Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമുദ്രത്തിൽ മുങ്ങിക്കിടക്കുന്ന കൃഷ്ണ നഗരമായ ദ്വാരകയുടെ തെളിവുകൾ ശേഖരിക്കാനൊരുങ്ങി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ : കടലിലെ പര്യവേക്ഷണം തുടങ്ങി

നേരത്തെ പുരാവസ്തു ഗവേഷകനായ പ്രൊഫ. എസ്.ആർ. റാവുവും സംഘവും 1979–80 ൽ കടലിൽ 560 മീറ്റർ നീളമുള്ള ദ്വാരക മതിലും കണ്ടെത്തിയിരുന്നു. 2005 മുതൽ 2007 വരെ ദ്വാരകയിൽ അണ്ടർവാട്ടർ ആർക്കിയോളജി വിംഗ് കടൽത്തീരത്തും കരയിലും ഖനനം നടത്തിയിരുന്നു. ഇതുവരെ 200 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2025, 05:34 pm IST
inIndia

ന്യൂദൽഹി: സമുദ്രത്തിൽ മുങ്ങിക്കിടക്കുന്ന ഭഗവാൻ കൃഷ്ണന്റെ നഗരമായ ദ്വാരകയുടെ എല്ലാ വശങ്ങളും തെളിവുകളും ശേഖരിക്കുന്നതിനായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) പര്യവേക്ഷണം ആരംഭിച്ചു. എഎസ്ഐയിലെ അഡീഷണൽ ഡയറക്ടർ ജനറൽ (ആർക്കിയോളജി) പ്രൊഫ. അലോക് ത്രിപാഠിയുടെ നേതൃത്വത്തിലുള്ള അഞ്ച് പുരാവസ്തു ഗവേഷകരുടെ സംഘമാണ് ചൊവ്വാഴ്ച ദ്വാരക തീരത്ത് വെള്ളത്തിനടിയിലുള്ള പര്യവേക്ഷണം ആരംഭിച്ചത്.

ഡയറക്ടർ (ഖനന-പര്യവേക്ഷണ) എച്ച്.കെ. നായക്, അസിസ്റ്റന്റ് സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് ഡോ. അപരാജിത ശർമ്മ, പൂനം വിന്ദ്, രാജ്കുമാരി ബാർബിന എന്നിവരടങ്ങുന്ന സംഘം പ്രാഥമിക അന്വേഷണത്തിനായി ഗോമതി തീരത്തിന് സമീപമുള്ള ഒരു പ്രദേശം തിരഞ്ഞെടുത്തു. ഈ പര്യവേക്ഷണത്തിലൂടെ ദ്വാരക നഗരത്തിന്റെ സാംസ്കാരികവും ചരിത്രപരവുമായ തെളിവുകൾ ശേഖരിക്കുമെന്ന് എഎസ്ഐ പറയുന്നു.

ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കാനുള്ള എഎസ്ഐയുടെ ദൗത്യത്തിലെ ഒരു പ്രധാന ചുവടുവയ്‌പ്പാണ് ജലാന്തര പര്യവേക്ഷണം. എഎസ്ഐയുടെ നവീകരിച്ച അണ്ടർവാട്ടർ ആർക്കിയോളജി വിംഗ് (യു.എ.ഡബ്ല്യു) 1980-കൾ മുതൽ അണ്ടർവാട്ടർ ആർക്കിയോളജിക്കൽ ഗവേഷണത്തിൽ മുൻപന്തിയിലാണ്. 2001 മുതൽ ബംഗാരം ദ്വീപ് (ലക്ഷദ്വീപ്), മഹാബലിപുരം (തമിഴ്നാട്), ദ്വാരക (ഗുജറാത്ത്), ലോക്തക് തടാകം (മണിപ്പൂർ), എലിഫന്റ ദ്വീപ് (മഹാരാഷ്‌ട്ര) എന്നിവിടങ്ങളിൽ ഈ വിഭാഗം പര്യവേക്ഷണം നടത്തിവരുന്നു.

നേരത്തെ 2005 മുതൽ 2007 വരെ ദ്വാരകയിൽ അണ്ടർവാട്ടർ ആർക്കിയോളജി വിംഗ് കടൽത്തീരത്തും കരയിലും ഖനനം നടത്തിയിരുന്നു. ഇതുവരെ 200 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. നാവികസേനയും പുരാവസ്തു വകുപ്പും സംയുക്തമായി 2005 ലും പിന്നീട് 2007 ലും നടത്തിയ പര്യവേക്ഷണത്തിൽ എ.എസ്.ഐയുടെ മാർഗനിർദേശപ്രകാരം ഇന്ത്യൻ നാവികസേനയുടെ മുങ്ങൽ വിദഗ്ധർ വെള്ളത്തിനടിയിലായ ദ്വാരക നഗരത്തിന്റെ അവശിഷ്ടങ്ങളുടെ സാമ്പിളുകൾ വിജയകരമായി പുറത്തെടുത്തിരുന്നു.

2005-ൽ നാവികസേനയുമായി സഹകരിച്ച് പുരാതന നഗരമായ ദ്വാരകയിലേക്ക് നടത്തിയ പര്യവേഷണത്തിനിടെ കടലിന്റെ ആഴങ്ങളിൽ നിന്ന് വെട്ടിമാറ്റിയ കല്ലുകൾ കണ്ടെത്തുകയും ഏകദേശം 200 സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. സമഗ്രമായ ഒരു സർവേയ്‌ക്ക് ശേഷം പുരാവസ്തു ഗവേഷകർ നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ ഗുജറാത്തിലെ കച്ച് ഉൾക്കടലിനടുത്തുള്ള ദ്വാരക നഗർ തീരപ്രദേശത്ത് വെള്ളത്തിനടിയിൽ ഖനനം നടത്തുകയും അവിടെ ചുണ്ണാമ്പുകല്ലുകൾ അടിഞ്ഞുകൂടിയത് കണ്ടെത്തുകയും ചെയ്തു.

പുരാവസ്തു ഗവേഷകനായ പ്രൊഫ. എസ്.ആർ. റാവുവും സംഘവും 1979–80 ൽ കടലിൽ 560 മീറ്റർ നീളമുള്ള ദ്വാരക മതിലും കണ്ടെത്തിയിരുന്നു. അവ ബിസി 1528 മുതൽ ബിസി 3000 വരെ പഴക്കമുള്ളതാണ്. ഇതിനുപുറമെ സിന്ധുനദീതട നാഗരികതയുടെ നിരവധി അവശിഷ്ടങ്ങളും അദ്ദേഹം കണ്ടെത്തി. കുരുക്ഷേത്ര യുദ്ധം നടന്ന സ്ഥലത്ത് നടത്തിയ ഖനനത്തിനിടെ അദ്ദേഹം നിരവധി രഹസ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

Tags: indiaLord KrishnaDwarkaArcheology Department
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

പുതിയ വാര്‍ത്തകള്‍

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.