Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: കാലത്തിന്റെ ആവശ്യകത

ഗിരിരാജ് സിങ് (കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി) by ഗിരിരാജ് സിങ് (കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി)
Jan 15, 2025, 12:23 pm IST
in Vicharam, Article
FacebookTwitterWhatsAppTelegramLinkedinEmail

ഉന്നതതല സമിതിയുടെ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ശുപാര്‍ശയ്‌ക്കു കേന്ദ്രമന്ത്രിസഭ അംഗീകാരമേകി. അഞ്ചുവര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളം നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത് രാഷ്‌ട്രീയ വിഷയമല്ല; മറിച്ച്, രാഷ്‌ട്രത്തിന്റെ ഈ കാലത്തെ ആവശ്യമാണ്. ഉദ്യോഗസ്ഥ കാര്യം, പൊതുപരാതിപരിഹാരം, നിയമം, നീതി എന്നിവയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ 2015ലെ റിപ്പോര്‍ട്ടിലും ഇക്കാര്യത്തിന് ഊന്നല്‍ നല്‍കിയിട്ടുണ്ട്. നിതി ആയോഗ്, നിയമ കമ്മീഷന്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവയും ഒരേസമയം തെരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തി. രാഷ്‌ട്രപതിയുടെ പ്രസംഗത്തിലും പ്രധാനമന്ത്രിയുടെ പ്രസ്താവനകളിലും ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന വിഷയത്തില്‍ മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തില്‍ എട്ടംഗ ഉന്നതതല സമിതി സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. ഈ നിര്‍ദേശങ്ങളുടെ വിത്തുകള്‍ പാകിയത് 1983-ലെ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനായിരുന്നു. എന്നാല്‍, അന്നത്തെ സര്‍ക്കാര്‍ അതു തള്ളി. നിയമ കമ്മീഷന്‍ 1999-ല്‍ ഈ ആശയം അവതരിപ്പിച്ചു. 2002-ല്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപം നല്‍കിയ വെങ്കടാചലയ്യ കമ്മീഷന്‍ ഇതിനെ പിന്തുണച്ചു. 2014-ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഈ വിഷയം വീണ്ടും ഉയര്‍ന്നുവന്നു. ഒടുവിലത്, മുന്‍ രാഷ്‌ട്രപതി കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ നിര്‍ദേശങ്ങളിലും തുടര്‍ന്ന് കേന്ദ്രമന്ത്രിസഭ അംഗീകരിക്കുന്നതിലും എത്തി.

എന്തിന്?

ഏതൊരു ചലനാത്മക ജനാധിപത്യത്തിന്റെയും അവിഭാജ്യഘടകമാണ് തെരഞ്ഞെടുപ്പ്. ഭാരതത്തെ പോലൊരു രാജ്യത്ത് തടസമില്ലാതെ തെരഞ്ഞെടുപ്പ് നടത്തുക എന്നത് വെല്ലുവിളിയാണ്. ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് കൃത്യമായ സമയപരിധിയില്ല. പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ കൂടി കണക്കിലെടുത്താല്‍ രാജ്യം തെരഞ്ഞെടുപ്പിന്റെ ദുഷിച്ച വലയത്തില്‍ അകപ്പെട്ടിരിക്കുന്നുവെന്ന് ബോധ്യമാകും. ഇതു ഭരണപരവും നയപരവുമായ തീരുമാനങ്ങളെ ബാധിക്കും. ദേശീയ സ്വത്തും നികുതിദായകരുടെ പണവും നഷ്ടപ്പെടുന്നതിനിടയാക്കും. അതിനാല്‍, ലോക്‌സഭ, സംസ്ഥാന നിയമസഭകള്‍, പഞ്ചായത്തുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുന്നതാണ് ഉചിതമെന്ന് നയആസൂത്രകര്‍ കരുതുന്നു. ഇതാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ചര്‍ച്ചയിലേക്ക് നയിച്ചത്. മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി രണ്ടുഘട്ടങ്ങളിലായി ഒരേസമയം തെരഞ്ഞെടുപ്പ് നടത്തണമെന്ന് ശുപാര്‍ശ ചെയ്തു. ലോക്‌സഭാ, സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ആദ്യഘട്ടത്തില്‍. അതു കഴിഞ്ഞ് 100 ദിവസത്തിനുള്ളില്‍ രണ്ടാം ഘട്ടമായി പഞ്ചായത്ത്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളും നടത്തണം. ഇതിന് ചില സംസ്ഥാന നിയമസഭകളുടെ കാലാവധി നീട്ടുകയും മറ്റ് ചില നിയമസഭകളുടെ കാലാവധി വെട്ടിക്കുറയ്‌ക്കുകയും വേണം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ ഉന്നതതല സമിതി 57 രാഷ്‌ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി. കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പെടെ 15 രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഈ ആശയത്തെ എതിര്‍ത്തു. 32 പാര്‍ട്ടികള്‍ പിന്തുണച്ചു. എന്തുകൊണ്ടാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ഇത്ര പ്രാധാന്യമര്‍ഹിക്കുന്നത് എന്ന ചോദ്യം അവശേഷിക്കുന്നു.

എന്തുകൊണ്ട്?

ഇടയ്‌ക്കിടെയുള്ള തെരഞ്ഞെടുപ്പുകള്‍ക്ക്, ഓരോ തെരഞ്ഞെടുപ്പിനും മാതൃകാ പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഇത് സര്‍ക്കാരിന്റെ നയരൂപീകരണ തീരുമാനങ്ങള്‍ക്കു വിഘാതമാകുന്നു. വിവിധ പദ്ധതികളുടെയും പരിപാടികളുടെയും നടത്തിപ്പ് തടസ്സപ്പെടുത്തുന്നു. തെരഞ്ഞെടുപ്പുകളില്‍ തുല്യത ഉറപ്പാക്കുന്നതിന്, പു
തിയ പദ്ധതികളുടെ പ്രഖ്യാപനം, നയപരമായ ബജറ്റ് വിഹിതം, ഭരണകക്ഷിയുടെയോ മന്ത്രിമാരുടെയോ പൊതു അധികാരികളുടെയോ നിയമനങ്ങള്‍ എന്നിവ മാതൃകാ പെരുമാറ്റച്ചട്ടം തടയുന്നു. രാജ്യത്ത് പതിവായി തെരഞ്ഞെടുപ്പുകള്‍ നടക്കുന്നതിനാല്‍, വിവിധ പദ്ധതികളുടെയും പരിപാടികളുടെയും കീഴില്‍ ആസൂത്രണം ചെയ്ത വികസന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പുകള്‍ നടത്തിയാല്‍, മാതൃകാ പെരുമാറ്റച്ചട്ടം 3 മാസത്തേക്കു മാത്രമേ പ്രാബല്യത്തില്‍ വരൂ. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ശേഷിക്കുന്ന കാലാവധി വിവിധ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ഫലപ്രദമായി ഉപയോഗിക്കാം. അതിനാല്‍, രാജ്യം വികസനത്തിന്റെ പാതയിലേക്ക് അതിവേഗം നീങ്ങുന്നുവെന്ന് ഉറപ്പാക്കാന്‍ ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പ് പ്രധാനമാണ്.

ഒരേസമയം തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിന് അനുകൂലമായ വാദം, ഇത് ഇടയ്‌ക്കിടെയുള്ള തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനുള്ള ചെലവ് ഗണ്യമായി കുറയ്‌ക്കുമെന്നതാണ്. വര്‍ഷങ്ങളായി തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ചെലവിലെ വര്‍ധന രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. 1952-ല്‍ നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ചെലവ് 10 കോടി രൂപയായിരുന്നെങ്കില്‍, 2009-ലെ പൊതുതെരഞ്ഞെടുപ്പിനുള്ള ചെലവ് 1100 കോടി രൂപയായി. ഇത് 2014-ലെത്തിയപ്പോള്‍ 4000 കോടി രൂപയായി വര്‍ധിച്ചു. മാധ്യമറിപ്പോര്‍ട്ടുകള്‍ പ്രകാരം, 2019-ലെ പൊതുതെരഞ്ഞെടുപ്പ് നടത്താന്‍ 55,000 കോടി മുതല്‍ 60,000 കോടി രൂപ വരെയും 2024-ലെ തെരഞ്ഞെടുപ്പിന് ഏകദേശം 1.35 ലക്ഷം കോടി രൂപയും ചെലവഴിച്ചു. ലോകമാകെ പരിശോധിച്ചാല്‍ തെരഞ്ഞെടുപ്പു പ്രക്രിയക്കായി ചെലവാക്കുന്ന ഏറ്റവും വലിയ തുകയാണിതെന്നു കാണാം. കണക്കനുസരിച്ച് ലോക്സഭ, സംസ്ഥാന നിയമസഭകള്‍, പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഏകദേശം 2.5 ലക്ഷം കോടി മുതല്‍ 3 ലക്ഷം കോടി രൂപ വരെ ചെലവഴിക്കുന്നു. ഈ ഭീമമായ ചെലവ് കുറയ്‌ക്കുന്നതിനുള്ള ഏറ്റവും നല്ല പരിഹാരമാണ് ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പ്. മൂന്നാമതായി, ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നത് കള്ളപ്പണത്തിന്റെയും അഴിമതിയുടെയും ഭീഷണി നിയന്ത്രിക്കാന്‍ സഹായിക്കും. രാജ്യത്ത് തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ക്കുള്ള ഫലപ്രദമായ ചുവടുവയ്‌പ്പു കൂടിയാണിത്.

നാലാമതായി, ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പ്, സര്‍ക്കാര്‍ ജീവനക്കാരുടെ അടിസ്ഥാനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയും പൊതുജീവിതത്തിലെ തടസങ്ങള്‍ കുറയ്‌ക്കുകയും ചെയ്യും. അദ്ധ്യാപകരെയും മറ്റ് സര്‍ക്കാര്‍ ജീവനക്കാരെയും തെരഞ്ഞെടുപ്പ് പ്രക്രിയക്കായി വിന്യസിക്കുന്നത് അവരുടെ അടിസ്ഥാനപ്രവര്‍ത്തനങ്ങളെ ബാധിക്കും. മാത്രമല്ല, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ ഏകദേശം 1.5 കോടി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. ഇത് രാജ്യത്തിന്റെ വിദ്യാഭ്യാസ-സുരക്ഷാ സംവിധാനങ്ങളെ പ്രതികൂലമായി ബാധിക്കുകയും പ്രധാനപ്പെട്ട ജോലികളെ തടസപ്പെടുത്തുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പുകള്‍ക്കുള്ള കര്‍ശനമായ സുരക്ഷാക്രമീകരണങ്ങള്‍ അവശ്യസേവനങ്ങള്‍ തടസപ്പെടുന്നതിനും പണപ്പെരുപ്പം വര്‍ധിക്കുന്നതിനും കാരണമാകുന്നു. രാഷ്‌ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും പൊതു റാലികളും ഗതാഗതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതിലേക്ക് നയിക്കുന്നു. ഇത് പൗരന്മാരുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്നു. അതിനാല്‍, തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടന്നാല്‍ അതു രാജ്യത്തെ പൗരന്മാരുടെ മാനവ വിഭവശേഷിയുടെ ഫലപ്രദമായ ഉപയോഗത്തിനും പൊതുജീവിതം സുഗമമാക്കുന്നതിനും കാരണമാകും.

ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തിന് അനുകൂലമായ അഞ്ചാമത്തെ വാദം, തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള കുറഞ്ഞ തുക എന്ന പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ ചെറുകിട രാഷ്‌ട്രീയ പാര്‍ട്ടികളെയും സ്വതന്ത്ര സ്ഥാനാര്‍ഥികളെയും സഹായിക്കുമെന്നതാണ്. അതിലൂടെ അവര്‍ക്ക് കൂടുതല്‍ ഫലപ്രദമായി പൊതുജനങ്ങള്‍ക്കു മുന്നില്‍ അവരുടെ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയും. ഇടയ്‌ക്കിടെയുള്ള തെരഞ്ഞെടുപ്പുകള്‍ വോട്ടര്‍മാരില്‍ തെരഞ്ഞെടുപ്പിനോടുള്ള മടുപ്പിന് ഇടയാക്കുന്നു. ഇത് വോട്ടര്‍മാരുടെ എണ്ണം കുറയുന്നതിനു കാരണമാകുന്നു. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വോട്ടര്‍മാരുടെ താല്‍പ്പര്യം വര്‍ധിപ്പിക്കുകയും പോളിങ് നിരക്കു വര്‍ധിപ്പിക്കുകയും ചെയ്യും.

ഒരു രാഷ്‌ട്രം ഒരു തെരഞ്ഞെടുപ്പ് എന്നത് പുതിയതും അതുല്യവുമായ പരീക്ഷണമല്ല എന്നതാണ് ആറാമത്തെയും അവസാനത്തേതുമായ കാര്യം. രാജ്യത്തെ ആദ്യത്തെ നാല് പൊതുതെരഞ്ഞെടുപ്പുകള്‍ക്ക് ഈ പ്രക്രിയ വിജയകരമായി സ്വീകരിച്ചിട്ടുണ്ട്, ഇതിനെ എതിര്‍ക്കുന്നവര്‍ 1952, 1957, 1962, 1967 വര്‍ഷങ്ങളില്‍ നടന്ന പൊതുതെരഞ്ഞെടുപ്പുകള്‍ പരിശോധിക്കണം. അന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടന്നു. ഒഡിഷ, ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളും 18-ാമത് ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്താന്‍ കഴിയുമെങ്കില്‍, മറ്റ് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ എന്തുകൊണ്ട് നടത്തിക്കൂടാ?

 

Tags: One Nation One ElectionCABINETGiriraj SinghCentral Ministry
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതിയ മദ്യനയത്തിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം, ഒന്നാം തീയതിയും മദ്യം നല്‍കാം

News

സി പി എം പാര്‍ട്ടി കോണ്‍ഗ്രസ്, മന്ത്രിസഭായോഗം ഒഴിവാക്കി.

News

നിതീഷ് കുമാർ പിന്മാറിയില്ലെങ്കിൽ പിതാവിന്റെ കള്ളത്തരങ്ങൾ നടക്കില്ലെന്ന് തേജസ്വിക്ക് അറിയാം,ലാലുവിന്റെ മകന്റെ പരിഹാസത്തിന്റെ മുനയൊടിച്ച് ഗിരിരാജ് സിംഗ്

Kerala

പിഎസ്എസ്സി ചെയര്‍മാന്റെയും അംഗങ്ങളുടെയും വേതന വര്‍ദ്ധനവിന് അനുമതി, നടപടി ചെയര്‍മാന് 4 ുംഅംഗങ്ങള്‍ക്ക് 3.75 ലക്ഷവും നല്‍കണമെന്ന ആവശ്യത്തെ തുടര്‍ന്ന്

Health

നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 570 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ തീരുമാനം

പുതിയ വാര്‍ത്തകള്‍

യുദ്ധവിമാനങ്ങള്‍ തകര്‍ത്തെന്ന പാക് വാദം ഭാരതം തള്ളി

വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആലപ്പുഴ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. വേണുഗോപാലിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നു

വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവര്‍ക്ക് രക്ഷകരായി സേവാഭാരതി

അഹല്യബായ് ഹോള്‍ക്കറുടെ 300-ാം ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച മഹിളാ സശക്തീകരണ മഹാസമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹല്യബായിയുടെ പ്രതിമയെ വണങ്ങുന്നു

ഭാരതത്തിന്റെ നാരീശക്തിയെ വെല്ലുവിളിച്ച് പാക് ഭീകരര്‍ സ്വയംനാശം വിളിച്ചുവരുത്തി: പ്രധാനമന്ത്രി

അമിത് ഷായുടെ ബംഗാൾ സന്ദർശനം : ബിജെപി പ്രവർത്തകർ ആവേശത്തിൽ, 2026 ൽ സർക്കാർ രൂപീകരിക്കാൻ തന്ത്രങ്ങൾ മെനയും

ഷെയ്ഖ് ഹസീനയ്‌ക്ക് ഇന്ന് നിർണായക ദിവസം : ബംഗ്ലാദേശ് ട്രൈബ്യൂണലിൽ വാദം കേൾക്കൽ നടക്കും ; വധശിക്ഷ വിധിച്ചേക്കാമെന്ന് റിപ്പോർട്ട്

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറച്ചു ; നിരക്ക് എത്ര കുറഞ്ഞുവെന്ന് അറിയാം

പ്രോസ്റ്റേറ്റ് കാന്‍സറും രോഗലക്ഷണങ്ങളും

ഈ രീതിയിലുള്ള ഗണേശ വിഗ്രഹങ്ങളാണോ വീട്ടിലുള്ളത്? എങ്കില്‍ ഇവ അറിയുക

മല്ലികാര്‍ജുന്‍ ഖാര്‍ഗെ (ഇടത്ത്) സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (വലത്ത്)

ഇന്ത്യയുടെ നഷ്ടക്കണക്കുകളില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് ആക്രാന്തം; നഷ്ടങ്ങളില്ലെന്നല്ല, പക്ഷെ പിഴവ് തിരുത്തി ഇന്ത്യ തിരിച്ചടിച്ചുവെന്ന് സേനമേധാവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies