Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്രയില്‍ തീവണ്ടി ജിഹാദോ? ട്രെയിനിന് തീപിടിച്ചെന്ന് വ്യാജപ്രചാരണം; ട്രെയിനില്‍ നിന്നും ചാടിയ എട്ട് പേര്‍ മറ്റൊരു ട്രെയിന്‍ ഇടിച്ച് മരിച്ചു

ഈ ട്രെയിന്‍ അപകടത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്ന രീതിയും സംശയം ഉണര്‍ത്തുന്നു. പാളത്തിനോട് ചേര്‍ന്ന് മരിച്ചുകിടക്കുന്നവരുടെ ചിത്രം പരമാവധി കാണിച്ചുകൊണ്ട് ഭീതിയും റെയില്‍വേമന്ത്രിയോട് വെറുപ്പും സൃഷ്ടിക്കുന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം. മാത്രമല്ല, സ്വിറ്റ്സര്‍ലാന്‍റില്‍ ഇരിക്കുന്ന അശ്വിനിവൈഷ്ണവ് എന്ന റെയില്‍വേ മന്ത്രിയേക്കാള്‍ നല്ലത് ലാലുപ്രസാദ് യാദവാണെന്നും അശ്വിനി വൈഷ്ണവ് രാജിവെയ്‌ക്കണമെന്നും ഉള്ള രീതിയിലും പ്രചാരണം നടക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2025, 10:15 pm IST
in India

മുംബൈ:മഹാരാഷ്‌ട്രയിലെ ജല്‍ഗാവോണില്‍ ട്രെയിന്‍ ജിഹാദെന്ന് സംശയം. ട്രെയിനിനുള്ളില്‍ തീപിടിച്ചുവെന്ന വ്യാജപ്രചാരണം ഉണ്ടായതിനെ തുടര്‍ന്ന് ചിലര്‍ ജീവരക്ഷാര്‍ത്ഥം എടുത്തു ചാടുകയായിരുന്നു.ജല്‍ഗാവോണിലെ പരാണ്ട റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. പുഷ്പക് എക്സ്പ്രസില്‍ നിന്നും ഇങ്ങിനെ ചാടിയവര്‍ തൊട്ടടുത്ത് റെയില്‍പാളത്തിലൂടെ വരികയായിരുന്ന കര്‍ണ്ണാടക എക്സ് പ്രസ് തീവണ്ടിയില്‍ ഇടിച്ച് മരിക്കുകയായിരുന്നു. എട്ട് പേരാണ് മരിച്ചത്.

റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് സ്വിറ്റ്സര്‍ലാന്‍റ് പര്യടനം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ അപകടം സംഭവിച്ചിരിക്കുന്നത്. ഇത് ഗൂഢാലോചനയാണോ എന്ന സംശയം ഉണര്‍ത്തുന്നതും റെയില്‍വേ മന്ത്രിയുടെ അസാന്നിധ്യത്തില്‍ അപകടം സംഭവിച്ചതുകൊണ്ട് കൂടിയാണ്. സാധാരണ എന്ത് അപകടമുണ്ടായാലും അവിടെ ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നതോടൊപ്പം എങ്ങിനെയാണ് അപകടം ഉണ്ടായതെന്ന് കൃത്യമായി കണ്ടുപടിച്ച ശേഷം മാത്രം മടങ്ങുന്ന മന്ത്രികൂടിയാണ് അസ്വിനി വൈഷ്ണവ്. ആരാണ് ട്രെയിനിന് തീപിടിച്ചു എന്ന വ്യാജവാര്‍ത്ത പരത്തിയതെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ഈ ട്രെയിന്‍ അപകടത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്ന രീതിയും സംശയം ഉണര്‍ത്തുന്നു. പാളത്തിനോട് ചേര്‍ന്ന് മരിച്ചുകിടക്കുന്നവരുടെ ചിത്രം പരമാവധി കാണിച്ചുകൊണ്ട് ഭീതിയും റെയില്‍വേമന്ത്രിയോട് വെറുപ്പും സൃഷ്ടിക്കുന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം. മാത്രമല്ല, സ്വിറ്റ്സര്‍ലാന്‍റില്‍ ഇരിക്കുന്ന അശ്വിനിവൈഷ്ണവ് എന്ന റെയില്‍വേ മന്ത്രിയേക്കാള്‍ നല്ലത് ലാലുപ്രസാദ് യാദവാണെന്നും അശ്വിനി വൈഷ്ണവ് രാജിവെയ്‌ക്കണമെന്നും ഉള്ള രീതിയിലും പ്രചാരണം നടക്കുന്നുണ്ട്.

ഇത് ബോധപൂര്‍വ്വം അപകടമുണ്ടാക്കാന്‍ സൃഷ്ടിച്ച മറ്റൊരു ഗൂഢപദ്ധതിയാണെന്ന് സംശയമുണ്ട്. ഇതുവരെ പാളങ്ങളില്‍ കല്ലോ ഇരുമ്പോ കൊണ്ടിട്ട് ട്രെയിനെ പാളം തെറ്റിക്കുന്ന പരിപാടികളാണ് അരങ്ങേറിയിരുന്നത്. ഇത് കണ്ടുപിടിക്കപ്പെടുകയും ചെയ്ത് തുടങ്ങിയിരുന്നു. അതുപോലെ കവച് എന്ന സുരക്ഷാസംവിധാനം കൊണ്ടുവന്നതോടെ ട്രെയിനുകളുടെ കൂട്ടിയിടിയും ഒരു പരിധി വരെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് തീവണ്ടിയുമായി ചുറ്റിപ്പറ്റിയുള്ള പുതിയ പദ്ധതി.

ഇന്ത്യയിലെ സംവിധാനം പരാജയമെന്ന് വരുത്തിതീര്‍ക്കല്‍ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി
മോദി സര്‍ക്കാരിനെതിരെ അഴിമതി ഒന്നും ഉന്നയിക്കാന്‍ ഇല്ലാത്തതിനാല്‍ രാജ്യത്തെ സംവിധാനങ്ങള്‍ പരാജയമാണെന്ന പ്രതീതി വരുത്തിതീര്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി ഈയിടെ പ്രസ്താവിച്ചിരുന്നു. ഇന്ത്യയിലെ സംവിധാനം പരാജയമെന്ന് വരുത്താന്‍ നീറ്റുള്‍പ്പെടെയുള്ള മത്സരപ്പരീക്ഷകള്‍ സംഘടിപ്പിക്കുന്ന എന്‍ടിഎ എന്ന സര്‍ക്കാര്‍ സ്ഥാപനം, ഇന്ത്യന്‍ റെയില്‍വേ, സുപ്രീംകോടതി എന്നിവയ്‌ക്കെതിരെ അവസരം കിട്ടുമ്പോഴൊക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുക വഴി സര്‍ക്കാര്‍ സംവിധാനങ്ങള്‍ നേരെ ചൊവ്വേ പ്രവര്‍ത്തിക്കുന്നില്ലെന്ന അഭിപ്രായം സാധാരണക്കാര്‍ക്കിടയിലേക്ക് കൂടി കടത്തിവിടുക എന്നതാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമം. എന്നാല്‍ ഇതിനെ പൊളിക്കാന്‍ ജാഗ്രതയോടെയുള്ള നീക്കങ്ങളാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്..നീറ്റ് പരീക്ഷപേപ്പര്‍ ചോര്‍ത്തിയത് ചില ഗൂഢസംഘങ്ങളാണെന്നും അതിന് പിന്നില്‍ ചില രാഷ്‌ട്രീയദുഷ്ടലാക്കുണ്ടായിരുന്നെന്നും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതുപോലെ അടിക്കടി തീവണ്ടിയപകടങ്ങള്‍ നടന്നപ്പോഴുള്ള അന്വേഷണത്തിലാണ് തീവണ്ടികള്‍ പാളം തെറ്റിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി കണ്ടെത്തിയത്. എന്‍ഐഎ അടക്കം ഇക്കാര്യം അന്വേഷിച്ചിരുന്നു.വന്ദേഭാരത് ട്രെയിന് നേരെയുള്ള കല്ലേറും ഇത് ആസൂത്രിതശ്രമങ്ങളായിരുന്നു.

ഓരോ മാസവും 40 കോടി ജനങ്ങള്‍ യാത്രയ്‌ക്കായി റെയില്‍വേയെ ആശ്രയിക്കുന്നതിനാല്‍ കൂടെക്കൂടെ അപകടങ്ങള്‍ സൃഷ്ടിക്കുന്ന സ്ഥിതി ഭയാനകമാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും റെയില്‍വേയും പൊതുജനങ്ങളും കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്ന് റിപ്പബ്ലിക് ടിവി ചാനല്‍ സിഇഒ അര്‍ണബ് ഗോസ്വാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. ജനങ്ങള്‍ തന്നെ പാളങ്ങളില്‍ പ്രശ്നം സൃഷ്ടിക്കുന്നവരെ കണ്ടെത്തി പിടികൂടണമെന്നും അര്‍ണാബ് ഗോസ്വാമി മുന്നറിയിപ്പ് നല‍്കുന്നു. കേന്ദ്രസര്‍ക്കാര്‍ ജാഗ്രത പാലിച്ചുതുടങ്ങിയതോടെ ഇത്തരം അപകടങ്ങള്‍ കുറഞ്ഞുവരികയായിരുന്നു.

ഇന്ത്യയില്‍ ട്രെയിന്‍ ജിഹാദോ?
ഇതിനിടെ, ഇക്കഴിഞ്ഞ ദിവസം ഇന്ത്യയിലെ ട്രെയിനുകള്‍ക്കുനേരെ ആക്രമണം നടത്താന്‍ കൊടുംഭീകരൻ ഫര്‍ഹത്തുള്ള ഘോരി ആഹ്വാനം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതോടെയാണ് ട്രെയിന്‍ ജിഹാദ് എന്നത് ചില തീവ്രവാദി സംഘങ്ങളുടെ അജണ്ടയാണെന്ന വാര്‍ത്തയും പുറത്തുവരുന്നത്. ഇന്ത്യയില്‍ അതിഗൂഢമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളോട് ( സ്ലീപ്പര്‍ സെല്ലുകള്‍ ) ഇന്ത്യയില്‍ തീവണ്ടിയപകടങ്ങള്‍ നടത്താന്‍ ആഹ്വാനം ചെയ്യുന്ന ഘോരിയുടെ വീഡിയോ പുറത്തുവന്നതോടെ രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ കൂടുതല്‍ ജാഗ്രത പാലിച്ചുവരികയാണ്. ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്‌ഫോടനത്തിന് പിന്നിലെ ബുദ്ധികേന്ദ്രവും ആയിരുന്നു കൊടുംഭീകരന്‍ഫര്‍ഹത്തുള്ള ഘോരി.

റെയില്‍വേ ട്രാക്ക് മാന്‍മാരെ അസംതൃപ്തരാക്കാന്‍ രാഹുല്‍ ഗാന്ധി

റെയില്‍വേ ട്രാക്കുകള്‍ നന്നാക്കാന്‍ പോകുന്ന ട്രാക്ക്മാന്‍മാര്‍ക്കിടയില്‍ രാഹുല്‍ ഗാന്ധി നടത്തിയ ചില സംവാദങ്ങള്‍ വിവാദമായി മാറിയിരുന്നു. റെയില്‍വേ ട്രാക്കുകളിലെ പ്രശ്നം കണ്ടെത്താന്‍ ദിവസേന എട്ടു മുതല്‍ 10 കിലോമീറ്റര്‍ ദൂരം വരെ നടക്കുന്ന റെയില്‍വേ ട്രാക്ക്മാന്‍മാര്‍ 35 കിലോഗ്രാം ഭാരവും പേറിയാണ് നടക്കുന്നതെന്നും അവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും പോരെന്നും പറഞ്ഞാണ് രാഹുല്‍ ഗാന്ധി അവരില്‍ അസംതൃപ്തി കുത്തിവെച്ചത്. ഇവരെ ശ്രദ്ധയോടെ ജോലി ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇന്ത്യയിലെ പ്രതിപക്ഷനേതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇത് ട്രെയിന്‍ അട്ടിമറിനീക്കങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന ഗൂഢാലോചനയുടെ ഭാഗമാണോ എന്നു പോലും രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

 

Tags: TrainaccidenttrainjihadKarnatakaExpressPushpakExpressjalgoan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കയ്യും കാലും ഉപയോഗിച്ച് ചവുട്ടിയും മുഷ്ടി ചുരുട്ടി ഇടിച്ചും ഒരു യുവാവ് ട്രെയിനിന്‍റെ ചില്ല് പൊട്ടിക്കുന്നതിന്‍റെ വീഡിയോ ചിത്രം (നടുവില്‍) ട്രെയിനിന്‍റെ ഉടഞ്ഞ ചില്ല് (വലത്ത്)
India

ബീഹാറില്‍ മഹാകുംഭമേളയ്‌ക്ക് പോകുന്ന ട്രെയിനിന്റെ ചില്ല് അടിച്ചുടച്ചു; റെയില്‍വേ പൊലീസ് രണ്ട് നേപ്പാളി അക്രമികളെ അറസ്റ്റ് ചെയ്തു

India

ദൽഹി സംഭവത്തിന് ശേഷം യുപിയിലെ റെയിൽവേ സ്റ്റേഷനുകളിൽ കർശന സുരക്ഷ : പല ജില്ലകളിലും ജാഗ്രത വർദ്ധിപ്പിച്ചു

India

ആള്‍ക്കൂട്ടമുള്ള സ്ഥലത്ത് 50-60 വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് 300 മീറ്ററോളം ഓടിയ ബസ് ; തീവണ്ടി പാളം തെറ്റിക്കല്‍ പോലെ മറ്റൊരു ഗൂഢ പദ്ധതിയോ?

India

ഷണ്ടിംഗിനിടെ രണ്ട് ട്രെയിനിടയില്‍ ഞെരുങ്ങിമരിച്ച റെയില്‍വേ ജീവനക്കാരന്റെ ഫോട്ടോ കാണിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം; ക്രൂരമായ രാഷ്‌ട്രീയ പകയോ?

തമിഴ്നാട്ടില്‍ കവരൈപ്പേട്ടൈയില്‍ കഴിഞ്ഞ ദിവസം നടന്ന തീവണ്ടിയപകടത്തില്‍ അട്ടിമറി നടന്നുവെന്ന് സംശയിക്കും വിധം പാളം ചുറ്റികകൊണ്ടടിച്ച് കേടുവരുത്തിയ നിലയില്‍
India

തമിഴ്നാട്ടില്‍ നടന്ന തീവണ്ടിയപകടം അട്ടിമറിയാണോ എന്ന് സംശയം; റെയില്‍പ്പാളത്തില്‍ ചുറ്റികയുപയോഗിച്ച് കേടുവരുത്തിയതായി സംശയമെന്ന് എന്‍ഐഎ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.