കോഴഞ്ചേരി : മലയാള മാധ്യമങ്ങളില്‍ ബഹുഭൂരിപക്ഷവും സനാതന ധര്‍മ്മത്തിന്റെ മാംസം കൊത്തിത്തിന്നാന്‍ കൊതിയോടെ കാക്കുന്ന കഴുകനെപ്പോലെയെന്ന് ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിനോട് അനുബന്ധിച്ച് നടന്ന മാധ്യമവിചാര പരിപാടിയില്‍ വിമര്‍ശനം. പണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനം മലയാള മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തില്‍ സഹായകമാകുന്നു. സോഷ്യല്‍ മീഡിയയില്‍ പിന്തുണ കൂട്ടാന്‍ ചില മാധ്യമപ്രവര്‍ത്തകര്‍ സംഘടിത മത-മൂലധന ശക്തികളെ കൂട്ടുപിടിക്കുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ആധ്യാത്മിക സംഗമമായ മഹാകുംഭമേള ആരംഭിച്ച് ദിവസങ്ങളോളം വാര്‍ത്ത തമസ്കരിച്ച മലയാള മാധ്യമങ്ങള്‍ അപകട വാര്‍ത്ത ആഘോഷിക്കാന്‍ പരമാവധി ശ്രമിച്ചു. ഹിന്ദു സമുഹത്തോട് ശത്രുതാപരമായ സമീപനമാണ് ഇവര്‍ സ്വീകരിക്കുന്നത്. ഹൈന്ദവര്‍ക്ക് സ്വധര്മ്മത്തെപ്പറ്റിയുള്ള അജ്ഞത മുതലെടുത്താണ് ഇത്തരക്കാരുടെ പ്രവര്‍ത്തനം.
ഹൈന്ദവ മൂല്യങ്ങളെ വികലമായി ചിത്രീകരിക്കാനാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. സനാതന ധര്‍മ്മം കേവലം ഹിന്ദു മതത്തിന്റേതു മാത്രമല്ല. മറിച്ച് മുഴുവന്‍ ഭാരതീയരുടേതും ആണെന്നു യോഗം ചൂണ്ടിക്കാട്ടി. സനാതന ധര്‍മ്മത്തെ ഇകഴ്ത്തുന്നതിന് മാധ്യമങ്ങള്‍ക്കൊപ്പം ഇടത് ഭീകര ഇസ്ലാമിക ശക്തികളും ചില രാഷ്ട്രീയ സംഘടനകളും അതിശക്തമായ ഇടപെടലാണ് നടത്തുന്നത്. സനാതന ധര്‍മ്മത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്ന അഭിപ്രായമാണ് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനുമെന്നും മാധ്യമവിചാര സദസ് ചൂണ്ടിക്കാട്ടി.
ജന്മഭുമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍, മാതൃഭുമി മുന്‍ ജില്ലാ ലേഖകന്‍ എസ്.ഡി. വേണുകുമാര്‍, മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന് സ്കറിയ, എബിസി മലയാളം ന്യൂസ് ചീഫ് എഡിറ്റര്‍ വടയാര്‍ സുനില്‍, സ്വതന്ത്ര മാധ്യമ പ്രവര്ത്തകന് ജി.കെ. കൃഷ്ണഗോപാല്‍, എ.കെ. അനുരാജ്, എം. അയ്യപ്പന്‍കുട്ടി, കെ. ശ്രീജിത്ത് അയിരൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് സജിത് പരമേശ്വരന് (ജന്മഭൂമി) സംയോജകനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: