Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടതിവിധിയ്‌ക്കെതിരെ മാർച്ച് നടത്തി ജഡ്ജിയെ അസഭ്യം പറയാൻ ഞങ്ങൾ ജമാഅത്തെ ഇസ്ലാമികളല്ല : രാജ്യത്തെ നിയമം പാലിക്കുന്നവരാണ് ; കാസ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2025, 05:13 pm IST
in Kerala

കൊച്ചി : ഉത്തർപ്രദേശിൽ മതപരിവർത്തനത്തിനിടെ പിടിയിലായ ക്രിസ്ത്യൻ പാസ്റ്റർമാർക്ക് വേണ്ടി മുറവിളി കൂട്ടി കേരളത്തിലെ ഇസ്ലാമിസ്റ്റുകൾ . ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ലയിലെ പ്രത്യേക കോടതിയാണ് പാസ്റ്റർ ജോസ് പാപ്പച്ചനെതിരെയും ഭാര്യ ഷീജ പാപ്പച്ചനെതിരെയും ജനുവരി 22 ന് ശിക്ഷ വിധിച്ചത്. ഇതിനെതിരെ ജമാഅത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള മീഡിയ വൺ ചാനൽ ചർച്ച വരെ നടത്തിയിരുന്നു.

എന്നാൽ ഇപ്പോൾ ഇസ്ലാമിസ്റ്റുകളുടെ ക്രിസ്ത്യൻ സ്നേഹത്തെ പൂർണ്ണമായും തള്ളിക്കളഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ക്രിസ്ത്യൻ സംഘടനയായ കാസ.

ഒരു കേസിലെ വിധി പ്രതികൂലമായാൽ അതിൽ പ്രതിഷേധിച്ച് കോടതിയിലേക്ക് മാർച്ച് നടത്തി പോലീസ് വാഹനത്തിന്റെ മുകളിൽ കയറി നിന്ന് ജഡ്ജിയെ അസഭ്യം തന്തയ്‌ക്ക് തങ്ങൾ ജമാഅത്തെ ഇസ്ലാമിക്കാരെ പോലെ രാജ്യത്തിന്റെ നിയമത്തേക്കാൾ ഗോത്രവർഗ്ഗ നിയമത്തിന് പ്രാധാന്യം കൊടുക്കുന്നവരല്ല എന്നും കാസ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഞങ്ങൾ നിങ്ങൾ സുഡാപ്പികളെ പോലെ ഗോത്ര വർഗ മതനിയമമല്ല വലുതായി കാണുന്നതും അനുസരിക്കുന്നതും മറിച്ച് ഞങ്ങൾ ഞങ്ങളുടെ രാജ്യത്തെ നിയമം അനുസരിച്ച് ഞങ്ങളുടെ കർത്താവ് യേശു ക്രിസ്തു ഞങ്ങളെ പഠിപ്പിച്ചത് പോലെ ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും എന്ന ദൈവീക കല്പനയാൽ ഞങ്ങൾ ആയിരിക്കുന്ന രാജ്യത്തോടു കൂറും വിശ്വസ്ഥതയും പുലർത്തി ജീവിക്കുന്ന ദൈവ വിശ്വാസികളാണ്. ..അതുകൊണ്ട് തന്നെ ദൈവ കൽപ്പന പാലിക്കുന്നത് പോലെ തന്നെ രാജ്യത്തെ നിയമങ്ങൾ അനുസരിക്കുവാനും ഞങ്ങളെ ഞങ്ങളുടെ മതം പഠിപ്പിക്കുന്നു.

അതുകൊണ്ടുതന്നെ അനുകൂലമായാലും പ്രതികൂലമായാലും രാജ്യത്തെ ബഹു: കോടതികളുടെ വിധികളെ ചോദ്യം ചെയ്യേണ്ടതോ വിമർശിക്കേണ്ടതോ ആയ ആവശ്യം ഞങ്ങൾ ക്രിസ്ത്യനികൾക്കില്ല.- എന്നും കാസ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….

ജമാഅത്തെ ഇസ്ലാമിക്കാരുടെ ക്രൈസ്തവ സ്നേഹത്തെ അവജ്ഞയോടെ തള്ളിക്കളയുന്നു
ഒരു കേസിലെ വിധി പ്രതികൂലമായാൽ അതിൽ പ്രതിഷേധിച്ച് കോടതിയിലേക്ക് മാർച്ച് നടത്തി പോലീസ് വാഹനത്തിന്റെ മുകളിൽ കയറി നിന്ന് ജഡ്ജിയുടെ തന്തയ്‌ക്ക് വിളിക്കാൻ ഞങ്ങൾ നിങ്ങൾ ജമാഅത്തെ ഇസ്ലാമിക്കാരെ പോലെ രാജ്യത്തിന്റെ നിയമത്തേക്കാൾ ഗോത്രവർഗ്ഗ നിയമത്തിന് പ്രാധാന്യം കൊടുക്കുന്നവരല്ല മീഡിയ വണ്ണേ !

ഉത്തർപ്രദേശിൽ മതപരിവർത്തന നിരോധന നിയമപ്രകാരം എടുത്ത കേസിൽ ക്രിസ്ത്യൻ സുവിശേഷകരായ ദമ്പതികളെ പ്രത്യേക കോടതി തടവ് ശിക്ഷയ്‌ക്ക് വിധിച്ചതിനെ തുടർന്നു കേരളത്തിൽ ഇസ്ലാമിക മതമൗലികവാദികൾ രണ്ടുദിവസമായി കൂട്ടക്കരച്ചിലാണ് , അതിൽ തീരെ സഹിക്കാനാവാത്തത് ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള മീഡിയ വൺ എന്ന ചാനലിനായിരുന്നു. “എവിടെ ഒളിച്ചു കാസ” എന്ന് പറഞ്ഞ് അവർ പ്രത്യേക അടപ്പ് കൂട്ടി ചർച്ച വരെ കഴിഞ്ഞദിവസം നടത്തിയിരുന്നു.

ഇവിടെ ഉത്തരേന്ത്യയിൽ പാസ്റ്റർ ദമ്പതികൾക്ക് എതിരെ ബഹുമാനപ്പെട്ട കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ആ വിധിയിന്മേൽ സുപ്രീം കോടതി വരെയുള്ള മേൽ കോടതികളിൽ അപ്പീലിന് പോകുവാനുള്ള അവകാശം ഭരണഘടന ഭാരതത്തിലെ ഏതൊരു പൗരനെ പോലെയും പാസ്റ്റർ ദമ്പതികൾക്കും അനുവദിച്ചു നൽകിയിട്ടുണ്ട്. അതവർ ഉപയോഗിച്ചു കൊള്ളും ……..

ഞങ്ങൾ നിങ്ങൾ സുഡാപ്പികളെ പോലെ ഗോത്ര വർഗ മതനിയമമല്ല വലുതായി കാണുന്നതും അനുസരിക്കുന്നതും മറിച്ച് ഞങ്ങൾ ഞങ്ങളുടെ രാജ്യത്തെ നിയമം അനുസരിച്ച് ഞങ്ങളുടെ കർത്താവ് യേശു ക്രിസ്തു ഞങ്ങളെ പഠിപ്പിച്ചത് പോലെ ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും എന്ന ദൈവീക കല്പനയാൽ ഞങ്ങൾ ആയിരിക്കുന്ന രാജ്യത്തോടു കൂറും വിശ്വസ്ഥതയും പുലർത്തി ജീവിക്കുന്ന ദൈവ വിശ്വാസികളാണ്………അതുകൊണ്ട് തന്നെ ദൈവ കൽപ്പന പാലിക്കുന്നത് പോലെ തന്നെ രാജ്യത്തെ നിയമങ്ങൾ അനുസരിക്കുവാനും ഞങ്ങളെ ഞങ്ങളുടെ മതം പഠിപ്പിക്കുന്നു.

അതുകൊണ്ടുതന്നെ അനുകൂലമായാലും പ്രതികൂലമായാലും രാജ്യത്തെ ബഹു: കോടതികളുടെ വിധികളെ ചോദ്യം ചെയ്യേണ്ടതോ വിമർശിക്കേണ്ടതോ ആയ ആവശ്യം ഞങ്ങൾ ക്രിസ്ത്യനികൾക്കില്ല.നിയമങ്ങൾ കർക്കശമായി നടപ്പിലാക്കപ്പെടുന്ന ഒരു സംസ്ഥാനമാണ് ഇപ്പോൾ ഉത്തർപ്രദേശ്. ഭാരതത്തിൽ ഗാർഹിക പീഡന നിരോധന നിയമത്തിലും പോക്സോ നിയമത്തിലും എന്നപോലെ മതപരിവർത്തന നിരോധന നിയമം എതിരാളികളെ ഇല്ലാതാക്കാനായി ആരെങ്കിലും ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെങ്കിൽ അതിനെതിരെയും അവിടെയുള്ളവർക്ക് കോടതിയെ സമീപിക്കാവുന്നതാണ്.അതിനുള്ള അവകാശം രാജ്യത്തെ ഭരണഘടന രാജ്യത്തെ എല്ലാ പൗരന്മാർക്ക് ഉറപ്പ് നൽകുന്നുണ്ട്.

അല്ലാതെ നിങ്ങൾ മൗദീദികളെ പോലെ ഞമ്മക്ക് അനുകൂലമായ വിധി വരുമ്പോൾ നീതിപീഠത്തിന്റെ വിജയം , ജനാധിപത്യത്തിന്റെ വിജയം……… ഞമ്മക്ക് പ്രതികൂലമായ വിധി വരുമ്പോൾ നീതിന്യായ വ്യവസ്ഥ അട്ടിമറിക്കപ്പെട്ടു , ഫാസിസ്റ്റ് കോടതി , സംഘപരിവാർ ഫാസിസം എന്ന നിലപാടിലുള്ള കാക്കകരച്ചിൽ ഞങ്ങൾക്കില്ല മീഡിയ വണ്ണേ ………അത് നിങ്ങളുടെ സ്വഭാവമാണ് !
അതുപോലെതന്നെ മതപരിവർത്തന വിഷയങ്ങളിലും ഞങ്ങൾക്ക് ഞങ്ങളുടെതായ നിലപാടുണ്ട് !
പണം, പ്രണയം, പ്രത്യാശ, പാരിതോഷികം, പ്രലോഭനം,ഭീഷണി, നിർബന്ധിതം ഇവയിൽ ഒന്നിലൂടെയുമുള്ള മതപരിവർത്തനങ്ങൾ ഏതു മതസ്ഥർ ചെയ്താലും ഞങ്ങൾ ഒരുതരത്തിലും ഒരുകാലത്തും അതിനെ അനുകൂലിക്കില്ല

ക്രിസ്തു മതത്തിലേക്കുള്ള പരിവർത്തനത്തെ കുറിച്ചും ഞങ്ങൾക്ക് വ്യക്തമായ നിലപാടുണ്ട്. അതിൽ ഒരു വ്യക്തി സ്വയം ക്രിസ്തുവിനെ അറിഞ്ഞ് വിശ്വസിച്ച് പരപ്രേരണയില്ലാതെ സ്വന്തം തീരുമാനപ്രകാരം മാത്രം ക്രിസ്തുമതത്തിലേക്ക് കടന്നുവരുന്നുവെങ്കിൽ വന്നാൽമതി.
പെറ്റ് കൂട്ടിയും ഭീഷണി ചതി വഞ്ചന പ്രലോഭനം എന്നിവയിലൂടെയൊക്കെ ആളെണ്ണം കൂട്ടി മതം വളർത്തലല്ല വലുത് മറിച്ച് സ്വന്തം സമുദായത്തിൽ ഇപ്പോൾ ഉള്ളതിനെ ഒന്നിനെയും നഷ്ടപ്പെടാതെ അഥവാ ഒന്ന് നഷ്ട്ടപെട്ടാൽ ബാക്കി 99 നെയും വിട്ടിട്ട് നഷ്ട്ടപെട്ട ഒന്നിനെ അന്യേഷിച്ചു പോകാനും തിരിച്ചു കൊണ്ടുവരാനും അവരെ നല്ല രീതിയിൽ സംരക്ഷിച്ചു നിർത്തുന്നതിലാണ് ഞങ്ങൾളുടെ ജാഗ്രത.

മതം പ്രചരിപ്പിക്കുവാനുള്ള അവകാശം ഈ രാജ്യം എല്ലാ പൗരന്മാർക്കും അനുവദിച്ചു നൽകിയിട്ടുള്ളതാണ്. അതിനാൽ തന്നെ ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കുന്നതിൽ യാതൊരു വിധ തെറ്റുമില്ല, സുവിശേഷം ഈ ലോകത്തോട് പറയുന്നത് സർവ്വ ലോകത്തിനും ശാന്തിയും ക്ഷമയും സഹനവും സ്നേഹവും സന്തോഷവുമാണ്………ആ പരിശുദ്ധ സുവിശേഷത്തിൽ നന്മ മാത്രമേയുള്ളൂ. അത് ശ്രവിച്ചത് കൊണ്ട് ആരും മോശക്കാരായി നശിച്ചു പോകുകയില്ല.

നിങ്ങൾ ലോകമെമ്പാടും പോയി സുവിശേഷം പറയുവിൻ എന്ന് മാത്രമാണ് കർത്താവായ യേശുക്രിസ്തു ശിഷ്യന്മാരോട് പറഞ്ഞത് , അല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ആ സുവിശേഷത്തിൽ അന്യന്റെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതും അവരുടെ ആരാധന മൂർത്തികളെ അവഹേളിക്കുന്നതുമായ ഒന്നും കൂട്ടിച്ചേർക്കേണ്ട ആവശ്യവുമില്ല……. ഒപ്പം തന്നെ മതത്തെ ബിസിനസ് ആയി കാണുന്ന ആളുകൾ എല്ലാ സമുദായത്തിൽ എന്നപോലെ ക്രിസ്ത്യൻ സമുദായത്തിലുമുണ്ട് അത്തരക്കാരെയും സംരക്ഷിക്കേണ്ട ആവശ്യവും ഞങ്ങൾക്കില്ല.

ഭാരതത്തിൽ കേരളത്തിനു പുറത്ത് ക്രിസ്ത്യാനികൾക്കെതിരെ, അത് വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിലായാൽ പോലും കൂട്ടക്കരച്ചിൽ നടത്തി മുതലക്കണ്ണീർ ഒഴുക്കുന്ന മീഡിയ വൺ ഉൾപ്പടെയുള്ള സുഡാപ്പികൾ ഒന്നും കേരളത്തിനുള്ളിലും ഭാരതത്തിനു പുറത്ത് ലോകത്തിന്റെ പല ഭാഗങ്ങളിലും ക്രിസ്ത്യാനികൾക്കെതിരെ ആക്രമണങ്ങളോ കൂട്ടക്കൊലയോ നടന്നാലും അറിഞ്ഞ ഭാവം നടിക്കില്ലായെന്ന് മാത്രമല്ല ഇസ്ലാമിക ഭീകരവാദികളെ ന്യായീകരിക്കുകയും ചെയ്യുന്നവരാണ്……. അതുകൊണ്ടുതന്നെ കേരളത്തിന് പുറത്തുള്ള ക്രിസ്ത്യൻ വിഷയങ്ങളിലുള്ള നിങ്ങളുടെ ഈ ക്രിസ്ത്യൻ സ്നേഹത്തെ അവജ്ഞയോടെ ഞങ്ങൾ തള്ളിക്കളയുന്നു.

പാകിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരാക്കി വേട്ടക്കാർക്ക് ഒപ്പം അവിടുത്തെ നീതിപീഠങ്ങൾ നിലപാടെടുത്ത് വിധികൾ പുറപ്പെടുവിക്കുമ്പോൾ അതിനെ ഇസ്ലാമിന്റെ വളർച്ചയായും വിജയവുമായി കണ്ടു അതിനെ വെള്ളപൂശുകയും അതിൽ സന്തോഷിക്കുകയും ചെയ്യുന്ന നീയൊക്കെ ആദ്യം സ്വന്തം കയ്യിലെ ചോരക്കറകൾ കഴുകിക്കളഞ്ഞിട്ട് മറ്റുള്ളവർക്കെതിരെ വിരൽ ചൂണ്ടുക !

 

Tags: CASAFB Post
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രൈസ്തവര്‍ക്കിടയിലുള്ള തീവ്രവാദ ഗ്രൂപ്പ് ഏതെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് തുറന്നുപറയണമെന്ന് കാസ

Kerala

ഇസ്ലാമിക മതമൗലികവാദികളെയും, അവർക്ക് പിന്തുണ നൽകുന്ന ഇടതു വലത് മുന്നണികളെയും മുനമ്പം ജനത തള്ളിക്കളഞ്ഞു : കാസ

Kerala

‘ മനുഷ്യത്വം കൊണ്ടാണ് ലാലി കരഞ്ഞതെങ്കിൽ ഗാസയ്‌ക്ക് വേണ്ടി മാത്രമല്ല ഡൽഹിയിൽ പൊട്ടിച്ചിതറിയവർക്ക് വേണ്ടിയും കരയണമായിരുന്നു ‘

Kerala

പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ട്രോജന്‍ കുതിരയാണ് മാരിയോ ജോസഫ് എന്ന സുലൈമാനെന്ന് കാസ

കാസ പ്രസിഡന്‍റ് കെവിന്‍ പീറ്റര്‍ (ഇടത്ത്) ഫ്രഷ് കട്ടിനെതിരെ നടന്ന അക്രമാസക്ത സമരം (വലത്ത്)
Kerala

കേരളത്തില്‍ ഒരു വര്‍ഗ്ഗീയകലാപമുണ്ടാകുമെന്ന് ഭയപ്പെടുന്നതായി കാസയുടെ കെവിന്‍ പീറ്റര്‍; ‘ഫ്രെഷ് കട്ട് സമരമുള്‍പ്പെടെ അതിന്റെ റിഹേഴ്സലാണ്’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.