Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ബജറ്റ് 2025: സമഗ്ര പുരോഗതിക്കുള്ള പാക്കേജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2025, 10:57 am IST
in Special Article

ആദികേശവന്‍
സാമ്പത്തിക വിദഗ്ധന്‍

ധനക്കമ്മി പിടിച്ചുനിര്‍ത്തുന്നതിനോടൊപ്പം ജനക്ഷേമത്തിനുള്ള നീക്കിയിരിപ്പ് നടത്തി മധ്യവര്‍ഗത്തിന് ഇളവുകള്‍ പ്രഖ്യാപിച്ച സര്‍വ്വതല സ്പര്‍ശിയായ ബജറ്റാണ് കേന്ദ്രധനമന്ത്രി നി
ര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. കുറേ വര്‍ഷങ്ങള്‍ക്കിടയ്‌ക്കുള്ള ഏറ്റവും ചുരുങ്ങിയ ബജറ്റ് പ്രസംഗമായിരുന്നിട്ടും ദൂരവ്യാപകമായ നേട്ടങ്ങളാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നത്. പ്രധാനമായും ആദായനികുതി ഇളവ് തന്നെയാണ് എടുത്ത് പറയേണ്ടത്. ആ നികുതി ഇളവിന്റെ തോത് പുതുതായിവരുന്ന നികുതിദായകര്‍ക്ക് നികുതി നല്‍കേണ്ട പരിധി ഏഴ് ലക്ഷം ആയിരുന്നത് 12 ലക്ഷമായി ഉയര്‍ത്തി.

നികുതിദായകരുടെ ആശങ്കകള്‍ മാറ്റുന്ന രണ്ട് തീരുമാനങ്ങള്‍ കൂടി ശ്രദ്ധേയമായുണ്ട്. 60 വയസു കഴിഞ്ഞവര്‍ക്ക് പലിശയിനത്തിലെ നികുതി ഇളവ് നേരത്തെ ഉണ്ടായിരുന്നത് അന്‍പതിനായിരം രൂപയായിരുന്നത് ഒരു ലക്ഷമായി ഉയര്‍ത്തി. അത് സാധാരണക്കാര്‍ക്ക് ഗുണം ചെയ്യും. വാടകയിനത്തിലെ വരുമാനത്തില്‍ നികുതി നല്‍കേണ്ടാത്ത പരിധി മാസം 20,000 രൂപയും വര്‍ഷത്തില്‍ 2,40,000 രൂപയും ആയിരുന്നത് യഥാക്രമം 50,000, 6,00,000 എന്നിങ്ങനെ ഉയര്‍ത്തി.

കാര്‍ഷിക മേഖല, എംഎസ്എംഇ സെക്ടര്‍ തുടങ്ങിയവയില്‍ നല്ല നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയ്‌ക്ക് വേണ്ടി പ്രധാനമന്ത്രി ധന്‍ ധ്യാന്‍ യോജന എന്ന പദ്ധതി വിഭാവനം ചെയ്തിരിക്കുന്നു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി നല്‍കിയിരുന്ന വായ്‌പയ്‌ക്കുള്ള പലിശയിളവ് മൂന്നു ലക്ഷം രൂപയായിരുന്നത് അഞ്ച് ലക്ഷമായി ഉയര്‍ത്തി. കര്‍ഷകര്‍ നല്‍കേണ്ട പലിശയുടെ തോത് ഗണ്യമായി കുറയും. ഏകദേശം 4.5 ശതമാനമാണ് പിലശ ഇളവ്. അഞ്ച് ലക്ഷത്തിലേക്ക് ഉയരുമ്പോള്‍ ചെറുകിട കര്‍ഷകര്‍ക്ക് വലിയ നേട്ടം ഉണ്ടാകും. എംഎസ്എംഇ മേഖലയക്കും.

എംഎസ്എംഇയുടെ നിര്‍വചനത്തില്‍ത്തന്നെ മാറ്റം വരുത്തി. നേരത്തെ 50 കോടി വരെ മുടക്കുമുതലാണ് മീഡിയം സ്‌കെയില്‍ യൂണിറ്റിന് അനുവദിച്ചിരുന്നതെങ്കില്‍ ഇന്ന് അതിന്റെ പരിധി ഉയര്‍ത്തി 125 കോടിയാക്കി ഉയര്‍ത്തി. ഗ്യാരണ്ടി സ്‌കീമില്‍ ഈടില്ലാതെ കൊടുക്കുന്ന വായ്‌പാപരിധി അഞ്ച് കോടിയില്‍ നിന്നും 10 കോടിയാക്കി. വിദ്യാഭ്യാസം, കൃഷി, ആരോഗ്യം, ചെറുകിട വ്യവസായം തുടങ്ങി സാധാരണ പ്രാധാന്യം നല്‍കേണ്ട എല്ലാ മേഖലയിലും ചലനം സൃഷ്ടിക്കാനുള്ള നടപടികളാണ് ബജറ്റില്‍ കാണുന്നത്.

ധനക്കമ്മി പിടിച്ചു നിര്‍ത്തി എന്ന് അവകാശപ്പെടാവുന്ന ബജറ്റാണിത്. നടപ്പു സാമ്പത്തിക വര്‍ഷം നേരത്തെ ഉദ്ദേശിച്ചിരുന്ന 4.9 ശതമാനത്തില്‍ നിന്നും 0.1 ശതമാനമെങ്കിലും കുറച്ച് 4.8 ശതമാനമാക്കാനായി. ഇനിവരുന്ന സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി സര്‍ക്കാരിന്റെ കണക്കുപ്രകാരം 4.4 ശതമാനമാണ്. അതേസമയം പദ്ധതിക്ക് വേണ്ടിയുള്ള നീക്കിയിരുപ്പില്‍ ഒരുതരത്തിലുള്ള വെട്ടിച്ചുരുക്കലും വരുത്താതെ വളരെ നല്ലൊരു ധനകാര്യ മാനേജ്‌മെന്റ് നടത്താനും ബജറ്റിന് സാധിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ അധികചെലവിന് വേണ്ടിവരുന്ന അധിക വിഭവം നികുതി ഇനത്തില്‍ത്തന്നെയാണ് സര്‍ക്കാര്‍ കണ്ടെത്താന്‍ ഉദ്ദേശിക്കുന്നത്. നികുതി പിരിവിന്റെ കാര്യക്ഷമത ഉയര്‍ന്നു നില്‍ക്കുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. മധ്യവര്‍ഗത്തിലെ നികുതി ഇളവ് ഉള്‍പ്പെടെ നല്‍കികൊണ്ട് വിപണയിലെ ക്രയ വിക്രയശേഷി വര്‍ധിപ്പിക്കുക എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സര്‍ക്കാരിന് ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ചെയ്യാനായി എന്നുവേണം ബജറ്റിനെ വിലയിരുത്തുമ്പോള്‍ മനസിലാക്കാന്‍ സാധിക്കുന്നത്.

അടിസ്ഥാന മേഖലയ്‌ക്ക് വേണ്ടിയുള്ള ഫണ്ട് കഴിഞ്ഞ മൂന്നു നാലു വര്‍ഷത്തെ ബജറ്റിലെ പോലെ തന്നെ തുടരുന്നുണ്ട് എന്നതും ശ്രദ്ധേയാണ്. കഴിഞ്ഞ വര്‍ഷത്തേത് 11.11 ലക്ഷം കോടിയായിരുന്നു. ഇത്തവണയും 11 ലക്ഷം കോടി നേരിട്ട് സര്‍ക്കാര്‍ ചെലവാക്കുന്നുണ്ട്. വകുപ്പ് തിരിച്ചുള്ള വിഭവചെലവ് കൂടി കണക്കിലെടുത്താന്‍ 15 ലക്ഷം കോടിയോളം അടിസ്ഥാനസൗകര്യ വികസനത്തിന് വേണ്ടി മാത്രം ചെലവഴിക്കും. ചെലവ് ചുരുക്കാതെയും നികുതി വിഭവം കൃത്യമായി പിരിച്ചെടുത്തും ആവശ്യമായ മേഖലകളിലെല്ലാം അനുകൂല തീരുമാനം എടുത്തിട്ടുണ്ട്. സമഗ്രമായ പുരോഗതിക്കും സമ്പത്ത് ഘടനയുടെ ഉയര്‍ച്ചയ്‌ക്കും പ്രയോജനമാകുന്ന പാക്കേജാണ് ബജറ്റെന്ന് നിസംശയം പറയാം.

Tags: Nirmala SitaramanDeveloped economybudget 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി ഭയാശങ്ക വേണ്ട; ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്ന വസ്തകള്‍ക്ക് നാശനഷ്ടം സംഭവിച്ചാല്‍ വാടകയുടെ 100 മടങ്ങ് നഷ്ടപരിഹാരം നല്‍കണം: ധനമന്ത്രി

India

‘ ബജറ്റിനെ പറ്റി രാഹുൽ എന്താണ് പറയുന്നതെന്ന് എനിക്കറിയില്ല , എന്തെങ്കിലും വസ്തുതയുണ്ടെങ്കിൽ അത് പറയൂ ‘ ; നിർമ്മല സീതാരാമൻ

India

2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്: ചരിത്രത്തിൽ ആദ്യമായി ഞായറാഴ്ച

Editorial

കേന്ദ്ര സര്‍ക്കാരിന്റെ ജിഎസ്ടി വിപ്ലവം

News

യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിന് കിട്ടിയത്46,300 കോടി രൂപ; മോദി സര്‍ക്കാര്‍ നല്‍കിയത് 1.57 ലക്ഷം കോടി

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവില്‍ മലയാളി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ കന്യാകുമാരിയില്‍ പിടിയിലായി

ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കൂ , 170 ദശലക്ഷം ബംഗ്ലാദേശി മുസ്ലീങ്ങൾ മമതയ്‌ക്കൊപ്പം ഉണ്ടാകും ; ജമാഅത്തെ നേതാവ് എം ഡി നൂറുൽ ഹുദ

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.