Saturday, May 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വന്യമൃഗങ്ങള്‍ മനുഷ്യ ജീവനെടുക്കുമ്പോള്‍

Janmabhumi Online by Janmabhumi Online
Jan 28, 2025, 12:02 pm IST
in Editorial, Vicharam
FacebookTwitterWhatsAppTelegramLinkedinEmail

വയനാട് ജില്ലയിലെ പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടത് സംബന്ധിച്ച പ്രശ്‌നങ്ങള്‍, കടുവയുടെ ജഡം കണ്ടെടുത്തത്തോടെ തത്ക്കാലത്തേയ്‌ക്ക് അടങ്ങിയെക്കാം. പക്ഷെ യഥാര്‍ത്ഥ പ്രശ്‌നം ബാക്കിനില്‍ക്കുകയാണ്. പത്ത് വര്‍ഷത്തിനിടെ വയനാട്ടില്‍ എട്ടുപേരുടെ ജീവനാണ് കടുവയെടുത്തത്. അടുത്തത് ആരാണെന്ന ഭീതിയില്‍ കഴിയുകയാണ് നാട്ടുകാര്‍. കുടുംബ സുഹൃത്തിന്റെ തോട്ടത്തില്‍ കാപ്പിക്കുരു പറിക്കാന്‍ പോയപ്പോഴാണ് രാധയെന്ന വീട്ടമ്മയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയതും, വനത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയതും. കടുവ ഭക്ഷിച്ച ശേഷമുള്ള വികൃതമായ മൃതദേഹം പിന്നീട് കണ്ടെടുക്കുകയായിരുന്നു. കടുവയെ പിടികൂടാനോ വെടിവെച്ചു കൊല്ലാനോ കഴിയാത്തതിനാല്‍ നാട്ടുകാര്‍ ഏറെ രോഷാകുലരാവുകയും, സ്ഥലം സന്ദര്‍ശിച്ച മന്ത്രി ഒ.ആര്‍.കേളുവിനെ തടഞ്ഞുവയ്‌ക്കുകയും ചെയ്തു. വന്യമൃഗങ്ങളുടെ ആക്രമണം തടയാന്‍ ഫലപ്രദമായ സംവിധാനം ഏര്‍പ്പെടുത്തണമെന്നും, കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 11 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്നും, കുടുംബത്തിലെ ഒരാള്‍ക്ക് താല്‍ക്കാലിക സര്‍ക്കാര്‍ ജോലി നല്‍കാമെന്നും മന്ത്രി ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിച്ചത്. വനപാലകര്‍ തിരച്ചില്‍ നടത്തുന്നതിനിടെ പഞ്ചാരക്കൊല്ലിയിലെ ഒരു വീടിനോട് ചേര്‍ന്നുള്ള കാട്ടിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. അതിനിടെ വയനാട് ജില്ലയില്‍ ഒരാള്‍കൂടി കടുവയുടെ ആക്രമണത്തിന് ഇരയായിട്ടുമുണ്ട്.

വെള്ളത്തിനും ഭക്ഷണത്തിനുമായി ആനയും കടുവയും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ കാടിറങ്ങി ജനവാസ മേഖലയിലേക്കു വരുന്നതും, അവ മനുഷ്യരെ ആക്രമിക്കുന്നതും പുതിയ കാര്യമല്ല. ചില സംഭവങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണം മനുഷ്യരുടെ ജീവനെടുക്കുകയും ചെയ്യുന്നു. ഇങ്ങനെ സംഭവിക്കുമ്പോള്‍ ജനങ്ങളില്‍നിന്ന് പ്രതിഷേധമുയരുകയും, ആനയാണെങ്കില്‍ മയക്കുവെടിവച്ച് കാട്ടിലേക്കു തന്നെ കയറ്റിവിടുകയും, മറ്റു മൃഗങ്ങളെ അറ്റകൈയ്‌ക്ക് വെടിവച്ചുകൊല്ലുകയും ചെയ്യുന്ന രീതിയാണുള്ളത്. എന്നാല്‍ ഇത് ശാശ്വത പരിഹാരമല്ല. വന്യജീവികള്‍ ജനവാസമേഖലയിലേക്ക് വരാനുള്ള കാരണങ്ങള്‍ കണ്ടുപിടിക്കണം. വനത്തോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മനുഷ്യര്‍ കൃഷി ചെയ്യുന്നുണ്ടോ, മൃഗങ്ങളുടെ സഞ്ചാരപാതയില്‍, പ്രത്യേകിച്ച് ആനത്താരയില്‍, ഭൂമി കയ്യേറി മനുഷ്യര്‍ താമസിക്കുന്നുണ്ടോ, മനുഷ്യരുടെ ഭാഗത്തുനിന്ന് പ്രകോപനങ്ങളും ആക്രമണങ്ങളും ഉണ്ടാകുന്നുണ്ടോ, എന്നൊക്കെയുള്ള കാര്യങ്ങളില്‍ കാര്യമായ അന്വേഷണവും പഠനവും നടക്കുന്നില്ല. ചിലരുടെ ഭാഗത്തുനിന്ന് എതിര്‍പ്പുണ്ടാകുമെന്നതിനാലാണ് അധികൃതര്‍ ഇതിനു മുതിരാത്തത്. വന്യമൃഗങ്ങളുടെ ഭക്ഷണമായ ഇല്ലി, ഈറ്റ മുതലായ വനവിഭവങ്ങള്‍ മനുഷ്യര്‍ വ്യാപകമായി വെട്ടിനശിപ്പിക്കുന്നതും കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങാന്‍ കാരണമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

മനുഷ്യര്‍ വന്യമൃഗങ്ങള്‍ക്ക് നിരന്തരം ഇരയാവുന്നതിന് ശാശ്വതപരിഹാരമാണ് ആവശ്യം. ജനവാസമേഖലയില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ വിവേചനരഹിതമായി വെടിവച്ചുകൊല്ലണമെന്നല്ല പറയുന്നത്. അങ്ങനെ ചെയ്യുന്നതിനെ നിയമം അനുകൂലിക്കുന്നില്ല. പ്രകൃതിയില്‍ എല്ലാ ജീവജാലങ്ങള്‍ക്കും ജീവിക്കാന്‍ അര്‍ഹതയുണ്ടല്ലോ. കേരളത്തില്‍ മാത്രമല്ല, വനങ്ങളോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മനുഷ്യര്‍ താമസിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണങ്ങളെ നേരിടാന്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കി നടപടികള്‍ സ്വീകരിക്കാന്‍ കേരള വനംവകുപ്പ് തയ്യാറാവണം. മറ്റൊന്ന് വനപ്രദേശം കയ്യേറി ആളുകള്‍ സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കില്‍ അവരെ പുനരധിവസിപ്പിക്കണം. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം ചിന്തിക്കേണ്ട വിഷയമല്ല ഇത്. ഹതഭാഗ്യരായ മനുഷ്യരുടെ ജീവന്‍ വച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്താന്‍ ആരും തയ്യാറാവരുത്. ഇക്കാര്യത്തില്‍ വന്യമൃഗങ്ങളല്ല, മനുഷ്യരാണ് മുന്‍കരുതല്‍ എടുക്കേണ്ടത്. മനുഷ്യരും വന്യമൃഗങ്ങളും തമ്മില്‍ പാരിസ്ഥിതികമായ ഒരു ബന്ധം നിലനില്‍ക്കണം. ഇതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കണം. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാനുള്ള പ്രാഥമികമായ ഉത്തരവാദിത്തം ഭരണാധികാരികള്‍ക്കുണ്ട്. പരമ്പരാഗതമായ രീതികള്‍ വിട്ട്, വനംവകുപ്പ് ഭരിക്കുന്നവരുടെ ചുമതലകള്‍ എന്തൊക്കെയെന്ന് പുനര്‍നിര്‍വചിക്കപ്പെടണം.

Tags: attackwayanadwild animalshuman life
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് ഇന്ത്യൻ സൈന്യം , തൊട്ടാൽ പൊള്ളുമെന്ന് പാകിസ്ഥാന് മനസിലായിക്കാണും : ശത്രുക്കളുടെ ബങ്കറുകൾ ചിന്നിച്ചിതറുന്ന വീഡിയോ പുറത്ത് വിട്ടു

Kerala

കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; ആക്രമിച്ചത് ബൈക്കിലെത്തിയ രണ്ടു പേർ, കൊല്ലപ്പെട്ട നിധീഷിന്റെ ഭാര്യയ്‌ക്കും പരിക്ക്

Kerala

കടുവയെ പിടികൂടാനുളള ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ എടുത്തെറിഞ്ഞു

Kerala

വയനാട് പാൽചുരത്തിൽ നിർത്തിയിട്ട കാർ കത്തിയമർന്നു; മലപ്പുറം വേങ്ങര സ്വദേശി മൻസൂർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

Kerala

തിരുവനന്തപുരത്ത് ബസ് കണ്ടക്ടറെ ഡ്രൈവർ കുത്തി പരുക്കേൽപ്പിച്ചു; പ്രതി ബാബുരാജിനെ അറസ്റ്റ് ചെയ്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ പന്തല്‍ മഴയില്‍ തകര്‍ന്നു

സിന്ധ് പ്രവിശ്യയിലെ ആഭ്യന്തരമന്ത്രിയുടെ വീട് കത്തിച്ച നിലയില്‍ (ഇടത്ത്), സിന്ധ് പ്രവിശ്യയിലെ കര്‍ഷകര്‍ പാകിസ്ഥാന്‍ പൊലീസിന് നേരെ തോക്കെടുക്കുന്നു (വലത്ത്)

പാകിസ്ഥാനില്‍ കര്‍ഷകകലാപം; സിന്ധുനദീജലം കൂടി കിട്ടിയില്ലെങ്കില്‍ പാകിസ്ഥാന്‍ തകരും

മുഖ്യമന്ത്രി മലക്കം മറിഞ്ഞു,ദേശീയപാത വികസനം വികസന നേട്ടമായി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്

കാറിന്റെ ഇന്ധന ടാങ്കിലിരുന്ന നോസില്‍ തലയില്‍ വന്നിടിച്ച് പെട്രോള്‍ പമ്പ്ജീ വനക്കാരന് ഗുരുതര പരിക്ക്

പാകിസ്ഥാന്റെ ഉറക്കംകെടുത്തി സിന്ധൂനദീജലം; പഞ്ചാബിലെ കര്‍ഷകര്‍ക്ക് കൂടുതല്‍ ജലമെത്തിക്കാന്‍ നീക്കം; സിന്ധില്‍ മന്ത്രിയുടെ വീട് കത്തിച്ചു

പാലാരിവട്ടത്തെ മസാജ് പാര്‍ലറില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ബന്ധിച്ചെന്ന് പെണ്‍കുട്ടി

ചെങ്കല്‍പ്പണയില്‍ മണ്ണിടിച്ചിലില്‍ ഇതര സംസ്ഥാനതൊഴിലാളി മരിച്ചു, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ശനിയാഴ്ച ചുവപ്പ് ജാഗ്രത

ഇനി ജര്‍മ്മനി പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്കൊപ്പം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഉണ്ടാകും എന്ന് ജര്‍മ്മന്‍ വിദേശകാര്യമന്ത്രി

തിരുവനന്തപുരം നഗരത്തില്‍ ശക്തമായ മഴയും കാറ്റും, മരങ്ങള്‍ കടപുഴകി, വെളളക്കെട്ട്

ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തില്‍ മോദിക്ക് നന്ദി പറഞ്ഞ് മുകേഷ് അംബാനി; ‘വടക്ക് കിഴക്കന്‍ സംസ്ഥാന വികസനത്തിന് 75000 കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies