Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബെംഗളൂരുവിൽ കുപ്രസിദ്ധ ക്രിമിനലും കോൺഗ്രസ് നേതാവുമായ ഹൈദർ അലിയെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി : ഇയാൾക്കെതിരെ കൊലപാതകശ്രമം ഉൾപ്പെടെ 11 കേസുകൾ

അലിയുടെ മരണവാർത്ത പുറത്ത് വന്നതിനെ തുടർന്ന് ആശുപത്രിക്ക് സമീപം വടിവാളുകൾ, ഇരുമ്പ് ദണ്ഡുകൾ തുടങ്ങിയ ആയുധങ്ങളുമായി അദ്ദേഹത്തിന്റെ അനുയായികൾ തടിച്ചുകൂടി. ആശുപത്രി ഗേറ്റ് തകർത്തുകൊണ്ട് അവർ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2025, 10:32 am IST
in India

ബെംഗളൂരു: ബെംഗളൂരുവിലെ അശോക് നഗറിലെ ഗരുഡ മാളിനടുത്ത് അജ്ഞാതരായ അക്രമികൾ പ്രമുഖ കോൺഗ്രസ് നേതാവ് ഹൈദർ അലിയെ കൊലപ്പെടുത്തി. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് കൊലപാതകം നടന്നത്. ശനിയാഴ്ച രാത്രി ഒരു ലൈവ് ബാൻഡ് പരിപാടിയിൽ പങ്കെടുത്ത ശേഷം അലി സുഹൃത്തിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. മറ്റൊരു ബൈക്കിൽ അവരെ പിന്തുടർന്നെത്തിയ അക്രമികൾ അലിയെ പതിയിരുന്ന് ആക്രമിച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

ആക്രമണത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ അശോക് നഗർ പോലീസ് സ്ഥലത്തെത്തി പരിക്കേറ്റ നിലയിൽ ഹൈദർ അലിയെ കണ്ടെത്തി. ഉടൻ തന്നെ അവർ അദ്ദേഹത്തെ ബൗറിംഗ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷേ അദ്ദേഹം ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നതായി ടിവി9 കന്നഡ റിപ്പോർട്ട് ചെയ്തു.

അലിയുടെ മരണവാർത്ത പുറത്ത് വന്നതിനെ തുടർന്ന് ആശുപത്രിക്ക് സമീപം വടിവാളുകൾ, ഇരുമ്പ് ദണ്ഡുകൾ തുടങ്ങിയ ആയുധങ്ങളുമായി അദ്ദേഹത്തിന്റെ അനുയായികൾ തടിച്ചുകൂടി. ആശുപത്രി ഗേറ്റ് തകർത്തുകൊണ്ട് അവർ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു. തുടർന്ന് അശോക് നഗർ പോലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

കൂടാതെ അശോക് നഗർ പോലീസ് സ്റ്റേഷനിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കുറ്റവാളികളെ കണ്ടെത്താൻ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. ഇതോടൊപ്പം കൊലപാതകം അന്വേഷിക്കാനും പ്രതികളെ പിടികൂടാനും ഒരു പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ആക്രമണസമയത്ത് അലിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

അനെപാല്യ നിവാസിയായ ഹൈദർ അലി, കോൺഗ്രസ് എംഎൽഎ എൻ. എ. ഹാരിസുമായി അടുത്ത ബന്ധമുള്ളയാളാണെന്നും തിരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തിന് വേണ്ടി പ്രചാരണം നടത്തിയിരുന്നതായും റിപ്പോർട്ടുണ്ട്.

ഹൈദർ അലിയുടെ ക്രിമിനൽ റെക്കോർഡ്

ഹൈദർ അലിക്ക് വിവാദപരമായ ഒരു ഭൂതകാലമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. അശോക് നഗർ പോലീസ് അധികാരപരിധിയിലെ അറിയപ്പെടുന്ന ഒരു റൗഡി ലിസ്റ്റിലും ഇയാളുടെ പേരുണ്ടായിരുന്നു വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ 11 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലപാതകശ്രമം ഉൾപ്പെടെ ഒന്നിലധികം കുറ്റകൃത്യങ്ങളിൽ പങ്കാളിയാണെന്ന് ഇയാളുടെ ക്രിമിനൽ റെക്കോർഡിൽ വ്യക്തമാക്കുന്നുണ്ട്.

2014 മുതൽ അലി ക്രിമിനൽ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. എന്നാൽ 2022 മുതൽ ഇയാളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ പ്രദേശത്ത് തന്റെ സ്വാധീനം അദ്ദേഹം തുടർന്നു വരികയായിരുന്നു.

Tags: murderpoliceCongress leadercaseKarnatakabenguluruHyder Ali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Local News

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala

പണമില്ല: മുഖ്യമന്ത്രിയുടെ യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ വാടക മുടങ്ങി

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

സംവിധായകന്‍ രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല, 2 ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.