്പന ഗ്രാമപ്പഞ്ചായത്ത്-പ്രയാര്‍ തെക്ക് ബി- സിറ്റിങ് സീറ്റ് എല്‍ഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ ജയാദേവി 277 വോട്ടുകൾക്ക് വിജയിച്ചു.

ഇടമുളയ്‌ക്കല്‍ ഗ്രാമപ്പഞ്ചായത്ത്-പടിഞ്ഞാറ്റിന്‍കര- സിറ്റിങ് സീറ്റ് യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ ഷീജ ദിലീപ് 24 വോട്ടിനാണ് വിജയിച്ചത്.

പത്തനംതിട്ട

പത്തനംതിട്ട മുനിസിപ്പാലിറ്റി-കുമ്പഴ നോര്‍ത്തിൽ എൽഡിഎഫ് സ്വത.സ്ഥാനാർഥി വിജയിച്ചു. എൽഡിഎഫിലെ ബിജിമോൾ മാത്യു മൂന്ന് വോട്ടുകൾക്കാണ് വിജയിച്ചത്.

അയിരൂര്‍ ഗ്രാമപ്പഞ്ചായത്ത്-തടിയൂര്‍ വാർഡിൽ യുഡിഎഫ് വിജയിച്ചു. കോൺഗ്രസിലെ പ്രീത നായർ 106 വോട്ടുകൾക്ക് വിജയിച്ചു.

പുറമറ്റം ഗ്രാമപ്പഞ്ചായത്ത്-ഗ്യാലക്സി നഗര്‍ വാർഡിൽ എൽഡിഎഫ് വിജയിച്ചു. സിപിഎമ്മിലെ ശോഭിക ഗോപി 152 വോട്ടുകൾക്ക് വിജയിച്ചു.

ആലപ്പുഴ:

കാവാലം ഗ്രാമപ്പഞ്ചായത്ത്-പാലോടം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി മംഗളാനന്ദൻ 171 വോട്ടുകൾക്ക് വിജയിച്ചു

മുട്ടാര്‍ ഗ്രാമപ്പഞ്ചായത്ത്-മിത്രക്കരി ഈസ്റ്റ്- യുഡിഎഫ് സ്ഥാനാര്‍ഥി ബിന്‍സി 15 വോട്ടുകള്‍ക്ക് വിജയിച്ചു.

കോട്ടയം

രാമപുരം ഗ്രാമപ്പഞ്ചായത്ത്-ജി.വി. സ്‌കൂള്‍ വാർഡിൽ യുഡിഎഫ് വിജയിച്ചു. കോൺഗ്രസിലെ രജിത ബിജെപിയിലെ അശ്വതിയെ 235 വോട്ടുകൾക്ക് തോൽപ്പിച്ചു.

ഇടുക്കി

വാത്തിക്കുടി ഗ്രാമപ്പഞ്ചായത്ത്-ദൈവംമേട് വാർഡിൽ എൽഡിഎഫിന് വിജയം. കേരള കോൺഗ്രസ് എമ്മിലെ ബിനു ഏഴ് വോട്ടിന് വിജയിച്ചു.

എറണാകുളം

മൂവാറ്റുപുഴ മുനിസിപ്പാലിറ്റി-ഈസ്റ്റ് ഹൈസ്‌കൂള്‍ ഡിവിഷനിൽ യുഡിഎഫ് വിജയിച്ചു. കോണ്‍ഗ്രസിലെ മോര്‍ക്കുട്ടി ചാക്കോ 65 വോട്ടിന് സിപിഎമ്മിലെ റീന ഷെരീഫിനെ പരാജയപ്പെടുത്തി.

അശമന്നൂര്‍ ഗ്രാമപ്പഞ്ചായത്ത്-മതല തെക്ക് വാർഡിൽ യുഡിഎഫ് വിജയിച്ചു. കോൺഗ്രസിലെ എൻ.എം.നൗഷാദ് 40 വോട്ടുകൾക്കാണ് വിജയിച്ചത്.

പൈങ്ങോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത്-പനങ്കര വാർഡിൽ എൽഡിഫ് സ്വതന്ത്രൻ അമൽരാജ് 166 വോട്ടുകൾക്ക് വിജയിച്ചു.

പായിപ്ര ഗ്രാമപ്പഞ്ചായത്ത്-നിരപ്പ് വാർഡിൽ യുഡിഎഫ് സ്ഥാനാർഥി സുജാത ജോൺ 162 വോട്ടുകൾക്ക് വിജയിച്ചു.

തൃശ്ശൂര്‍:

ചൊവ്വന്നൂര്‍ ഗ്രാമപ്പഞ്ചായത്ത്-മാന്തോപ്പ് മാന്തോപ്പ് എല്‍.ഡി.എഫ്. നിലനിര്‍ത്തി. സി.പി.എമ്മിലെ ഷഹര്‍ബാന്‍ 48 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

പാലക്കാട്:

മുണ്ടൂര്‍ ഗ്രാമപ്പഞ്ചായത്ത്-കീഴ്പ്പാടം വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ പ്രശോഭ് 346 വോട്ടിന് വിജയിച്ചു.

മലപ്പുറം:

കരുളായി ഗ്രാമപ്പഞ്ചായത്ത്-ചക്കിട്ടാമല വാർഡ് യുഡിഎഫിന്. ലീഗിലെ വിപിൻ 397 വോട്ടുകൾക്ക് വിജയിച്ചു.

തിരുനാവായ ഗ്രാമപ്പഞ്ചായത്ത്-എടക്കുളം ഈസ്റ്റ് വാർഡ് യുഡിഎഫിന്. കോൺഗ്രസിലെ അബ്ദുൾ ജബ്ബാർ 260 വോട്ടുകൾക്ക് വിജയിച്ചു.

കോഴിക്കോട്:

പുറമേരി ഗ്രാമപ്പഞ്ചായത്ത്-കുഞ്ഞല്ലൂരിൽ യുഡിഎഫിന് അട്ടിമറി ജയം.  കോൺഗ്രസിലെ പുതിയോട്ടിൽ അജയനാണ് 20 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി.പി.എമ്മിലെ കെ.പി.വിവേകിനെ പരാജയപ്പെടുത്തിയത്.

കണ്ണൂര്‍:

പന്ന്യന്നൂര്‍ ഗ്രാമപ്പഞ്ചായത്ത്-താഴെ ചമ്പാട് വാർഡിൽ എൽഡിഎഫ് വിജയിച്ചു. സിപിഎമ്മിലെ ശരണ്യ സുരേന്ദ്രൻ 499 വോട്ടുകൾക്ക് വിജയിച്ചു.

കാസര്‍കോട്:

മടിക്കൈ ഗ്രാമപ്പഞ്ചായത്ത്- കോളിക്കുന്ന് വാര്‍ഡില്‍ എല്‍ഡിഎഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടുകോടോം ബേളൂര്‍ഗ്രാമപ്പഞ്ചായത്ത്-അയറോട്ട് വാർഡിൽ എൽഡിഎഫിലെ സൂര്യ ഗോപാലൻ 100 വോട്ടുകൾക്ക് വിജയിച്ചു.

കയ്യൂര്‍ ചീമേനി ഗ്രാമപ്പഞ്ചായത്ത്-പള്ളിപ്പാറ വാര്‍ഡില്‍ എല്‍ഡിഎഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by