Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തമിഴ്‌നാട് തടുത്തു; കരാര്‍ ഏജന്‍സികള്‍ മുങ്ങി, മാലിന്യനീക്കം നിലച്ചു, മൂക്കുപൊത്തി തലസ്ഥാന നഗരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2025, 02:30 pm IST
in Thiruvananthapuram

തിരുവനന്തപുരം: പുഴുവരിച്ചും ദുര്‍ഗന്ധം വമിച്ചും മാംസാവശിഷ്ടമടക്കമുള്ള ജൈവ മാലിന്യം കുമിഞ്ഞുകൂടി നഗരം ചീഞ്ഞുനാറുന്നു. വീടുകളില്‍ നിന്നും മറ്റും ശേഖരിക്കുന്ന മാലിന്യം ആശുപത്രികള്‍ക്കു സമീപവും ജനവാസമേഖലകളിലും പൊതുനിരത്തിനോട് ചേര്‍ന്ന് ചാക്കുകളില്‍ കെട്ടി വച്ച നിലയിലാണ്. ഹരിത കര്‍മ്മസേന അംഗങ്ങള്‍ ശേഖരിച്ച മാലിന്യമാണ് കരാര്‍ ഏജന്‍സികള്‍ യഥാസമയം നീക്കം ചെയ്യാത്തതിനാല്‍ നിരത്തുവക്കില്‍ നിറയുന്നത്. ഹോട്ടലുകളില്‍ നിന്നും വീടുകളില്‍ നിന്നും പ്രതിദിനം 5 ടണ്ണിലേറെ മാലിന്യമാണ് പുറന്തള്ളപ്പെടുന്നത്.

കോടികള്‍ ചെലവഴിച്ച് നഗരസഭ നടപ്പാക്കിയ മാലിന്യസംസ്‌കരണ പദ്ധതികളെല്ലാം പരാജയമായിരുന്നു. വ്യാപക അഴിമതിയും ധന നഷ്ടവും ഉണ്ടായതായി സിഎജി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. തുമ്പൂര്‍മൂഴികളും ബയോകമ്പോസ്റ്റര്‍ കിച്ചണ്‍ ബിന്നുകളും പരാജയമായി. ഇതോടെ മാലിന്യനീക്കത്തിന് ഏജന്‍സികളെ ചുമതലപ്പെടുത്തി നഗരസഭ കൈയൊഴിഞ്ഞു.

ജൈവ മാലിന്യങ്ങള്‍ റോഡുവക്കുകളില്‍ ശേഖരിച്ച് വയ്‌ക്കുന്നത് നായകളുടെ ശല്യവും കൂടിയിട്ടുണ്ട്. മാലിന്യ അവശിഷ്ടം കടിച്ച്‌വലിച്ച് റോഡിേോലക്ക് ഇടുകയും ഇതുവഴി കടന്നുപോകുന്ന കാല്‍നട യാത്രാക്കാരെ ആക്രമിക്കുകയും ചെയ്യുന്നു. കാക്കകളും പൂച്ചകളും മാലിന്യ അവശിഷ്ടം സമീപത്തെ വീടുകളില്‍ കൊണ്ടിടുന്നതും പതിവായിട്ടുണ്ട്.

കരാര്‍ ഏജന്‍സികള്‍ മുങ്ങി
നഗരത്തിലെ ആശുപത്രികളിലെയും ഹോട്ടലുകളിലെയും മാലിന്യം അനധികൃതമായി തമിഴ്‌നാട്ടിലെ നാലു പഞ്ചായത്ത് പ്രദേശങ്ങളില്‍ വ്യാപകമായി കൊണ്ടുതള്ളിയത് കൈയോടെ പിടിക്കപ്പെട്ടതോടെയാണ് ഏതാനും ആഴ്ചകളായി നഗരത്തില്‍ ജൈവമാലിന്യം അടിഞ്ഞുകൂടാന്‍ തുടങ്ങിയത്. തിരുനെല്‍വേലിയിലെ കൊണ്ടാനഗരം, പളവൂര്‍, കോടനല്ലൂര്‍, മേലത്തടിയൂര്‍ ഗ്രാമങ്ങളിലെ കൃഷിയിടങ്ങളില്‍ മാലിന്യം തള്ളിയതാണ് വിവാദമായത്. ഇതോടെ മാലിന്യ നിര്‍മാര്‍ജ്ജനത്തിന് കരാറെടുത്ത ഏജന്‍സികള്‍ മാലിന്യനീക്കം മന്ദീഭവിപ്പിച്ചിരിക്കുകയാണ്.

33 ഏജന്‍സികളാണ് നഗരത്തില്‍ നിന്ന് മാലിന്യനീക്കത്തിന് കരാറെടുത്തിട്ടുള്ളത്. ശേഖരിക്കുന്ന മാലിന്യം സംസ്‌കരിക്കാനുള്ള സൗകര്യത്തെക്കുറിച്ചുപോലും അന്വേഷിക്കാതെ ഇഷ്ടക്കാര്‍ക്ക് കരാര്‍ കൊടുത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കരാറെടുത്ത ഏജന്‍സികള്‍ ഉപകരാര്‍ നല്‍കുകയും ഇവര്‍ മാലിന്യം നഗരപ്രാന്തങ്ങളിലുള്ള പന്നിഫാമുകളിലേക്ക് വില്‍ക്കുകയുമായിരുന്നു ചെയ്തിരുന്നത്. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പന്നിഫാമുകള്‍ പലതും അടച്ചുപൂട്ടിയതോടെയാണ് ഉപകരാര്‍ കൈക്കലാക്കിയവര്‍ തമിഴ്‌നാട്ടിലെ പന്നിഫാമുകളിലേക്ക് വില്‍ക്കുകയും ശേഷിച്ചവ കൃഷിസ്ഥലങ്ങളില്‍ കൊണ്ടിട്ട് കടന്നുകളയുകയും ചെയ്തത്.

സംഭവം വിവാദമാവുകയും ഹൈക്കോടതിയും ദേശീയ ഹരിതട്രൈബ്യൂണലും ഇടപെടുകയും ചെയ്തതോടെ നിക്ഷേപിച്ച മാലിന്യം തിരികെക്കൊണ്ടുവരേണ്ടിവന്നു. തുടര്‍ന്ന് കേരളത്തില്‍ നിന്ന് മാലിന്യം കടത്തുന്നത് തടയാന്‍ തമിഴ്‌നാട് അതിര്‍ത്തിപ്രദേശങ്ങളില്‍ പരിശോധയും ശക്തമാക്കി.

Tags: WasteThiruvananthapuramGarbage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പരിശോധന: തിരുവനന്തപുരത്ത് വൻ ആയുധ ശേഖരം പിടികൂടി, അന്വേഷണം ആരംഭിച്ച് പൊലീസ്

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

Kerala

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

Kerala

തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ മോഷണം പോയി; ആശങ്കയിൽ വ്യാപാരികൾ, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Thiruvananthapuram

നഗരസഭയുടെ പിഎംബിവൈ പദ്ധതിയിലൂടെ സുള്‍ഫിയുടെ സ്വപ്‌നം പൂവണിയുന്നു; അരയ്‌ക്കു താഴെ തളര്‍ന്ന സുള്‍ഫിയുടെ യാത്ര വീൽചെയറിൽ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.