കോഴിക്കോട്: വയനാട് പുനരധിവാസത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച 530 കോടിയുടെ മൂലധന നിക്ഷേപവായ്‌പ 50 വർഷത്തിനുശേഷം തിരിച്ചടയ്‌ക്കുന്ന വേവലാതി ഇപ്പോൾ പിണറായി വിജയന് വേണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പണം ചിലവഴിക്കാൻ കൂടുതൽ സമയമാണ് വേണ്ടതെങ്കിൽ അതിനെക്കുറിച്ച് ചർച്ച ചെയ്യാമെന്നും സുരേന്ദ്രൻ പറഞ്ഞു.
മുണ്ടകൈ-ചൂരൽമല ദുരന്തത്തിൽ കേന്ദ്രം പലിശരഹിത വായ്‌പയാണ് നൽകിയിരിക്കുന്നത്. ഈ തുക ഫലപ്രദമായി ഉപയോഗിക്കുകയാണ് വേണ്ടത്. സമയം നീട്ടിക്കിട്ടാനായി കേന്ദ്രത്തിനു മുന്നിൽ സർക്കാരിന് ഉന്നയിക്കാം. സർക്കാരും എംപിമാരും അതിനുള്ള സമ്മർദ്ദം നടത്തണം.നിലവിൽ നൽകിയ തുക ഗ്രാന്റിന് തുല്യമാണ്.
50 വര്‍ഷം കഴിഞ്ഞിട്ട് ഇത് തിരിച്ചടയ്‌ക്കുന്നതിനെ പറ്റിയുള്ള വേവലാതി പിണറായി വിജയനോ യുഡിഎഫോ ഇപ്പോള്‍ നടത്തേണ്ടതില്ല. അഞ്ച് കൊല്ലം കഴിയുമ്പോള്‍ ഇതൊക്കെ തിരിച്ചടയ്‌ക്കാനുള്ള ബാധ്യത ദേശീയ കക്ഷികള്‍ക്ക് വരും.
പുനരധിവാസത്തിന്റെ പൂര്‍ണ ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. കേന്ദ്രം ഇപ്പോള്‍ വയനാടിനെ കൈയച്ച് സഹായിച്ചിരിക്കുകയാണ്. കൂടുതല്‍ സഹായങ്ങള്‍ ഉണ്ടാകും. കിട്ടിയ സഹായം ഫലപ്രദമായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ തയ്യാറാവേണ്ടത്’- കെ സുരേന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനത്ത് റാഗിങ്ങിന് നേതൃത്വം നൽകുന്നത് സംസ്ഥാനം ഭരിക്കുന്ന കക്ഷിയുടെ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയുടെ പ്രവർത്തകരാണ്.ഭീകരവാദ സംഘടനയെക്കാൾ വലിയ ക്രൂരതയാണ് എസ്.എഫ്.ഐ കാണിക്കുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു. സർക്കാരിന്റെയും ഭരണകക്ഷിയുടെയും പിന്തുണയോടെയാണ് ഇത് തുടരുന്നത്. കേസുകളിൽ നിന്ന് അവരെ രക്ഷപ്പെടുത്തി കൊടുക്കുന്നുവെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: