Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തമിഴ്‌നാട് തടുത്തു; കരാര്‍ ഏജന്‍സികള്‍ മുങ്ങി, മാലിന്യനീക്കം നിലച്ചു, മൂക്കുപൊത്തി തലസ്ഥാന നഗരം

Janmabhumi Online by Janmabhumi Online
Feb 22, 2025, 02:30 pm IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: പുഴുവരിച്ചും ദുര്‍ഗന്ധം വമിച്ചും മാംസാവശിഷ്ടമടക്കമുള്ള ജൈവ മാലിന്യം കുമിഞ്ഞുകൂടി നഗരം ചീഞ്ഞുനാറുന്നു. വീടുകളില്‍ നിന്നും മറ്റും ശേഖരിക്കുന്ന മാലിന്യം ആശുപത്രികള്‍ക്കു സമീപവും ജനവാസമേഖലകളിലും പൊതുനിരത്തിനോട് ചേര്‍ന്ന് ചാക്കുകളില്‍ കെട്ടി വച്ച നിലയിലാണ്. ഹരിത കര്‍മ്മസേന അംഗങ്ങള്‍ ശേഖരിച്ച മാലിന്യമാണ് കരാര്‍ ഏജന്‍സികള്‍ യഥാസമയം നീക്കം ചെയ്യാത്തതിനാല്‍ നിരത്തുവക്കില്‍ നിറയുന്നത്. ഹോട്ടലുകളില്‍ നിന്നും വീടുകളില്‍ നിന്നും പ്രതിദിനം 5 ടണ്ണിലേറെ മാലിന്യമാണ് പുറന്തള്ളപ്പെടുന്നത്.

കോടികള്‍ ചെലവഴിച്ച് നഗരസഭ നടപ്പാക്കിയ മാലിന്യസംസ്‌കരണ പദ്ധതികളെല്ലാം പരാജയമായിരുന്നു. വ്യാപക അഴിമതിയും ധന നഷ്ടവും ഉണ്ടായതായി സിഎജി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. തുമ്പൂര്‍മൂഴികളും ബയോകമ്പോസ്റ്റര്‍ കിച്ചണ്‍ ബിന്നുകളും പരാജയമായി. ഇതോടെ മാലിന്യനീക്കത്തിന് ഏജന്‍സികളെ ചുമതലപ്പെടുത്തി നഗരസഭ കൈയൊഴിഞ്ഞു.

ജൈവ മാലിന്യങ്ങള്‍ റോഡുവക്കുകളില്‍ ശേഖരിച്ച് വയ്‌ക്കുന്നത് നായകളുടെ ശല്യവും കൂടിയിട്ടുണ്ട്. മാലിന്യ അവശിഷ്ടം കടിച്ച്‌വലിച്ച് റോഡിേോലക്ക് ഇടുകയും ഇതുവഴി കടന്നുപോകുന്ന കാല്‍നട യാത്രാക്കാരെ ആക്രമിക്കുകയും ചെയ്യുന്നു. കാക്കകളും പൂച്ചകളും മാലിന്യ അവശിഷ്ടം സമീപത്തെ വീടുകളില്‍ കൊണ്ടിടുന്നതും പതിവായിട്ടുണ്ട്.

കരാര്‍ ഏജന്‍സികള്‍ മുങ്ങി
നഗരത്തിലെ ആശുപത്രികളിലെയും ഹോട്ടലുകളിലെയും മാലിന്യം അനധികൃതമായി തമിഴ്‌നാട്ടിലെ നാലു പഞ്ചായത്ത് പ്രദേശങ്ങളില്‍ വ്യാപകമായി കൊണ്ടുതള്ളിയത് കൈയോടെ പിടിക്കപ്പെട്ടതോടെയാണ് ഏതാനും ആഴ്ചകളായി നഗരത്തില്‍ ജൈവമാലിന്യം അടിഞ്ഞുകൂടാന്‍ തുടങ്ങിയത്. തിരുനെല്‍വേലിയിലെ കൊണ്ടാനഗരം, പളവൂര്‍, കോടനല്ലൂര്‍, മേലത്തടിയൂര്‍ ഗ്രാമങ്ങളിലെ കൃഷിയിടങ്ങളില്‍ മാലിന്യം തള്ളിയതാണ് വിവാദമായത്. ഇതോടെ മാലിന്യ നിര്‍മാര്‍ജ്ജനത്തിന് കരാറെടുത്ത ഏജന്‍സികള്‍ മാലിന്യനീക്കം മന്ദീഭവിപ്പിച്ചിരിക്കുകയാണ്.

33 ഏജന്‍സികളാണ് നഗരത്തില്‍ നിന്ന് മാലിന്യനീക്കത്തിന് കരാറെടുത്തിട്ടുള്ളത്. ശേഖരിക്കുന്ന മാലിന്യം സംസ്‌കരിക്കാനുള്ള സൗകര്യത്തെക്കുറിച്ചുപോലും അന്വേഷിക്കാതെ ഇഷ്ടക്കാര്‍ക്ക് കരാര്‍ കൊടുത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കരാറെടുത്ത ഏജന്‍സികള്‍ ഉപകരാര്‍ നല്‍കുകയും ഇവര്‍ മാലിന്യം നഗരപ്രാന്തങ്ങളിലുള്ള പന്നിഫാമുകളിലേക്ക് വില്‍ക്കുകയുമായിരുന്നു ചെയ്തിരുന്നത്. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പന്നിഫാമുകള്‍ പലതും അടച്ചുപൂട്ടിയതോടെയാണ് ഉപകരാര്‍ കൈക്കലാക്കിയവര്‍ തമിഴ്‌നാട്ടിലെ പന്നിഫാമുകളിലേക്ക് വില്‍ക്കുകയും ശേഷിച്ചവ കൃഷിസ്ഥലങ്ങളില്‍ കൊണ്ടിട്ട് കടന്നുകളയുകയും ചെയ്തത്.

സംഭവം വിവാദമാവുകയും ഹൈക്കോടതിയും ദേശീയ ഹരിതട്രൈബ്യൂണലും ഇടപെടുകയും ചെയ്തതോടെ നിക്ഷേപിച്ച മാലിന്യം തിരികെക്കൊണ്ടുവരേണ്ടിവന്നു. തുടര്‍ന്ന് കേരളത്തില്‍ നിന്ന് മാലിന്യം കടത്തുന്നത് തടയാന്‍ തമിഴ്‌നാട് അതിര്‍ത്തിപ്രദേശങ്ങളില്‍ പരിശോധയും ശക്തമാക്കി.

Tags: WasteThiruvananthapuramGarbage
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കൊത്തളം ഗസ്റ്റ്ഹൗസ് അതിഥികള്‍ക്കായി അണിയിച്ചൊരുക്കി; പെണ്‍വാണിഭക്കാര്‍ കയ്യേറി

Kerala

എന്റെ കേരളം 2025: ഭാവി സാങ്കേതികവിദ്യകളെ തൊട്ടറിയാം, സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ നേര്‍ക്കാഴ്ചയുമായി കെഎസ്‌യുഎം പവലിയന്‍

Thiruvananthapuram

തമ്പാനൂര്‍ ചോരക്കളമാകുന്നു; അപകട ഭീതിയില്‍ യാത്രക്കാര്‍

Thiruvananthapuram

ടൂറിസത്തിന് വന്‍ സാധ്യത; കഠിനംകുളം കായലോരം ടൂറിസം പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി

Thiruvananthapuram

എന്റെ കേരളം: വിശാലമായ പാര്‍ക്കിംഗിന് സൗകര്യം; നഗരത്തില്‍ ഗതാഗത നിയന്ത്രണം 

പുതിയ വാര്‍ത്തകള്‍

മുങ്ങിയ കപ്പലിലെ കണ്ടെയ്‌നര്‍ കരുനാഗപ്പള്ളി ചെറിയഴീക്കല്‍ തീരത്ത് അടിഞ്ഞു, തീരദേശ വാസികളെ ഒഴിപ്പിച്ചു

കപ്പല്‍ അപകടത്തിന്റെ ഗൗരവം കണക്കിലെടുത്ത് സുരക്ഷാ നടപടികള്‍, ഉന്നതതല യോഗം സ്ഥിതി വിലയിരുത്തി

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

മഴക്കെടുതി: ഊര്‍ജിത നടപടി വേണം

സര്‍വകലാശാല നിയമ ഭേദഗതി ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനോ?

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ് നാരായണന്‍,വി.എസ് രാമസ്വാമി

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

പാവം ശശി കല ടീച്ചറെ വേടന്റെ പേരില്‍ പലരും തെറ്റിദ്ധരിച്ചു; ടീച്ചര്‍ പറയാന്‍ ശ്രമിച്ചത് മറ്റൊന്ന്, പ്രചരിപ്പിച്ചത് വേറെ ഒന്ന്

കോഴിക്കോട് രൂപത ഇനി അതിരൂപത: ഡോ. വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies