Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ക്ഷേത്രങ്ങളിലെ അറ്റകുറ്റപ്പണികള്‍ ദേവസ്വം ബോര്‍ഡ് നിര്‍ത്തി

Janmabhumi Online by Janmabhumi Online
Feb 25, 2025, 10:00 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

പത്തനംതിട്ട: ക്ഷേത്രങ്ങളിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ണമായും നിര്‍ത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഹിന്ദു വിരുദ്ധ നിലപാട്. സ്വയം പര്യാപ്തതയുള്ള ക്ഷേത്രങ്ങളില്‍ പോലും ഇപ്പോള്‍ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടക്കുന്നില്ല. പകരം മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ ഉത്സവത്തിന് മുന്നോടിയായി ക്ഷേത്രം പെയിന്റ് അടിക്കാനും ഒരു നിശ്ചിത തുകയില്‍ താഴെ വരുന്ന സംഖ്യക്ക് അറ്റകുറ്റപ്പണികള്‍ നടത്താനുമാണ് തീരുമാനം. ക്ഷേത്ര വരുമാനം കണക്കാക്കിയാണ് ഇതിന് പണം അനുവദിക്കുന്നത്. എന്നാല്‍ ഇതിനു പോലും ക്ഷേത്രോപദേശക സമിതിയുടെ നിരന്തര സമ്മര്‍ദ്ദം വേണ്ടി വരുന്നുണ്ട്.
പൂര്‍ണമായും ജീര്‍ണാവസ്ഥയിലായ 240ല്‍ പരം ക്ഷേത്രങ്ങള്‍ ബോര്‍ഡിനുണ്ട്. ആകെയുള്ള 1248 ക്ഷേത്രങ്ങളില്‍ മേജര്‍ ക്ഷേത്രങ്ങളുടെ പോലും അറ്റകുറ്റപ്പണികള്‍ കൊവിഡിന് ശേഷം നടന്നിട്ടില്ല.

ക്ഷേത്രോപദേശക സമിതികള്‍ മുന്‍കൈയെടുത്ത് പണം കണ്ടെത്തി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് ബോര്‍ഡ് പറയുന്നത്. ഇതിന്
അപേക്ഷ സമര്‍പ്പിച്ച് ബോര്‍ഡില്‍ നിന്നും അംഗീകാരം വാങ്ങണം. ബോര്‍ഡ് ഒപ്പിട്ട് സീല്‍ പതിച്ചു നല്കുന്ന രസീത് ഉപയോഗിച്ച് പിരിവു നടത്തണം. എന്നാല്‍ ഇതിന് അപേക്ഷ സമര്‍പ്പിച്ച് വര്‍ഷങ്ങളായി കാത്തിരിക്കുന്ന ക്ഷേത്ര ഉപദേശക സമിതികള്‍ക്കു പോ
ലും രസീത് ഒപ്പിട്ട് നല്കിയിട്ടില്ല. ആറന്മുള ഗ്രൂപ്പിന് കീഴില്‍ വരുന്ന പൂവത്തൂര്‍ തൃക്കണ്ണപുരം ശാസ്താ ക്ഷേത്രത്തിന്റെ അവസ്ഥ ഭക്തര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രമേല്‍ക്കൂര ചോ
ര്‍ന്നൊലിക്കുന്ന വിവരം ദേവസ്വം അധികൃതരെ അറിയിച്ചിട്ടും ഫലമുണ്ടായില്ല. അതിനാല്‍ ഉപദേശക സമിതി മുന്നിട്ടിറങ്ങി ഓടുകള്‍ മാറ്റി ചോര്‍ച്ച ഒഴിവാക്കി. തുടര്‍ന്ന് ക്ഷേത്ര പുനരുദ്ധാരണത്തിന് രസീത് ഒപ്പിട്ട് നല്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ 40 ശതമാനം രസീത് മാത്രമെ നല്കിയുള്ളു. ഇത് ഉപയോഗിച്ച് നാലമ്പലത്തിന്റെ അടിത്തറയും ഭിത്തിയും കെട്ടി. പക്ഷേ ബാക്കിയുള്ള നിര്‍മാണത്തിന് ആവശ്യമായ രസീതിനായി വീണ്ടും അപേക്ഷ സമര്‍പ്പിച്ച് കഴിഞ്ഞ സപ്തംബര്‍ മുതല്‍ കാത്തിരിക്കുന്നു. അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല.

നിര്‍മാണ പുരോഗതി പോലും വിലയിരുത്താന്‍ ഉദ്യോഗസ്ഥര്‍ എത്തുന്നില്ല. എങ്കിലും നാട്ടുകാരുടെ സഹകരണത്തോടെ മുന്‍ഭാഗം അടുത്തിടെ വാര്‍ക്കാന്‍ ഉപദേശക സമിതിക്ക് കഴിഞ്ഞു.

ക്ഷേത്രങ്ങളിലെ വൈദ്യുതി ചെലവ് നിയന്ത്രിക്കാനുള്ള ശ്രമം മാത്രമാണ് ബോര്‍ഡ് ഇപ്പോള്‍ നടത്തുന്നത്. അതിനായി മേജര്‍ ക്ഷേത്രങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തിലാണ്. ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് ശബരിമലയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനാണ് തീരുമാനം. മേജര്‍ ക്ഷേത്രങ്ങളില്‍ പദ്ധതി നടപ്പാക്കുന്ന കാര്യം ഇതിന് ശേഷം ആലോചിക്കും.

ഒട്ടും വരുമാനമില്ലാത്ത ക്ഷേത്രങ്ങളില്‍ പൂജാരിയെ പോലും നിയമിക്കേണ്ട എന്ന നയമാണ് ബോര്‍ഡിന്. നിത്യ നിദാനത്തിന് അടുത്തുള്ള ദേവസ്വം ബോര്‍ഡ് ക്ഷേത്ര പൂജാരിക്ക് അധിക ജോലി നല്കും. പ്രധാന ക്ഷേത്രത്തിലെ പൂജകള്‍ക്ക് ശേഷം പൂജാരി എത്തി നട തുറക്കണം. രാവിലെ പത്തു മണിക്ക് ശേഷം മാത്രമെ ഇത്തരം ക്ഷേത്രങ്ങളില്‍ പൂജ നടക്കു എന്നതാണ് സ്ഥിതി.

ആചാരം മുടങ്ങുന്ന വിവരം ചൂണ്ടിക്കാട്ടി പരാതി നല്കിയാല്‍ ഉപദേശക സമിതി തന്നെ സ്വന്തം ചെലവില്‍ ശാന്തിക്കാരനെ കണ്ടെത്തണം എന്ന നിര്‍ദേശമാണ് ലഭിക്കുക.

 

Tags: TempleskeralaDevaswom Board
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

കേരള തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Agriculture

കേന്ദ്രം കൂട്ടും, കേരളം കുറയ്‌ക്കും, അതാണുപതിവ്! ഇത്തവണയെങ്കിലും നെല്‍കര്‍ഷകര്‍ക്കു കൂടിയ വില ലഭിക്കുമോ?

Kerala

മലബാറിലെ ക്ഷേത്രങ്ങളില്‍ 1994 ഹൈക്കോടതി ഉത്തരവ് നടപ്പാക്കണം, ഇല്ലെങ്കിൽ പോരാട്ടത്തിന് തയാറാകണം: വത്സന്‍ തില്ലങ്കേരി

Kerala

വന്യജീവി ഭീഷണി: പ്രശ്‌നത്തെ കേന്ദ്രത്തിന്റെ തലയിലിട്ടു കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍, നീക്കം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ

India

മഴക്കെടുതി രൂക്ഷം : വന്ദേ ഭാരത് അടക്കമുള്ള നിരവധി ട്രെയിനുകളുടെ യാത്ര വൈകുന്നു

പുതിയ വാര്‍ത്തകള്‍

പമ്പാ നദി കര കവിഞ്ഞു: മാന്നാറിൽ വീടുകളിൽ വെള്ളം കയറി, റോഡു ഗതാഗതവും താറുമാറായി

അതി തീവ്രമഴ: ഇന്ന് 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

നവതി നിറവില്‍ കെ. രാമന്‍പിള്ള; ശതായുസ് നേരുന്നു

വിശിഷ്ട വ്യക്തിത്വം

കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന കേന്ദ്ര നീക്കം

വാഹനമിടിച്ചു കാല്‍നട യാത്രക്കാരന്‍ മരിച്ചു, ഇടിച്ച വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ വ്യക്തി പരിക്കേറ്റ ആള്‍ക്ക് അനക്കമില്ലെന്ന് കണ്ടപ്പോള്‍ മുങ്ങി

മാനേജരെ മര്‍ദിച്ചെന്ന കേസ്: ഡിജിപിക്ക് പരാതി നല്‍കി നടന്‍ ഉണ്ണി മുകുന്ദന്‍

തിരുവനന്തപുരത്ത് അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരത്ത് തെങ്ങ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യതൊഴിലാളി മരിച്ചു

കറാച്ചി ബേക്കറിയുടെ ഉടമസ്ഥരില്‍ ഒരാള്‍ (ഇടത്ത്) ഹൈദരാബാദിലെ കറാച്ചി ബേക്കറിയുടെ ഫോട്ടോ (വലത്ത്)

കറാച്ചി എന്ന് പേരുള്ളതുകൊണ്ടൊന്നും ഇന്ത്യക്കാര്‍ ആ ബേക്കറിയെ ആക്രമിച്ചില്ല, അത്ര വിഡ്ഡികളല്ല ഇന്ത്യയിലെ‍ ഹിന്ദുക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies