Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കുത്തിയോട്ടപ്പാട്ടിലെ പെണ്‍പെരുമ

ഹരികുമാര്‍ ഇളയിടത്ത് by ഹരികുമാര്‍ ഇളയിടത്ത്
Jan 23, 2025, 09:24 pm IST
in Samskriti, Varadyam
FacebookTwitterWhatsAppTelegramLinkedinEmail

ചെട്ടികുളങ്ങര ക്ഷേത്രവും അവിടുത്തെ അമ്മത്തമ്പുരാട്ടിയുടെ ഇഷ്ടവഴിപാടായ കുത്തിയോട്ടവും അതിന്റെ പാട്ടുമെല്ലാം ഏതൊരു ഓണാട്ടുകരക്കാരന്റെയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണ്. ചെറുപ്പം മുതല്‍ കണ്ടും കേട്ടും അശ്വതിയുടെ മനസ്സിലും കുംഭഭരണി മഹോത്സവും ഭരണിച്ചന്തയും തേരും കുതിരയും പുരുഷാരവുമെല്ലാം വേരൂന്നിയിരുന്നു. ഇതാണ് കുത്തിയോട്ടം പഠന വിഷയമാക്കാന്‍ അശ്വതിയെ പ്രേരിപ്പിച്ചത്.

ഫോക് മ്യൂസിക് വിഭാഗത്തില്‍ കേന്ദ്ര ഗവണ്മെന്റിന്റെ ജൂനിയര്‍ ഫെലോഷിപ്പിന് 2020-ല്‍ തിരഞ്ഞെടുക്കപ്പെട്ടത് അശ്വതി പോക്കാട്ട് ആയിരുന്നു. ആ വര്‍ഷം കേരളത്തില്‍ നിന്ന് അശ്വതിക്കു മാത്രമായിരുന്നു ഫെലോഷിപ്പ്. തുടര്‍ന്ന്, രണ്ടു വര്‍ഷം കുത്തിയോട്ടവുമായി ബന്ധപ്പെട്ട കലാകാരന്മാരെയും ഗുരുതുല്യരായ വ്യക്തികളെയും കണ്ട് വിവരശേഖരണം. അവര്‍ പകര്‍ന്ന അറിവുകളും സ്വയം കണ്ടത്തിയ വിവരങ്ങളും ഉള്‍പ്പെടുത്തി പുസ്തകം തയ്യാറാക്കി.

അശ്വതിയുടെ അച്ഛന്‍ പോക്കാട്ട് രാമചന്ദ്രന്‍ കലയോടും സംഗീതത്തോടും ആഭിമുഖ്യമുള്ള ആളായിരുന്നു. അച്ഛനില്‍ നിന്നും പകര്‍ന്നു കിട്ടിയ താളബോധവും സംഗീതവും മനസ്സിലുള്ളതിനാല്‍ കുത്തിയോട്ട ചുവടിന്റെ താളവും മനോഹരമായ താനവട്ടങ്ങളും കുമ്മിയും വളരെപ്പെട്ടെന്ന് അശ്വതിയെയും ആകര്‍ഷിച്ചു.

ചെറിയ ക്ലാസ്സ് മുതല്‍ സംഗീതം അഭ്യസിച്ചിരുന്നു. +2 പഠനത്തിനു ശേഷമാണ് സംഗീതത്തെ ഗൗരവ പൂര്‍വ്വം കണ്ടുതുടങ്ങിയത്. കാലടി ശ്രീശങ്കരചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്നും സംഗീതം ഐശ്ചിക വിഷയമാക്കി ബിരുദവും ബിരുദാനന്തര ബിരുദവും നേടി.

പി.ജി പഠന കാലത്ത് ഇഷ്ടമുള്ള ഒരു വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിക്കാന്‍ അവസരം ഉണ്ടായപ്പോള്‍ കുട്ടിക്കാലം മുതല്‍ കേട്ടു വളര്‍ന്ന കുത്തിയോട്ട പാട്ട് തന്നെ മനസ്സിലേക്ക് ഓടിയെത്തി. എന്നാല്‍, ചില തടസ്സങ്ങള്‍ കാരണം അത് നടക്കാതെ പോയി. ആ നഷ്ട ബോധത്തില്‍ ഇരിക്കവെയാണ് കേന്ദ്ര ഗവണ്‍മെന്റ് ജൂനിയര്‍ ഫെല്ലോഷിപ്പിന് (സി.സി.ആര്‍.ടി) അപേക്ഷ ക്ഷണിച്ചത്. പത്രവാര്‍ത്ത കണ്ട് അപേക്ഷിച്ചു. ഓണാട്ടുകരയുടെ ജീവതാളമായ കുത്തിയോട്ടപ്പാട്ട് വളരെ കൗതുകപൂര്‍വ്വം അധികാരികള്‍ കേട്ടിരുന്നു.
രണ്ടു മാസത്തിനു ശേഷം പ്രഖ്യാപിച്ച ലിസ്റ്റില്‍ അശ്വതിയും ഇടംനേടി.

ഭാഗവതര്‍ ആയിരുന്ന അച്ഛന്റെ അപ്പൂപ്പന്‍ രാമന്‍പിള്ളയില്‍ നിന്നും കര്‍ണ്ണാടക സംഗീതത്തിന്റെ ബാലപാഠങ്ങള്‍ ഉള്‍ക്കൊണ്ട അച്ഛന്‍ അശ്വതിയിലെ സംഗീതാഭിരുചി തിരിച്ചറിഞ്ഞു. സംഗീത ലോകത്തേക്ക് കൈ പിടിച്ച ആദ്യ ഗുരുവും അച്ഛന്‍ തന്നെ.

സ്‌കൂള്‍/കലാലയ കലോത്സവങ്ങളില്‍ നിറസാന്നിധ്യമാവാനും അശ്വതിക്ക് സാധിച്ചു. നങ്ങ്യാര്‍കുളങ്ങര ബഥനി ബാലികാമഠം ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍, ഹരിപ്പാട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലും അഭിമാനതാരമായി.

പത്തുവയസ്സു മുതല്‍ രാമപുരം മുരളി എന്ന സംഗീത അദ്ധ്യാപകനില്‍ നിന്ന് കര്‍ണ്ണാടക സംഗീതം പഠിച്ചു തുടങ്ങി. പിതാവിനൊപ്പം പ്രശസ്തമായ വേദികളില്‍ പാടാന്‍ സാധിച്ചത് സൗഭാഗ്യമായി അശ്വതി കരുതുന്നു.

കുട്ടികാലത്ത് ആകാശവാണി ബാലരംഗത്തില്‍ ലളിതഗാനങ്ങള്‍ പാടിയതിനു അഞ്ഞൂറു രൂപ പ്രതിഫലം ലഭിച്ചത്, വേദികളില്‍ നോട്ടുമാലകള്‍ ലഭിച്ചത്, ചെട്ടികുളങ്ങര, ഹരിപ്പാട് തുടങ്ങിയ പ്രശസ്തമായ ക്ഷേത്രങ്ങളില്‍ കച്ചേരികള്‍ അവതരിപ്പിച്ചതുമൊക്കെ അഭിമാനത്തോടെ അശ്വതി ഓര്‍ക്കുന്നു.

പഠനശേഷം മൃദംഗ വിദ്വാന്‍ ചേപ്പാട് കൃഷ്ണന്‍ നമ്പൂതിരിയുടെ ‘രാഗലയ’ത്തില്‍ സംഗീതം പഠിപ്പിച്ചിരുന്നു.

വിവാഹശേഷം എറണാകുളത്ത് താമസം. കടവന്ത്ര കെ.പി വള്ളോന്‍ റോഡില്‍ ‘ഗാനമൂര്‍ത്തി സ്‌ക്കൂള്‍ ഓഫ് മ്യൂസിക്ക്’ ആരംഭിച്ചു. അവിടെ സംഗീതം പഠിപ്പിക്കുന്നു.

അമേരിക്കന്‍ ബേസ്ഡ് ആയ ചോയിസ് ഗ്രൂപ്പിന്റെ സീഫുഡ് കമ്പനി ബ്രാഞ്ചില്‍ ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ ആയ ജിനുമോഹന്‍ ആണ് ഭര്‍ത്താവ്. മകള്‍: ഭവപ്രിയ. കലാകാരിയാണ്. കേന്ദ്രീയ വിദ്യാലയത്തില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്നു.

Tags: അശ്വതി പോക്കാട്ട്kerala templesDevotionalKuthiyottapattu
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആരാണ് ഉത്തമ ഭക്തന്‍

Samskriti

അര്‍ജ്ജുനന്റെ പത്തുനാമങ്ങള്‍ ചൊല്ലുന്നതിലൂടെ കുട്ടികളിലെ പേടിമാറ്റുന്നതെങ്ങനെ?

Samskriti

ഇവ പൂജാമുറിയില്‍ ഉണ്ടെങ്കില്‍ ഭാഗ്യങ്ങള്‍ക്ക്‌ പകരം ദോഷം വന്നു ചേരുമോ? അറിയാം ഇക്കാര്യങ്ങൾ

Samskriti

ആദ്യം തൊഴുന്നത് പ്രധാന മൂര്‍ത്തിയെ ആണോ? എങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് തെറ്റാണ്!!

Samskriti

മംഗളകർമ്മങ്ങളില്‍ വെറ്റിലയും പാക്കും നാണയത്തുട്ടും ദക്ഷിണയായി നല്‍കുന്നതിനു പിന്നില്‍

പുതിയ വാര്‍ത്തകള്‍

പഞ്ചാബിൽ ഖാലിസ്ഥാൻ ഭീകരർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു

നിലമ്പൂർ : ആദ്യഘട്ട ഫലസൂചനകള്‍ യുഡിഎഫിനൊപ്പം, വോട്ടെണ്ണുന്നത് കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ

ചരിത്രമെഴുതി മുരുകഭക്ത മഹാ സംഗമം

തലച്ചോറിൽ മുഴ, വാരിയെല്ല് പൊട്ടി’; ഗുരുതര രോഗാവസ്ഥ വെളിപ്പെടുത്തി സൽമാൻ ഖാൻ; എന്താണ് ബ്രെയിൻ അനൂറിസം

എന്താണ് ഹോർമുസ് കടലിടുക്ക് ? ഇറാൻ ഇത് അടച്ചുപൂട്ടിയാൽ ലോക സമ്പദ്‌വ്യവസ്ഥ ഇളകുമോ ? ആശങ്കയിൽ ലോകം

തകര്‍ന്നത് ഇറാന്റെ ആണവ ഉരുക്ക് കോട്ട

ലോകമാകെ ഭാരതം

കോടതിയേയെങ്കിലും വിശ്വസിക്കൂ സര്‍ക്കാരെ

പൂക്കളിലും പൂ വിരിയിച്ച് സൂര്യയിൽ ഗായത്രി…

നിലമ്പൂർ ആർക്കൊപ്പം? വോട്ടെണ്ണൽ 8 മണിക്ക്, ആദ്യ ഫലസൂചനകൾ 8.15ഓടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies