Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

രഞ്ജി ട്രോഫി: കാത്തിരിപ്പിന്റെ 74 വര്‍ഷങ്ങള്‍

സി.കെ. രാജേഷ്‌കുമാര്‍ by സി.കെ. രാജേഷ്‌കുമാര്‍
Feb 22, 2025, 12:06 am IST
in Cricket

കേരളം എല്ലാക്കാര്യത്തിലും മുന്‍പന്തിയിലാണ്. എന്നാല്‍, കായികത്തില്‍ ഭാരതത്തിന്റെ ആത്മാവായി കരുതപ്പെടുന്ന ക്രിക്കറ്റില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കേരളത്തിനായിട്ടില്ല എന്നതാണ് വാസ്തവം. എസ്. ശ്രീശാന്തും ടിനു യോഹന്നാനും ഒടുവില്‍ സഞ്ജു സാംസണുമൊക്കെ ഇന്ത്യന്‍ ടീമിലെത്തിയെന്നതുമാത്രമാണ് നമ്മുടെ തിളക്കമാര്‍ന്ന സംഭാവനകള്‍. ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ചാമ്പ്യന്‍ഷിപ്പും ഭാരത ക്രിക്കറ്റിന്റെ ബഡിങ് താരങ്ങളെ സംഭാവനചെയ്യുന്നതുമായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കഴിഞ്ഞ 74 വര്‍ഷത്തെ കേരളചരിത്രത്തിന് അത്ര കീര്‍ത്തിയുണ്ടായിരുന്നില്ല. എന്നാല്‍, 2024-25 സീസണ്‍ പൂര്‍ത്തിയാകുന്നതോടെ കേരള ക്രിക്കറ്റ്, ഭാരതക്രിക്കറ്റിന്റെ ചരിത്രത്താളുകളില്‍ മാറ്റേറുന്ന ഇടം കണ്ടെത്തുമെന്നുറപ്പ്. കേരളം രഞ്ജി ട്രോഫിയില്‍ നടാടെ ഫൈനലിലെത്തിയിരിക്കുന്നു. ഇത് പുതു ചരിത്രം. കേരളത്തിനും ക്രിക്കറ്റില്‍ വലിയ സ്വപ്നങ്ങള്‍ കാണാനാകുമെന്ന് ഉറപ്പിക്കുന്ന മുന്നേറ്റം.

തുടക്കം തോല്‍വികളുടെ പരമ്പര

കേരളം കഴിഞ്ഞ 74 വര്‍ഷമായി കാത്തിരുന്ന മുഹൂര്‍ത്തമാണിത്. ഇക്കാലയളവില്‍ 352 രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിച്ചു. പ്രതിഭയുടെ മി്ന്നലാട്ടങ്ങളുമായി അനന്തപദ്മനാഭനും സുനില്‍ ഒയാസിസും ശ്രീശാന്തും ടിനു യോഹന്നാനും ശ്രീകുമാര്‍ നായരും ഫിറോസ് വി. റഷീദും റൈഫി വിന്‍സന്റ് ഗോമസും പ്രശാന്ത് പരമേശ്വരനുമടക്കം കുറെപ്പേര്‍ വന്നുപോയി. എന്നാല്‍, ഒരു ടീമെന്ന നിലയില്‍ ഇത്രത്തോളം കെട്ടുറപ്പും ഒത്തണക്കവും പ്രകടിപ്പിച്ച ടീമിനെ ഒരുപക്ഷേ നാം കണ്ടിട്ടുണ്ടാവില്ല. വ്യക്തിഗത പ്രകടനങ്ങള്‍ക്കപ്പുറം ഒരു ടീമെന്ന നിലയില്‍ കേരളം നിറഞ്ഞുനിന്നു.

കേരളമാകുന്നതിനുമുമ്പ് തിരുവിതാംകൂര്‍-കൊച്ചി ടീം എന്ന നിലയിലായിരുന്നു നാം ദേശീയ ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തിരുന്നത്. കേരള ക്രിക്കറ്റ് ടീം ആയശേഷം 1957ല്‍ ആദ്യമായി രഞ്ജി ട്രോഫി ടൂര്‍ണമെന്റില്‍ മത്സരിക്കാനിറങ്ങി. എന്നാല്‍, ദയനീയമായിരുന്നു പ്രകടനം. സീസണില്‍ മദ്രാസിനും മൈസൂരുവിനും ആന്ധ്രയ്‌ക്കും ഹൈദരാബാദിനുമെതിരേയായിരുന്നു കേരളത്തിന്റെ അരങ്ങേറ്റ മത്സരങ്ങള്‍. എല്ലാത്തിലും തോല്‍വിയായിരുന്നു ഫലം.

പിന്നീട് നിരന്തര തോല്‍വികള്‍. ഒടുവില്‍ 1959-60 സീസണില്‍ ആന്ധ്രപ്രദേശിനെതിരേ നാലാം വിക്കറ്റില്‍ ബാലന്‍ പണ്ഡിറ്റ് എന്ന കൂനമ്മാവുകാരനും ജോര്‍ജ് ഏബ്രഹാമും ചേര്‍ന്ന് 410 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി കേരളത്തിന്റെ പേര് അടയാളപ്പെടുത്തി. ഇന്ത്യയുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടിന്റെ ഈ റെക്കോര്‍ഡ് ഇന്നും തകര്‍ക്കപ്പെട്ടിട്ടില്ല. അതുപോലെ ബാലന്‍ പണ്ഡിറ്റ് ആന്ധ്രപ്രദേശിനെതിരേ പുറത്താകാതെ നേടിയ 262 റണ്‍സ് 2007-2008 സീസണ്‍ വരെ രഞ്ജിയിലെ കേരളത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായിരുന്നു. എന്നാല്‍, പിന്നീടുള്ള നാല് പതിറ്റാണ്ടുകളില്‍ കേരളം ഭാരതക്രിക്കറ്റിന്റെ പിന്നാമ്പുറത്തായിരുന്നു. അതിനൊരു മാറ്റവുമായി വന്നത് അനന്തപദ്മനാഭന്‍ എന്ന സ്പിന്നര്‍ നായകനായിരുന്നു. 1994-95ല്‍ കെ. എന്‍. അനന്തപദ്മനാഭന്റെ നേതൃത്വത്തിലിറങ്ങിയ കേരളം ദക്ഷിണമേഖലാ വിജയികളായി പ്രീ ക്വാര്‍ട്ടറിലെത്തി. പിന്നീട് അദ്ദേഹത്തിന്റെ തന്നെ നേതൃത്വത്തിലിറങ്ങിയ കേരളം 1996-97 സീസണില്‍ ദക്ഷിണ മേഖലാ ജേതാക്കളായ സൂപ്പര്‍ ലീഗിലേക്ക് യോഗ്യത നേടി. പിന്നീടുള്ള വര്‍ഷങ്ങളില്‍ ശ്രദ്ധേയമായ ചില പ്രകടനങ്ങള്‍ കേരളത്തിന്റെ ഭാഗത്തുനിന്നുണ്ടായി. 2002-2003ല്‍ പ്ലേറ്റ് ലീഗ് ഫൈനലിലെത്തിയ കേരളം 2007-2008 സീസണില്‍ പ്ലേറ്റ് ലീഗ് സെമിഫൈനലിലെത്തി.

എന്നാല്‍, അതുവരെയുള്ള നേട്ടങ്ങളെയൊക്കെ പിന്നിലാക്കി 2017-18 സീസണില്‍ കേരളം ക്വാര്‍ട്ടറില്‍. ഗ്രൂപ്പ് ബിയില്‍ രണ്ടാമതെത്തിക്കൊണ്ടായിരുന്നു കേരളത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. തൊട്ടടുത്ത സീസണില്‍ അതായത് 2018-2019ല്‍ രഞ്ജിയില്‍ നടാടെ സെമിയിലെത്താനും കേരളത്തിനായി. ഇതോടെ ദേശീയ തലത്തില്‍ കേരള ക്രിക്കറ്റിന്റെ പ്രസക്തി വര്‍ധിച്ചു. എന്നാല്‍, കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തിന് അത്രമികച്ചതായിരുന്നില്ല. എന്നാല്‍, അതിന്റെ എല്ലാ കേടും തീര്‍ത്ത് ഇപ്പോഴിതാ ഫൈനലില്‍.

ഭാരതത്തിനായി ടെസ്റ്റ് കളിച്ച കേരള താരങ്ങള്‍
ടിനു യോഹന്നാന്‍ (2001)
ശാന്തകുമാരന്‍ ശ്രീശാന്ത് (2006)

ഏകദിനം കളിച്ച താരങ്ങള്‍
ശ്രീശാന്ത് (2006)
സഞ്ജു സാംസണ്‍ (2021)

ടി20 കളിച്ചവര്‍
ശ്രീശാന്ത്
സഞ്ജു സാംസണ്‍
സന്ദീപ് വാര്യര്‍ (2021)

രഞ്ജിയില്‍ കളിച്ച മറ്റ് സംസ്ഥാനങ്ങളിലെ പ്രമുഖര്‍
സുജിത് സോമസുന്ദര്‍ (1996)
സദഗോപ്പന്‍ രമേശ് (1999)
റോബിന്‍ ഉത്തപ്പ (2006)
ജലജ്് സക്സേന (2029)
ആദിത്യ സര്‍വാതെ(2024)

ആഭ്യന്തര ക്രിക്കറ്റിലെ പ്രമുഖര്‍:
അജയ് വര്‍മ്മ
അജയ് കുഡുവ
ആന്റണി സെബാസ്റ്റ്യന്‍
ബി. രാംപ്രകാശ്
ബാലന്‍ പണ്ഡിറ്റ്
ബേസില്‍ തമ്പി
ഫിറോസ് വി റഷീദ്
കേളപ്പന്‍ തമ്പുരാന്‍
കെ.എന്‍. അനന്തപത്മനാഭന്‍
കെ ജയരാമന്‍
പദ്മനാഭന്‍ പ്രശാന്ത്
പ്രശാന്ത് പരമേശ്വരന്‍
റൈഫി വിന്‍സന്റ് ഗോമസ്
രോഹന്‍ പ്രേം
സച്ചിന്‍ ബേബി
സോണി ചെറുവത്തൂര്‍
ശ്രീകുമാര്‍ നായര്‍
സുനില്‍ ഒയാസിസ്
തോമസ് മാത്യു
വി.എ. ജഗദീഷ്‌

Tags: Kerala Cricket TeamRanji Trophy Cricket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രഞ്ജി ട്രോഫി ജേതാക്കളായ ജമ്മു കശ്മീര്‍ ടീം കിരീടവുമായി ആഘോഷത്തില്‍
Cricket

പുതുജേതാക്കള്‍… രഞ്ജി: ജമ്മുവിന് കന്നിക്കിരീടം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് പരാജയ ശേഷം മൈതാനം വിടുന്ന ഭാരത ടീം
Cricket

രഞ്ജിയെ ഒഴിവാക്കി, ആരവങ്ങളില്‍ മതിമറന്നതിന്റെ ദുരന്തം

Cricket

രഞ്ജി: കേരളം മധ്യപ്രദേശിനെതിരെ

Cricket

രഞ്ജി: കേരള- സൗരാഷ്‌ട്ര മത്സരം സമനില; ആദ്യ ഇന്നിങ്‌സ് ലീഡില്‍ കേരളത്തിന് മൂന്ന് പോയിന്റ്

എം.ഡി.നിധീഷിനൊപ്പം സഹതാരങ്ങള്‍ വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു
Cricket

രഞ്ജിയില്‍ കേരളം സൗരാഷ്‌ട്രയെ 160ന് പുറത്താക്കി; മിന്നിച്ച് നിധീഷ്

പുതിയ വാര്‍ത്തകള്‍

‘ജിഹാദി’ എന്ന് വിളച്ചു എന്നതും മതപരിവര്‍ത്തന ആരോപണവും ‘വിക്ടിം കാര്‍ഡ്’ കളിക്കാന്‍ കൂട്ടിച്ചേര്‍ത്തതോ? ഉരയാടാതെ ടിനി ടോം

കൊച്ചി മറൈന്‍ ഡ്രൈവില്‍  ‘കോക്രാച്ച് ജനതാപാർട്ടി’ ദക്ഷിണേന്ത്യന്‍ സംഗമത്തിന് ആഹ്വാനം; ആരും എത്തിയില്ല, നിരീക്ഷിച്ച് കേന്ദ്ര ഇന്‍റലിജന്‍സ്

ദീപ നിശാന്ത് കല്ലാച്ചി വായിക്കുന്നു (ഇടത്ത്) മീര (നടുവില്‍) ഹരിത സാവിത്രി (വലത്ത്)

നോവല്‍ മോഷണം എന്ന ആരോപണം മീരയ്‌ക്കെതിരെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആക്രമണം ദീപാ നിശാന്തിനെതിരെ, ‘മീരേച്ചി ദീപയടി നടത്തി’

അങ്ങനെ വരട്ടെ , മമത ബാനർജിയുടെ ഇസ്ലാം പ്രീണനം പെട്ടെന്ന് തുടങ്ങിയതല്ല ; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ആ തിരിച്ചറിയൽ കാർഡ്

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല ; എസ് ഡി പി ഐയ്‌ക്ക് വോട്ട് നൽകണമെന്ന് പറഞ്ഞ് കർണാടക മന്ത്രി ; കോൺഗ്രസിലെ ഇസ്ലാമിസ്റ്റുകൾ എസ്ഡിപിഐയ്‌ക്കൊപ്പം തന്നെ

ഹിജാബ് അനുവദിച്ച സർക്കാർ കാവി വിലക്കി ; കർണാടകയിൽ ട്രെൻഡിംഗായി കാവി ഷാൾ കാമ്പെയ്ൻ ; കാവി ധരിച്ചെത്തുക ആയിരക്കണക്കിന് വിദ്യാർത്ഥികൾ

എസ് എഫ് ഐക്കാരോട് റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യാന്‍ കല്‍പിക്കുന്ന എ.എ. റഹിം (ഇടത്ത്) എസ് എഫ് ഐക്കാരെ പൊലീസ് തല്ലുമ്പോള്‍ ഓടിരക്ഷപ്പെടുന്ന എ.എ. റഹിം. (വലത്ത്)

എയറിലായി എ.എ. റഹിം…കേരളസര്‍വ്വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജ്ജില്‍ എസ് എഫ് ഐക്കാരെ തല്ലുകൊള്ളിച്ചു, തല്ലുകൊള്ളാതെ സ്വയം സേഫായി

ലൗ ജിഹാദിന് വഴങ്ങിയില്ല : പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ; പ്രതി ആഷിക് അലിയെ അസം പൊലീസ് വെടിവച്ച് കൊന്നു

കമ്മികൾ ശരിക്കും സൈക്കോകളോ? നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്കൂളില്‍ സമരാഹ്വാനം ചെയ്യുന്ന ചെഗുവേരയുടെ ബാനര്‍

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.