തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്കുന്ന കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം.
നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കും. ഈ മാസം 13ന് ബില്‍ സഭയില്‍ കൊണ്ടുവരാനാണ് നീക്കം. മന്ത്രിസഭാ യോഗത്തില്‍ സി.പി.ഐ മന്ത്രിമാര്‍ എതിര്‍പ്പ് ഉന്നയിച്ചതിനെ തുടര്‍ന്ന് കരട് ബില്ലില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ധാരണയായി.
സ്വകാര്യ സര്‍വകലാശാലകള്‍ വരുമ്പോള്‍ നിലവിലെ സര്‍വകലാശാലകളുടെ അവസ്ഥ എന്താകുമെന്നും ഇതിനെപ്പറ്റി പഠനങ്ങള്‍ നടത്തിയിട്ടുണ്ടോയെന്നും സിപിഐ മന്ത്രിമാര്‍ ചോദിച്ചു സംവരണവുമായി ബന്ധപ്പെട്ട ആശങ്കകളും ഉയര്‍ത്തി.കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് 35 ശതമാനം സംവരണം എന്ന വ്യവസ്ഥ കരട് ബില്ലില്‍ ഉള്‍പ്പെടുത്താമെന്ന ധാരണയുണ്ട്.
സംവരണ മാനദണ്ഡങ്ങള്‍ പാലിച്ച് മെഡിക്കല്‍ എഞ്ചിനീയറിംഗ കോഴ്സുകളും പഠിപ്പിക്കാന്‍ അനുമതി നല്കുന്ന കരട് ബില്ലാണ് തയാറാക്കിയിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: