Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പദ്മ പ്രഭയില്‍ ഭാരതം

ആദ്യ മോദി സര്‍ക്കാരിന്റെ കാലം മുതല്‍ പദ്മ പുരസ്‌കാരങ്ങള്‍ നല്‍കുന്നത് അതിനേറ്റവും അര്‍ഹരായവര്‍ക്കാണ്. ആ മാതൃക തുടരുകയാണിന്നും. അവരവരുടെ മേഖലകളില്‍ സമൂഹത്തിനും രാജ്യത്തിനും അമൂല്യമായ സംഭാവനകള്‍ നല്‍കിയവര്‍ പദ്മ പുരസ്‌കാരങ്ങളിലൂടെ വീണ്ടും ആദരിക്കപ്പെട്ടു.

പി.ഷിമിത്ത് by പി.ഷിമിത്ത്
Jan 28, 2025, 12:52 pm IST
in Vicharam, Main Article
FacebookTwitterWhatsAppTelegramLinkedinEmail

പദ്മ പുരസ്‌കാര പ്രഖ്യാപനത്തിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍ ഇത്തവണയും ഏവരെയും അത്ഭുതപ്പെടുത്തി. ആദ്യ മോദി സര്‍ക്കാരിന്റെ കാലം മുതല്‍ പദ്മ പുരസ്‌കാരങ്ങള്‍ നല്‍കുന്നത് അതിനേറ്റവും അര്‍ഹരായവര്‍ക്കാണ്. ആ മാതൃക തുടരുകയാണിന്നും. അവരവരുടെ മേഖലകളില്‍ സമൂഹത്തിനും രാജ്യത്തിനും അമൂല്യമായ സംഭാവനകള്‍ നല്‍കിയവര്‍ പദ്മ പുരസ്‌കാരങ്ങളിലൂടെ വീണ്ടും ആദരിക്കപ്പെട്ടു. എം.ടി. വാസുദേവന്‍ നായര്‍ മുതല്‍ ഐ.എം. വിജയന്‍ വരെയുള്ളവര്‍ കേരളത്തില്‍ നിന്ന് പദ്മ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി. രാജ്യത്തിനകത്തും പുറത്തുമുള്ള ഏഴ് പേര്‍ പദ്മവിഭൂഷണും 19 പേര്‍ പദ്മഭൂഷണും 113 പേര്‍ പദ്മശ്രീക്കും അര്‍ഹരായി. ഇതില്‍ 23 പേര്‍ വനിതകളാണ്. പദ്മശ്രീ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായ വേറിട്ട ചില വ്യക്തിത്വങ്ങളെക്കുറിച്ച്…

നൂറ് പിന്നിട്ട സ്വാതന്ത്ര്യ സമരനായിക

ഗോവയില്‍ നിന്നുള്ള ലീബാ ലോബോ സര്‍ദേശായിയാണ് പദ്മശ്രീ ജേതാക്കളുടെ പട്ടികയില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തി. 102 വയസ്സുള്ള അവര്‍ ഗോവ സ്വാതന്ത്ര്യസമരത്തിലെ നിര്‍ണായക പോരാളിയും സാമൂഹ്യപ്രവര്‍ത്തകയുമാണ്. പോര്‍ച്ചുഗീസ് ഭരണത്തിനെതിരെ ജനങ്ങളെ അണിനിരത്താനായി 1955ല്‍ വോസ് ഡ ലിബര്‍ ഡേഡ് (വോയ്സ് ഓഫ് ഫ്രീഡം) എന്ന ഭൂഗര്‍ഭ റേഡിയോ സ്റ്റേഷന്‍ സ്ഥാപിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. കോളനി ഭരണത്തിനെതിരെ അണിനിരക്കണമെന്ന സന്ദേശം ഭര്‍ത്താവ് വാമന്‍ സര്‍ദേശായിക്കൊപ്പം റേഡിയോ വഴി അവര്‍ ജനങ്ങളിലേക്കെത്തിച്ചു.

ഗോവയെ മോചിപ്പിക്കുന്നതിനുള്ള ഭാരത സൈന്യത്തിന്റെ മുന്നേറ്റങ്ങള്‍ക്ക് അവര്‍ ഉറച്ച പിന്തുണയേകി. സ്വാതന്ത്ര്യത്തിനുശേഷവും ഗോവയുടെ വികസനത്തില്‍ മുഖ്യപങ്കുവഹിച്ചു. ഗോവ കോടതിയിലെ ആദ്യ വനിതാ അഭിഭാഷക, ഗോവയിലെ ആദ്യ ടൂറിസം ഡയറക്ടര്‍ എന്നീ നിലകളിലും ലീബാ പ്രവര്‍ത്തിച്ചു. വനിതകള്‍ മാത്രമുള്ള വനിത സഹകരണ ബാങ്കിനും നേതൃത്വം നല്‍കി.

അശരണരുടെ തോഴന്‍

ഗുജറാത്തില്‍ നിന്നുള്ള സുരേഷ് ഹരിലാല്‍ സോണി എന്ന സുരേഷ് സോണി (80)യെ സാമൂഹ്യ പ്രവര്‍ത്തനങ്ങളാണ് പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കുഷ്ഠരോഗികള്‍, ദിവ്യാംഗര്‍ എന്നിവരുടെ ക്ഷേമം, പരിചരണം, പുനധിവാസം എന്നിവയ്‌ക്കായി തന്റെ ജീവിതം സമര്‍പ്പിച്ച വ്യക്തിയാണ് അദ്ദേഹം. 1988ല്‍ സബര്‍കാന്തയില്‍ കുഷ്ഠരോഗികള്‍ക്കായി സഹയോഗ് കുഷ്ഠ യജ്ഞ ട്രസ്റ്റ് സ്ഥാപിച്ചത് സുരേഷ് സോണിയാണ്. ഭാരതത്തില്‍ തന്നെ കുഷ്ഠരോഗികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ചുരുക്കം ചില സംഘടനകളില്‍ ഒന്നാണിത്.

കുഷ്ഠരോഗ ബാധിതര്‍ക്കായി സഹ്യോഗ് എന്ന പേരില്‍ ഒരു ഗ്രാമം തന്നെ അദ്ദേഹം സ്ഥാപിച്ചു. ഭിന്നശേഷിക്കാര്‍, ദിവ്യാംഗര്‍ എന്നിവര്‍ക്കും ഇവിടെ അഭയം നല്‍കുന്നു. നിലവില്‍ നൂറുകണക്കിന് രോഗികള്‍ ഇവിടെ താമസിക്കുന്നു. പലചരക്ക് കട, പ്രൈമറി സ്‌കൂള്‍, പോളിങ് ബൂത്ത് തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പാര്‍ശ്വവത്കരിക്കപ്പെട്ടവരും ദുര്‍ബലരുമായ വിഭാഗങ്ങളെ പരിപാലിക്കുകയെന്നത് തന്റെ കര്‍ത്തവ്യമായി അദ്ദേഹം കരുതുന്നു.

ലഹരിക്കെതിരെ ഒരു പോരാളി

അരുണാചല്‍പ്രദേശ് സ്വദേശിനി ജുംഡെ യോംഗം ഗാംലിന്‍ സാമൂഹിക പ്രവര്‍ത്തനത്തിനാണ് പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹയായത്. മുപ്പത് വര്‍ഷമായി ഈ രംഗത്ത് സജീവം. വെസ്റ്റ് സിയാങ് ജില്ലയിലെ ആലോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മദേഴ്സ് വിഷന്‍ എന്ന എന്‍ജിഒയുടെ ചെയര്‍പേഴ്സണാണ്. സ്ത്രീകളെ അണിനിരത്തി മയക്കുമരുന്നിനും മദ്യപാനത്തിനും എതിരെ പോരാടുന്ന സംഘടനയാണ് മദേഴ്സ് വിഷന്‍. ബോധവത്കരണ പ്രചാരണങ്ങള്‍, ശില്‍പശാലകള്‍, കൗണ്‍സലിങ്, ജനസമ്പര്‍ക്ക പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നു. ഗേകു, കതാന്‍ മേഖലകളിലെ കറുപ്പ് കൃഷി നിര്‍മാര്‍ജ്ജനത്തിനും അവര്‍ മുന്നിട്ടിറങ്ങി.

ആലോ പട്ടണത്തില്‍ നിന്ന് ആരംഭിച്ച മദേഴ്സ് വിഷന്റെ പ്രവര്‍ത്തനം ഇന്ന് ക്രമേണ സമീപ ഗ്രാമങ്ങളിലേക്കും പടിഞ്ഞാറന്‍ സിയാങിലുടനീളമുള്ള സ്‌കൂളുകളിലേക്കും മറ്റ് ജില്ലകളിലേക്കും വ്യാപിച്ചു. ഇതുവരെ 700ലധികം പേരെ മദ്യം, മയക്കുമരുന്ന് എന്നിവയില്‍ നിന്ന് മോചിപ്പിക്കാനും അവര്‍ക്ക് ജീവിതസാഹചര്യം ഒരുക്കാനും സംഘടനക്കായി. രണ്ടായിരത്തിലധികം വനിതകള്‍ക്ക് സ്വയംതൊഴില്‍ പരിശീലനം നല്‍കി സാമ്പത്തിക സ്വാശ്രയത്വം ഉറപ്പാക്കി.

കര്‍ഷക രത്നം

നാഗാലാന്‍ഡിലെ നോക്ലക് ജില്ലയില്‍ നിന്നുള്ള കര്‍ഷകനായ എല്‍. ഹാങ്തിംഗ് നൂതനകൃഷി രീതികള്‍ക്കാണ് പദ്മശ്രീക്ക് അര്‍ഹനായത്. 58 വയസ്സുള്ള അദ്ദേഹം 30 വര്‍ഷമായി സ്വന്തംനാട്ടില്‍ പരിചിതമല്ലാതിരുന്ന പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും കൃഷിചെയ്തു. തന്റെ അറിവുകള്‍ 40 ഗ്രാമങ്ങളിലെ ആയിരക്കണക്കിന് കര്‍ഷകരുമായി അദ്ദേഹം പങ്കുവെച്ചു. ലിച്ചി, ഓറഞ്ച് തുടങ്ങിയ കൃഷിയിലൂടെ തദ്ദേശീയരായ കര്‍ഷകരുടെ വരുമാനം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിച്ചു.

കുട്ടിക്കാലത്ത് വില്‍പ്പനക്കാരോ ഉപഭോക്താക്കളോ വലിച്ചെറിയുന്ന പഴങ്ങളുടെ വിത്തുകള്‍ ശേഖരിക്കുകയും തന്റെ കുടുംബത്തിന്റെ കൃഷിയിടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി നടത്തുകയും ചെയ്തായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ഇങ്ങനെ വികസിപ്പിച്ചെടുത്ത കൃഷിരീതികള്‍ നാനൂറിലധികം വീട്ടുകാര്‍ സ്വീകരിച്ചിരുന്നു. തന്റെ പ്രയത്നത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും കണ്ടെത്തിയ കൃഷിരീതികള്‍ മറ്റ് കര്‍ഷകര്‍ക്ക് പകര്‍ന്നുനല്‍കാനും അവരെ പിന്തുണയ്‌ക്കാനും സാമ്പത്തികമായി ഉയര്‍ത്താനും അദ്ദേഹം ശ്രമിക്കുന്നു.

പറൈയിലെ രാജകുമാരന്‍

തമിഴ്നാട്ടില്‍ നിന്നുള്ള വേലു ആശാന്‍ പറൈ കലാകാരനാണ്. പറൈയിലെ രാജകുമാരന്‍ എന്നാണ് അദ്ദേഹത്തിനുള്ള വിശേഷണം. പറൈ എന്ന പരമ്പരാഗത കലാരൂപത്തെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ജീവിതം സമര്‍പ്പിച്ച വ്യക്തി. സമൂഹത്തിന്റെ അംഗീകാരം ലഭിച്ചിട്ടും കുടുംബത്തില്‍ നിന്ന് എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് എട്ടുവര്‍ഷത്തോളം അദ്ദേഹം കലാപ്രകടനങ്ങളില്‍ നിന്ന് മാറി മറ്റ് ജോലികള്‍ ചെയ്തു.

പറൈയോടുള്ള ഇഷ്ടം കാരണം അദ്ദേഹം വീണ്ടും കലാരംഗത്തേക്ക് തിരിച്ചുവന്നു. അലങ്കാനല്ലൂര്‍ തപ്പിസൈ കുഴ് എന്ന പേരില്‍ പറൈ ട്രൂപ്പ് രൂപീകരിച്ചു. തമിഴ്നാട്ടിലെ ഏറ്റവും വലിയ പറൈ സംഗീത ട്രൂപ്പായി അത് മാറി. യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയതിനൊപ്പം സാംസ്‌കാരിക പരിപാടികളിലും ഉത്സവങ്ങളിലും പ്രകടനങ്ങള്‍ കാഴ്ചവയ്‌ക്കുന്നു. പരമ്പരാഗതമായി പുരുഷ മേധാവിത്വമുണ്ടായിരുന്ന ഈ രംഗത്തേക്ക് വേലു ആശാന്‍ ലിംഗഭേദമില്ലാതെ എല്ലാവരെയും കൈപിടിച്ചുയര്‍ത്തി. പഠനവും പ്രോത്സാഹനവും നല്‍കി. ഈ പരമ്പരാഗത കലാരൂപത്തെ ഗ്രാമീണ പാരമ്പര്യത്തില്‍ നിന്ന് ആഗോള തലത്തിലേക്ക് ഉയര്‍ത്തിയതില്‍ വേലു ആശാനും പങ്കുണ്ട്.

ജനമനം കവര്‍ന്ന പാചകക്കാരന്‍

തമിഴ്നാട്ടില്‍ നിന്നുള്ള കെ. ദാമോദരന്‍ എന്ന കോദണ്ഡ ദാമോദരന്‍ പാചക കലയിലെ വൈദഗ്ധ്യത്തിനാണ് പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനായത്. രുചികരമായ ഭക്ഷണവിഭവങ്ങളിലൂടെ ജന മനം കവര്‍ന്നയാളാണ് ഷെഫ് ദാമു എന്നറിയപ്പെടുന്ന കെ. ദാമോദരന്‍. പാചകകലയ്‌ക്ക് പദ്മശ്രീ പുരസ്‌കാരം നേടുന്ന രണ്ടാമത്തെയാളാകും ഒരുപക്ഷേ ഇദ്ദേഹം. 2016ല്‍ ഷെഫ് ഇംതിയാസ് ഖുറൈഷി പദ്മശ്രീ പുരസ്‌കാരം നേടിയിരുന്നു.

പരമ്പരാഗത തമിഴ്നാട് വിഭവങ്ങള്‍, ചെട്ടിനാടന്‍ വിഭവങ്ങള്‍, സമുദ്രവിഭവങ്ങള്‍ എന്നിവ തയ്യാറാക്കുന്നതില്‍ വിദഗ്ധന്‍. നിരവധി ജനപ്രിയ ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിക്കുകയും വിധികര്‍ത്താവാകുകയും ചെയ്തിട്ടുണ്ട്. നിരവധി പാചക പുസ്തകങ്ങളും രചിച്ചു. 2004ല്‍ മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഹോട്ടല്‍ മാനേജ്മെന്റ്, കാറ്ററിങ് ടെക്നോളജിയില്‍ പിഎച്ച്ഡി നേടി. ഈ നേട്ടം കൈവരിച്ച ഭാരതത്തിലെ ആദ്യ ഷെഫും ഇദ്ദേഹമാണ്.

2010ല്‍, ഏറ്റവും ദൈര്‍ഘ്യമേറിയ പാചക മാരത്തണിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും നേടി. 2012 ല്‍, 14.7 മീറ്റര്‍ വലിപ്പമുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ ദോശയുടെ നിര്‍മാണത്തിനും നേതൃത്വം നല്‍കി. 6,000 കിലോ ബിരിയാണിയും ഇദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. ഷെഫ് ദാമുവിന് പദ്മശ്രീ നല്‍കിയതിലൂടെ അദ്ദേഹത്തിന്റെ പാചകമികവ് മാത്രമല്ല, ഭാരതത്തിന്റെ വൈവിധ്യമാര്‍ന്ന രുചികള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന മുഴുവന്‍ പാചകവിദഗ്ധരെയും ഇതിലൂടെ അംഗീകരിക്കുകയുമാണ് ചെയ്യുന്നത്.

Tags: indiaNarendra ModiPadma Prabha
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തരൂരിനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയതിൽ അതൃപ്തി : ഇന്ത്യയ്‌ക്കുവേണ്ടി സംസാരിക്കുന്ന സ്വന്തം പാർട്ടിക്കാരെ പോലും രാഹുൽ വെറുക്കുന്നു : ബിജെപി

India

സിന്ധ് തിരിച്ചുപിടിക്കണം ; അതിന് ഞങ്ങൾക്ക് ലോകത്ത് ഒരേ ഒരാളിന്റെ സഹായം മതി , പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ; മുഹമ്മദ് ഷയാൻ അലി

India

സർക്കാരിന്റെ പ്രവർത്തനം സത്യസന്ധമല്ല : തരൂരിനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയത് ഇഷ്ടപ്പെടാതെ ജയറാം രമേശ്

India

ഓണ്‍ലൈനില്‍ പരിചയപ്പെട്ട പാസ്റ്ററെ കാണാന്‍ നിയന്ത്രണരേഖ കടന്നു; യുവതി പാക്കിസ്ഥാൻ സൈന്യത്തിന്റെ പിടിയില്‍

India

പാക് ഭീകരതയ്‌ക്കെതിരെ സർവകക്ഷിസംഘം; പ്രതിനിധികളുടെ പട്ടിക പുറത്തു വിട്ട് കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

വേദാന്ത സമീപനം ഊര്‍ജ്ജതന്ത്രത്തില്‍

എന്താണ് ബെന്‍കോ ഗാംബിറ്റ്? യുഎസിന്റെ വെസ്ലി സോയെ തറ പറ്റിച്ച പ്രജ്ഞാനന്ദയുടെ പൂഴിക്കടകന്‍

ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രയേലില്‍ ജൂതന്‍മാര്‍ക്കിടയില്‍ കാവല്‍ നായ്‌ക്കളെ വാങ്ങുന്നതില്‍ വന്‍വര്‍ധന

തിരുവാഭരണത്തിലെ മാലയില്‍ നിന്ന് കണ്ണികള്‍ അടര്‍ത്തിയെടുത്ത് വിറ്റ ശാന്തിക്കാരന്‍ അറസ്റ്റില്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലെത്തിയ മാര്‍ബിള്‍ (ഇടത്ത്)

തുര്‍ക്കിയില്‍ നിന്നുുള്ള മാര്‍ബിള്‍ വേണ്ടെന്ന് വ്യാപാരികള്‍; ബിസിനസ് രാജ്യത്തേക്കാള്‍ വലുതല്ലെന്ന് മാര്‍ബിള്‍ വ്യാപാരി സംഘടനയുടെ പ്രസിഡന്‍റ്

കോഴിക്കോട് എള്ളിക്കാപാറയില്‍ ഭൂചലനം

ഐ പി എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി, എം ആര്‍ അജിത് കുമാര്‍ ബറ്റാലിയന്‍ എഡിജിപി

കരുണ്‍ നായര്‍ ഭാരത എ ടീമില്‍; ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) എര്‍ദോഗാനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും (ഇടത്ത്)

ഇന്ത്യയില്‍ നിന്നും തിരിച്ചടി കിട്ടിയിട്ടും കുലുങ്ങാതെ തുര്‍ക്കിയുടെ ഏകാധിപതി എര്‍ദോഗാന്‍; ഭാവിയില്‍ ഇന്ത്യയ്‌ക്ക് തലവേദനയാകും

ടെലികോം വകുപ്പിന് വോഡഫോണ്‍ ഐഡിയയുടെ കത്ത്; സഹായിച്ചില്ലെങ്കില്‍ അടച്ചുപൂട്ടേണ്ടി വരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies