ന്യൂദല്‍ഹി: ഇന്ത്യ ഭരിയ്‌ക്കുന്ന കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ അറിയാതെ ബൈഡന്‍ സര്‍ക്കാര്‍ ഇന്ത്യയിലെ വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കാന്‍ 2024ലെ ലോക് സഭാതെരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യയിലേക്ക് ഒഴുക്കിയ 2.1 കോടി ഡോളര്‍ കൈപ്പറ്റിയത് ആരാണ് ? ഇക്കാര്യം അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാക്കളില്‍ ഒരാളായ സഞ്ജീവ് സന്യാല്‍ പറഞ്ഞു.
ഇന്ത്യയില്‍ വോട്ടിംഗ് ശതമാനം കൂട്ടാന്‍ വേണ്ടി ബൈഡന്റെ കാലത്ത് യുഎസ് എയ്ഡ് ഇന്ത്യയ്‌ക്ക് നല്‍കിയ 2.1 കോടി ഡോളറിന്റെ യുഎസ് ഫണ്ട് റദ്ദാക്കിയതായി കഴിഞ്ഞ ദിവസം ഇലോണ്‍ മസ്ക് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ ഏതെങ്കിലും പാര്‍ട്ടികളാണോ അതോ എന്‍ജിഒ സംഘടനകളാണോ ഈ തുക കൈപ്പറ്റിയതെന്ന കാര്യം കണ്ടെത്തേണ്ടിയിരിക്കുന്നു.
ഇന്ത്യയിലെ വോട്ടിംഗ് ശതമാനം കൂട്ടാന്‍ വിദേശത്ത് നിന്നും ഫണ്ട് വരുന്നത് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വിദേശശക്തികള്‍ ഇടപെടുന്നതിന്റെ തെളിവാണെന്ന് ബിജെപി കേന്ദ്രനേതൃത്വം കുറ്റപ്പെടുത്തി. യുഎസ് എയ് ഡ് ഫണ്ടുകള്‍ മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണെന്ന് സഞ്ജീവ് സന്യാല്‍ വിശേഷിപ്പിച്ചു. ഇന്ത്യയിലെ വോട്ടിംഗ് ശതമാനം കൂട്ടാന്‍ ആരെല്ലാമാണ് ഈ തുക കൈപ്പറ്റിയതെന്ന് കണ്ടെത്തുമെന്നും സഞ്ജീവ് സന്യാല്‍ പറഞ്ഞു.
മോദി മൂന്നാമതും അധികാരത്തില്‍ വരുന്നത് തടയാന്‍ മോദി വിരുദ്ധ, ബിജെപി വിരുദ്ധ എന്‍ജിഒ സംഘടനകളും യുട്യൂബ് ചാനലുകളും ജേണലിസ്റ്റുകളും സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഇത്തരം ഗ്രൂപ്പുകള്‍ക്കാണോ ഈ തുക വന്നത് എന്ന് അറിയേണ്ടതുണ്ട്. അതോ ജോര്‍ജ്ജ് സോറോസുമായി ബന്ധപ്പെട്ട ഏതെങ്കിലും സംഘടനകള്‍ക്കാണോ ഈ തുക ലഭിച്ചത്. 2024ലെ തെരഞ്ഞെടുപ്പില്‍ മോദിയെ അധികാരത്തില്‍ നിന്നും നിഷ്കാസനം ചെയ്യാനും രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി അവരോധിക്കാനും ജോര്‍ജ്ജ് സോറോസിന്റെ എന്‍ജിഒ സംഘടനയായ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചത്. ഇത്രയും വലിയ ചെലവ് കൂടിയ യാത്ര സംഘടിപ്പിക്കാനുളള ഫണ്ടിന്റെ ഉറവിടം പല വിധ സംശയം ഉണര്‍ത്തിയിരുന്നു. ഇതിലെങ്ങാനും ഈ 2.1 കോടി ഡോളര്‍ ഉള്‍പ്പെടുന്നോ എന്നും അന്വേഷിക്കും.
ബംഗ്ലാദേശിലെ രാഷ്‌ട്രീയകാലാവസ്ഥ മെച്ചപ്പെടുത്താന്‍ എന്ന പേരില്‍ ബൈഡന്‍ സര്‍ക്കാര്‍ യുഎസ് എയ്ഡിന്റെ പേരില്‍ നല്‍കിയ 2. 9 കോടി ഡോളര്‍ ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗം ഷേഖ് ഹസീനയ്‌ക്കെതിരെ നടത്തിയ അതിക്രമങ്ങള്‍ക്കായാണ് ചെലവഴിക്കപ്പെട്ടത് എന്ന വിമര്‍ശനം ശക്തമാണ്. ഷേഖ് ഹസീനയെ പുറത്താക്കിയ ശേഷം ഇപ്പോള്‍ ബംഗ്ലാദേശ് ഭരിയ്‌ക്കുന്ന ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനസ് ബില്‍ ക്ലിന്‍റണ്‍, ഒബാമ, ഹിലരി ക്ലിന്‍റണ്‍ തുടങ്ങിയ ഡമോക്രാറ്റുകളാ മുന്‍ പ്രസിഡന്‍റുമാരും അവര്‍ നയിക്കുന്ന എന്‍ജിഒ സംഘടനകളുമായി സജീവബന്ധമുള്ള ആളാണ്. ഇതില്‍ നിന്നു തന്നെ 2.9 കോടി ഡോളര്‍ ചെലവഴിക്കപ്പെട്ടത് ഷേഖ് ഹസീനയെ പുറത്താക്കാനാണെന്ന് വ്യക്തം. ഷേഖ് ഹസീനയെ പുറത്താക്കാന്‍ വേണ്ടി നടന്ന ജമാ അത്തെ ഇസ്ലാമി വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ കലാപം പൊടുന്നനെ പൊട്ടിപ്പുറപ്പെട്ടതല്ല, ആസൂത്രിതമായിരുന്നു എന്ന മുഹമ്മദ് യൂനസ് തന്നെ ഈയിടെ അമേരിക്കയില്‍ ബില്‍ ക്ലിന്‍റണ്‍ കൂടി പങ്കെടുത്ത ചടങ്ങില്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ജമാ അത്തെ ഇസ്ലാമിയുടെ കലാപം നയിച്ച വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് സമ്മാനങ്ങളും നല്‍കിയിരുന്നു. അതായത്, വിദേശ ഫണ്ട് ഉപയോഗിച്ച് നടന്ന കലാപമായിരുന്നു അതെന്ന് വ്യക്തം.
വിദേശശക്തികള്‍ പല രീതികളില്‍ ഇന്ത്യയുടെ സ്ഥാപനങ്ങളില്‍ നുഴഞ്ഞു കയറുകയാണെന്നാണ് ബിജെപി വക്താവ് അമിത് മാളവ്യ ആരോപിക്കുന്നത്. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ജോര്‍ജ്ജ് സോറോസിന്റെയും അദ്ദേഹവുമായി ബന്ധപ്പെട്ട മോദി വിരുദ്ധ എന്‍ജിഒ സംഘടനകളുടെയും കരിനിഴല്‍ പതിഞ്ഞിരിക്കുന്നുവെന്നും അമിത് മാളവ്യ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: