Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബംഗ്ലാദേശിന് സാമ്പത്തിക സഹായവുമായി ജോര്‍ജ്ജ് സോറോസിന്റെ മകന്‍ എത്തി; ഇന്ത്യ പേടിക്കണമെന്ന് മുന്നറിയിപ്പ്

കഴിഞ്ഞ ദിവസം ബംഗ്ലാദേശിന് സാമ്പത്തിക സഹായവുമായി മോദി സര്‍ക്കാരിന്റെ അട്ടിമറിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്റെ മകന്‍ അലക്സ് സോറോസ് എത്തിയത് ആശങ്ക പരത്തുന്നു. ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍സ് (ഒഎഫ് എസ്) എന്ന എന്‍ജിഒ സംഘടനയുടെ പേരില്‍ ധനസഹായം നല‍്കാനാണ് അലക്സ് സോറോസ് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ ചുമതലയുള്ള മുഹമ്മദ് യൂനസിനെ കണ്ടത്

Janmabhumi Online by Janmabhumi Online
Jan 31, 2025, 08:57 pm IST
in India
ജോര്‍ജ്ജ് സോറോസിന്‍റെ മകന്‍ അലക്സ് സോറോസ് (ഇടത്ത്) മുഹമ്മദ് യൂനസ് (നടുവില്‍) രാഹുല്‍ ഗാന്ധി (വലത്ത്)

ജോര്‍ജ്ജ് സോറോസിന്‍റെ മകന്‍ അലക്സ് സോറോസ് (ഇടത്ത്) മുഹമ്മദ് യൂനസ് (നടുവില്‍) രാഹുല്‍ ഗാന്ധി (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ധാക്ക: കഴിഞ്ഞ ദിവസം ബംഗ്ലാദേശിന് സാമ്പത്തിക സഹായവുമായി മോദി സര്‍ക്കാരിന്റെ അട്ടിമറിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്റെ മകന്‍ അലക്സ് സോറോസ് എത്തിയത് ആശങ്ക പരത്തുന്നു. ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍സ് (ഒഎഫ് എസ്) എന്ന എന്‍ജിഒ സംഘടനയുടെ പേരില്‍ ധനസഹായം നല‍്കാനാണ് അലക്സ് സോറോസ് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ ചുമതലയുള്ള മുഹമ്മദ് യൂനസിനെ കണ്ടത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോയാത്രയ്‌ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയ സംഘടനയാണ് ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍.

യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ബംഗ്ലാദേശിനുള്ള അമേരിക്കന്‍ സര്‍ക്കാരിന്റെ സഹായം നിര്‍ത്തിയതായി പ്രഖ്യാപിച്ച ഉടനെയാണ് അലക്സ് സോറോസ് ധനസഹായവാഗ്ദാനവുമായി മുഹമ്മദ് യൂനസിനെ കണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിലാകെ ദൈനംദിനമെന്നോണം ഇന്ത്യയെ വെല്ലുവിളിക്കുകയും ഇന്ത്യയ്‌ക്കെതിരെ യുദ്ധാഹ്വാനം നടത്തുകയും പാകിസ്ഥാനുമായി കൂടുതല്‍ സഹകരിക്കുകയും ചെയ്യുകയാണ് മഹുമ്മദ് യൂനസ്. ഷേഖ് ഹസീനയെ വിട്ടുകൊടുക്കുണമെന്നും അനുസരിച്ചില്ലെങ്കില്‍ ഇന്ത്യയ്‌ക്കെതിരെ നടപടി എടുക്കുമെന്ന് വരെ അദ്ദേഹം പ്രഖ്യാപിച്ചു. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ പീഢനം അനുഭവിക്കുന്നുവെന്ന ഇന്ത്യയുടെ പ്രസ്താവന തള്ളിക്കളയലും മുഹമ്മദ് യൂനസ് തൊഴിലാക്കിയിരിക്കുന്നു. ഇന്ത്യയുടെ അതിര്‍ത്തിപ്രദേശങ്ങള്‍ പിടിച്ചെടുക്കുമെന്ന് വരെ ഭീഷണി ഉയര്‍ത്തുന്നതിലേക്ക് മുഹമ്മദ് യൂനസ് എത്തിയിരിക്കുന്നു.പക്ഷെ ഇതൊന്നും മുഹമ്മദ് യൂനസ് സ്വന്തം ഇഷ്ടപ്രകാരം നടത്തുന്ന പ്രസ്താവനയല്ല, അദ്ദേഹത്തെക്കൊണ്ട് ഇക്കാര്യങ്ങളെല്ലാം ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയുടെ ഭാഗമായി നിഗൂഢശക്തികള്‍ പറയിപ്പിക്കുന്നതാണ്. ഇക്കൂട്ടത്തില്‍ ജോര്‍ജ്ജ് സോറോസും കൂട്ടരും ഉണ്ട്.

ട്രംപ് സര്‍ക്കാരിനെപ്പോലും വെല്ലുവിളിച്ചാണ് ജോര്‍ജ്ജ് സോറോസിന്റെ എന്‍ജിഒ സംഘടന മുഹമ്മദ് യൂനസിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നതിനര്‍ത്ഥം. ട്രംപുമായി ഇക്കാര്യത്തില്‍ നേരിട്ടുള്ള ഒരു യുദ്ധത്തിന് തന്നെ ജോര്‍ജ്ജ് സോറോസ് തയ്യാറെടുക്കുന്നു എന്നാണ്. ജോര്‍ജ്ജ് സോറോസിന് അമേരിക്ക ഭരിച്ചിരുന്ന ജോ ബൈഡന്റെ ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ഉന്നതരായ പല നേതാക്കളുടെയും പിന്തുണയുണ്ട്. അതില്‍ മുന്‍ യുഎസ് പ്രസിഡന്‍റായ ബില്‍ ക്ലിന്‍റണും ഹിലരി ക്ലിന്‍റണും ഒബാമയും വരെയുണ്ട്. മുഹമ്മദ് യൂനസുമായുള്ള കൂടിക്കാഴ്ചയില്‍ ഷേഖ് ഹസീന ഭരണത്തെ അട്ടിമറിച്ച സംഭവത്തെ അലക്സ് സോറോസ് പ്രശംസിച്ചു. ഇതിനര്‍ത്ഥം ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗം ആസൂത്രിത നീക്കത്തിലുടെ നടത്തിയ കലാപത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ അട്ടിമറിച്ചതിനെ വാഴ്‌ത്തുകയാണ് സോറോസിന്റെ സംഘടന എന്നാണര്‍ത്ഥം. സൈബര്‍ സെക്യൂരിറ്റി, രോഹിംഗ്യകളുമായി ബന്ധപ്പെട്ട പ്രതിസന്ധി, മാധ്യമസ്വാതന്ത്ര്യം എന്നിവയും ചര്‍ച്ചാവിഷയമായി എന്ന് മുഹമ്മദ് യൂനസിന്റെ ഓഫീസ് പറയുന്നു. സ്വാതന്ത്ര്യം, ജനാധിപത്യം എന്നിവ വളര്‍ത്തുന്നു എന്ന ഓമനപ്പേരില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം എന്‍ജിഒ സംഘടനകളുടെ യഥാര്‍ത്ഥ ലക്ഷ്യം അവര്‍ക്കിഷ്ടമില്ലാത്ത ഭരണത്തെ എന്ത് പേരിലായാലും അട്ടിമറിക്കുക എന്നത് തന്നെയാണ്.

ജോര്‍ജ്ജ് സോറോസിന്റെ ഈ ഉത്സാഹം വിരല്‍ ചൂണ്ടുന്നത് അധികം വൈകാതെ അതിശക്തമായ എന്തെങ്കിലും ഇന്ത്യാ വിരുദ്ധ നീക്കം ഉണ്ടാകാമെന്നതിലേക്കാണെന്ന് ചില വിദഗ്ധര്‍ താക്കീത് നല്‍കുന്നു. റിപ്പബ്ലിക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമി ഇതോടെയാണ് ബംഗ്ലാദേശ് മോഡലിലുള്ള കലാപം ഇന്ത്യയിലും ഉണ്ടായേക്കാമെന്നും ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ മേല്‍ ഒരു കണ്ണുവേണമെന്നും അഭിപ്രായപ്പെട്ടിരിക്കുന്നത്. ജോര്‍ജ്ജ് സോറോസിന്റെ ഇന്ത്യയിലെ പാവയായ രാഹുല്‍ ഗാന്ധി അക്രമം, തീവെപ്പ്, അരാജകത്വം ഇവ സൃഷ്ടിച്ചേക്കാമെന്നാണ് അര്‍ണാബ് ഗോസ്വാമി മുന്നറിയിപ്പ് നല്‍കുന്നത്.

എന്തായാലും മുഹമ്മദ് യൂനസിന് സാമ്പത്തിക സഹായം എത്തിക്കാന്‍ ജോര്‍ജ്ജ് സോറോസിന്റെ സംഘടനയായ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ശക്തമായ പിന്തുണ ഡീപ് സ്റ്റേറ്റിന്‍റേതായി ഉണ്ടായേക്കുമെന്നാണ് ആശങ്ക. ഹിലരി ക്ലിന്‍റണ്‍ ഫൗണ്ടേഷന്‍ ഉള്‍പ്പെടെ അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി എന്‍ജിഒ സംഘടനകള്‍ മുഹമ്മദ് യൂനസിനെ പിന്തുണയ്‌ക്കുന്നവരായി ഉണ്ട്. ജോര്‍ജ്ജ് സോറോസിന്റെ മകന്‍ അലക്സ് സോറോസ് മുഹമ്മദ് യൂനസുമായി മണിക്കൂറുകളോളം ചര്‍ച്ചകള്‍ നടത്തിയതായി പുറത്തുവരുന്ന വീഡിയോകള്‍ സൂചിപ്പിക്കുന്നു. ബംഗ്ലാദേശ് സൈന്യത്തിന്റെ പിന്തുണയുള്ള ഒരു പാവ സര്‍ക്കാരാണ് ഇപ്പോള്‍ ബംഗ്ലാദേശ് ഭരിക്കുന്നത്. ഇത്തരം പാവ സര്‍ക്കാരുകളെ സൃഷ്ടിക്കുക വഴി ധാരാളം പണവും കോടികളുടെ കരാറുകളും തട്ടിയെടുക്കാമെന്നതാണ് അട്ടിമറിക്ക് സഹായിക്കുന്ന ഡീപ് സ്റ്റേറ്റിന്റെ ലാഭം. എന്തായാലും ബംഗ്ലാദേശ് ഇപ്പോള്‍ ട്രംപും സോറോസും തമ്മിലുള്ള യുദ്ധത്തിന്റെ വേദിയായിരിക്കുകയാണ്.

രാഹുല്‍ ഗാന്ധിയും മുഹമ്മദ് സോറോസും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇവര്‍ തമ്മില്‍ വ്യക്തിപരമായി അടുത്ത ബന്ധമുണ്ട്. 2020ല്‍ രാഹുല്‍ ഗാന്ധി മുഹമ്മദ് യൂനസിനെ ഇന്‍റര്‍വ്യൂ ചെയ്തിട്ടുണ്ട്. എങ്ങിനെയാണ് കോവിഡിന് ശേഷമുള്ള ലോകത്തെ പുനര്‍നിര്‍മ്മിക്കേണ്ടത് എന്ന കാര്യമാണ് ഇരുവരും ചര്‍ച്ച ചെയ്യുന്നത്. പക്ഷെ ഇരുവരുടെയും ലക്ഷ്യം ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ഭരണമാറ്റമാണ്. അതില്‍ ബംഗ്ലാദേശിലെ ഭരണമാറ്റം സാധ്യമായി. മുഹമ്മദ് യൂനസ് തന്റെ ദൗത്യം വിജയകരമായി നിര്‍വ്വഹിച്ചു കഴിഞ്ഞു. ഇനി ഇന്ത്യയിലെ ഭരണമാറ്റമാണ് അവശേഷിക്കുന്നത്. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടിരിക്കുന്നു. ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ആണ് ഭാരത് ജോഡോ യാത്ര എന്ന പദ്ധതി തന്നെ രൂപകല്‍പന ചെയ്തതെന്ന ആരോപണം ശക്തമായിട്ടുണ്ട്. ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ ഇന്ത്യയിലെ മേധാവിയും ആഗോള വൈസ് പ്രസിഡന്‍റുമായി സലില്‍ ഷെട്ടി ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിയെ അനുഗമിച്ചിരുന്നു. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ തോല്‍പിക്കുകയായിരുന്നു ജോര്‍ജ്ജ് സോറോസിന്റെ എന്‍ജിഒയുടെ ലക്ഷ്യം. പങ്കെടുത്തിരുന്നു. അത് ജനാധിപത്യരീതിയില്‍ തെരഞ്ഞെടുപ്പിലൂടെ ഇതിനായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന യുഎസില്‍ നിന്നുള്ള എന്‍ജിഒ സംഘടനകള്‍ മുഴുവന്‍ കൈകോര്‍ക്കുകയും ചെയ്തിരുന്നു. എല്ലാതരം വൃത്തികെട്ട അജണ്ടകളും ഈ എന്‍ജിഒകള്‍ പയറ്റിയിരുന്നു. എന്നാല്‍ മോദിയുടെ ജനപിന്തുണയ്‌ക്ക് ശക്തമായ അനുകൂലമായ ജനവിധി ഉണ്ടായി. ഗാന്ധി കുടുംബം നാണംകെട്ടു. പക്ഷെ ജോര്‍ജ്ജ് സോറോസും എന്‍ജിഒകളും വിട്ടുകൊടുക്കുന്നവരല്ല. ഒരു കളിയില്‍ പരാജയപ്പെട്ടാല്‍ അവര്‍ അടുത്ത കളി കളിക്കും ഒടുവില്‍ അവരുടെ ഗൂഢപദ്ധതി ലക്ഷ്യം കാണുന്നതുവരെ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും. സിറിയയില്‍ ബാഷര്‍ അല്‍ അസ്സാദിനെ രക്ഷിയ്‌ക്കാന്‍ റഷ്യ ശ്രമിച്ചിട്ടും സാധ്യമായില്ല.

എത്രയോ പരിശ്രമങ്ങള്‍ക്ക് ശേഷം സിറിയയ്‌ക്കുള്ളിലെ തന്നെ തീവ്രവാദഗ്രൂപ്പുകളെ കൂട്ടുപിടിച്ചാണ് അവര്‍ ഭരണം അട്ടിമറിച്ചത്. കഴിഞ്ഞ ദിവസം ഖലിസ്ഥാന്‍ സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുനെതിരെ ഉയര്‍ന്ന ഒരു ആരോപണം ഞെട്ടിക്കുന്നതാണ്. ഇന്ത്യന്‍ സേനയിലെ സിഖുകാരെ മുഴുവന്‍ സര്‍ക്കാരിനെതിരെ തിരിക്കാന്‍ ഇയാള്‍ ശ്രമിച്ചു എന്നാണ് അറിയുന്നത്. അതായത് എവിടെയൊക്കെ ഇന്ത്യയെ വിഭജിക്കാമോ അതിനാണ് ഈ എന്‍ജിഒ സംഘടനകള്‍ ശ്രമിക്കുന്നത്. പണ്ട് ഈസ്റ്റ് ഇന്ത്യാ കമ്പനി പ്രയോഗിച്ച ഭിന്നിപ്പിച്ച് അധികാരം കൈപ്പിടിയില്‍ ഒതുക്കുക എന്ന പഴയ തന്ത്രം തന്നെ. അവരുടെ ഇന്ത്യയുടെ പ്രതിനിധിയായ രാഹുല്‍ ഗാന്ധിയിലൂടെയാണ് അവര്‍ ഈ രഹസ്യ അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയെ കളങ്കപ്പെടുത്താന്‍ ട്രെയിന്‍ ജിഹാദ് ഇതിനകം വെളിവാക്കപ്പെട്ട ഒരു അജണ്ടയാണ്. ഇതുപോലെ ഇന്ത്യയുടെ എല്ലാ മേഖലകളിലേക്കും വിഭജനത്തിന്റെ കത്തി ആഴ്‌ത്താനാണ് ഇവര്‍ ശ്രമിക്കുന്നതെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ദിവസം മഹാകുംഭമേളയില്‍ 15 ടെന്‍റുകള്‍ക്ക് തീപിടിച്ച സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത് ഒരു ഖലിസ്ഥാന്‍ സംഘടനയാണ്.

എന്തായാലും തെരഞ്ഞെടുപ്പ് എന്ന ജനാധിപത്യമാര്‍ഗ്ഗത്തിലൂടെ ഇന്ത്യയില്‍ അധികാരം തിരിച്ചുപിടിക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധിയ്‌ക്കറിയാം. അതിനാലാണ് കലാപത്തിന്റെ, അട്ടിമറിയുടെ വഴികള്‍ അന്വേഷിക്കുന്നത്. അതിനായി എല്ലാ കലാപശേഷിയുള്ള സംഘടനകളെയും ഇവര്‍ കൂട്ടുപിടിക്കുകയും ചെയ്യുന്നു. അതിന് ഉദാഹരണമാണ് കഴിഞ്ഞ യുഎസ് സന്ദര്‍ശന വേളയില്‍ ഖലിസ്ഥാന്‍ സംഘടനയെ പിന്തുണച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകള്‍. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മോദി സര‍്ക്കാരിന്റെ വിവിധ സംവിധാനങ്ങള്‍ നേരെ ചൊവ്വേ പ്രവര്‍ത്തിക്കുന്നില്ലെന്ന് വരുത്തിതീര്‍ക്കല്‍ ഇവരുടെ ഒരു ഗൂഢഅജണ്ടയായിരുന്നു. അതിന്റെ ഭാഗമായാണ് നീറ്റ പ്രവേശനപരീക്ഷയിലെ പരീക്ഷാപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട വിവാദം. ഉടനെ സിബിഐ അന്വേഷണം നടത്തിയപ്പോഴാണ് വലിയൊരു സംഘമാണ് പേപ്പര്‍ ചോര്‍ത്തലിന് പിന്നിലെന്ന് തെളിഞ്ഞത്. നീറ്റ് പരീക്ഷാവിവാദത്തിന്റെ പേരില്‍ കേരളത്തില്‍ നിന്നുള്‍പ്പെടെ നിരവധി കോച്ചിംഗ് സെന്‍ററുകള്‍ വരെ അസാധാരണ വേഗതയില്‍ സുപ്രീംകോടതിയെ സംപീച്ചതെല്ലാം ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് രഹസ്യ ഏജന്‍സികള്‍ക്ക് സൂചന നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ അന്വേഷണ പരിധിയിലാണ്. എന്തായാലും നീറ്റ് പരീക്ഷപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നിലെ ഗൂഢാലോചന സിബിഐ പൊളിച്ചതോടെ ദേശീയ തലത്തില്‍ നീറ്റ് പരീക്ഷപ്പേപ്പര്‍ ചോര്‍ച്ചയുടെ പേരില്‍ സമരം പ്രഖ്യാപിച്ച കോണ്‍ഗ്രസ് അതില്‍ നിന്നും അതിവേഗം പിന്‍മാറിയത് ഈ ഗൂഢാലോചന വെളിപ്പെടുത്തുന്നു. ഇങ്ങിനെ ഇന്ത്യയെ വിഭജിക്കാന്‍ എത്രയോ എത്രയോ ഗൂഢപദ്ധതികള്‍ നടക്കുകയാണ്. എന്തായാലും ഇനി ട്രംപിന്റെ ഭാഗത്തു നിന്നുള്ള മറുപടിയാണ് ഇന്ത്യ കാത്തിരിക്കുന്നത്.

പടിഞ്ഞാറന്‍ യൂറോപ്പിലെയും പശ്ചിമേഷ്യയിലെയും (മുല്ലപ്പൂ വിപ്ലവം തുടങ്ങിയവ), ലാറ്റിനമേരിക്കയിലെയും വിവിധം രാജ്യങ്ങളില്‍ നടന്ന പല ഭരണ അട്ടിമറികള്‍ക്ക് പിന്നിലും ജോര്‍ജ്ജ് സോറോസിന്റെ അദൃശ്യകരങ്ങളുണ്ടെന്നതാണ് വാസ്തവം.

Tags: khalistan#Georgesoros#ArnabGoswami#Bangladeshriot#MohammadYunus#Mahakumbhmela2025#MuhammadYunus#Mahakumbh2025
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ആക്രമിക്കുമെന്ന് പറഞ്ഞ ബംഗ്ലാദേശിന്റെ മുന്‍ മേജര്‍ ജനറല്‍ ഒളിവിലാണ്

World

സൈന്യം വിരട്ടിയതോടെ ജമാഅത്തെ ഇസ്ലാമിക്കാരെ ഇറക്കി ബംഗ്ലാദേശില്‍ വീണ്ടും കലാപമുണ്ടാക്കാന്‍ മുഹമ്മദ് യൂനസ്

മുഹമ്മദ് യൂനസിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു
World

രാജിവെയ്‌ക്കുമെന്ന് ഭീഷണി മുഴക്കി മുഹമ്മദ് യൂനസ്; സൈന്യത്തിന്റെ സമ്മര്‍ദ്ദത്തില്‍ ഉപ്പു തിന്നവന്‍ വെള്ളം കുടിയ്‌ക്കുന്നോ?

ബംഗ്ലാദേശ് സൈനിക തലവന്‍ വഖാര്‍ ഉസ് സമന്‍ (ഇടത്ത്) ബംഗ്ലാദേശ് ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസ് (വലത്ത്)
World

മുഹമ്മദ് യൂനസുമായി ബംഗ്ലാദേശ് സൈന്യം ഇടയുന്നു; യുഎസ് താല്‍പര്യങ്ങള്‍ക്ക് വഴങ്ങി രാജ്യസുരക്ഷ അടിയറവയ്‌ക്കാന്‍ സമ്മതിക്കില്ലെന്ന് സൈന്യം

India

രാഹുല്‍ ഗാന്ധിയ്‌ക്കും ജോര്‍ജ്ജ് സോറോസിനും പാക് സൈന്യത്തിനും ഒരേ അജണ്ട; സിഖുകാരെ മോദി സര്‍ക്കാരിനെതിരെ തിരിക്കല്‍

പുതിയ വാര്‍ത്തകള്‍

പൂർണാരോഗ്യം വീണ്ടെടുത്ത് ബംഗാൾ ഗവർണർ ആനന്ദബോസ് വീണ്ടും കർമ്മ നിരതനായി 

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ജീവനക്കാരൻ കയ്യിലുണ്ടായിരുന്ന 500 രൂപ നോട്ടുകൾ വിഴുങ്ങി

ദന്താശുപത്രിയിൽ ചികിത്സതേടിയ എട്ട് രോഗികൾ മരിച്ചു: ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

താൽക്കാലിക വെടിനിർത്തൽ നിർദേശം ഇസ്രായേൽ അംഗീകരിച്ചതായി അമേരിക്ക

പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളിയുടെ ഫോണിൽ പാകിസ്താൻ നമ്പറുകളടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പ്: മുബാറക് ഹുസൈന്‍ കസ്റ്റഡിയിൽ

പമ്പാ നദി കര കവിഞ്ഞു: മാന്നാറിൽ വീടുകളിൽ വെള്ളം കയറി, റോഡു ഗതാഗതവും താറുമാറായി

അതി തീവ്രമഴ: ഇന്ന് 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ക്ഷേത്രങ്ങളിൽ കാണുന്ന ആമയുടെ രൂപം സൂചിപ്പിക്കുന്നത് എന്തിനെ?

നവതി നിറവില്‍ കെ. രാമന്‍പിള്ള; ശതായുസ് നേരുന്നു

വിശിഷ്ട വ്യക്തിത്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies