ന്യൂദൽഹി : ആം ആദ്മി പാർട്ടി മേധാവിയും ദൽഹിയിലെ മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ 2022 ഒക്ടോബർ മുതൽ 2024 ഒക്ടോബർ വരെയുള്ള രണ്ട് വർഷത്തിനുള്ളിൽ 41.5 ലക്ഷം രൂപയുടെ വൈദ്യുതി ഉപയോഗിച്ചതായി വിവരവകാശ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആം ആദ്മി മന്ത്രിമാർ നടത്തിയ വൈദ്യുതി ഉപയോഗത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് ആർടിഐ മറുപടിയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
രണ്ട് വർഷത്തിനിടെ കെജ്‌രിവാൾ 5,60,000 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിച്ചതായും പ്രതിമാസം 23,000+ യൂണിറ്റുകൾ അല്ലെങ്കിൽ പ്രതിദിനം 770+ യൂണിറ്റുകൾ ഉപയോഗിച്ചതായും വിവരാവകാശ മറുപടിയിൽ വെളിപ്പെടുത്തി. കെജ്‌രിവാളിന് പുറമേ, മറ്റ് 7 എഎപി മന്ത്രിമാരും ഇതേ കാലയളവിൽ 1.15 കോടി രൂപയുടെ വൈദ്യുതി ഉപയോഗിച്ചു.
“ഷീഷ് മെഹൽ” എന്ന് വിളിക്കപ്പെടുന്ന തന്റെ ഔദ്യോഗിക വസതിയുടെ ആഡംബര നവീകരണത്തിനും ഫർണിച്ചറുകൾക്കുമായി നികുതിദായകരുടെ പണം ചെലവഴിച്ചതായി ആരോപിക്കപ്പെട്ട മുൻ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നേരിടുന്ന ആഡംബര ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് വിവരാവകാശ നിയമപ്രകാരത്തിലൂടെ ഈ വെളിപ്പെടുത്തലുകൾ വരുന്നത്.
പട്ടികയിൽ ലക്ഷക്കണക്കിന് രൂപയുടെ ഉയർന്ന നിലവാരമുള്ള വീട്ടുപകരണങ്ങൾ, ഫർണിച്ചറുകൾ, അലങ്കാര വസ്തുക്കൾ എന്നിവയും ഉൾപ്പെടുന്നുണ്ട്. ഇത് കെജ്‌രിവാളിന്റെ മുൻകാല ചെലവുചുരുക്കൽ അവകാശവാദങ്ങൾക്ക് വിരുദ്ധവും ആം ആദ്മി പാർട്ടിയുടെ സുതാര്യതയെക്കുറിച്ച് ജനങ്ങൾക്കിടയിൽ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: