Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പിണറായി വിജയന്റെ ഉത്തരകൊറിയന്‍ മോഡല്‍

പാര്‍ട്ടിയിലെ വിഭാഗീയത അവസാനിക്കുകയല്ല, പിണറായി വിജയനെ കേന്ദ്രീകരിച്ച് വിഭാഗീയത അതിന്റെ പാരമ്യത്തില്‍ എത്തിയിരിക്കുകയാണ്. മറുപക്ഷത്തെ അനങ്ങാന്‍ അനുവദിക്കാത്ത വിധം പാര്‍ട്ടിയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ് പിണറായി. സിപിഎമ്മിലെ വിഭാഗീയതയുടെ തട്ടകമായിരുന്നു വി.എസ്. അച്യുതാനന്ദന്റെ ജില്ലയായ ആലപ്പുഴ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2025, 11:44 am IST
in Editorial, Vicharam

സര്‍ക്കാരില്‍ എന്നപോലെ സിപിഎമ്മിലും സ്വേച്ഛാധിപത്യം സ്ഥാപിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കൂടുതല്‍ കൂടുതല്‍ വ്യക്തമായി വരികയാണ്. സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന സമ്മേളനത്തില്‍ പാര്‍ട്ടി പിടിച്ചെടുക്കാന്‍ തന്നെ പിണറായി തീരുമാനിച്ചിരിക്കുന്നു എന്നതിന് തെളിവാണ് ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ ഉടനീളം പങ്കെടുത്ത് പിണറായി കാഴ്ചവച്ച ശക്തിപ്രകടനം. മൂന്നു ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ പാര്‍ട്ടി രീതികള്‍ ലംഘിച്ച് സ്വപക്ഷത്തിന്റെ ആധിപത്യം അടിച്ചേല്‍പ്പിക്കുകയാണ് പിണറായി ചെയ്തത്. സമ്മേളനത്തിന്റെ നിയന്ത്രണം പൂര്‍ണമായി പിണറായി ഏറ്റെടുത്തത് ഒരു വിഭാഗം പ്രതിനിധികളില്‍ വലിയ അമര്‍ഷം നിറച്ചിരിക്കുകയാണ്. സമ്മേളനം ഉദ്ഘാടനം ചെയ്തതും പ്രതിനിധികളോട് സംസാരിച്ചതും ചര്‍ച്ചകള്‍ നയിച്ചതും ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞതും പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തതുമൊക്കെ പിണറായിയായിരുന്നു. സമ്മേളനത്തില്‍ ഉണ്ടായിരുന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ നോക്കുകുത്തി ആക്കിയായിരുന്നു പിണറായി ഇപ്രകാരം നിറഞ്ഞുനിന്നത്. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പിണറായിപ്പേടിയില്‍ നിശബ്ദത പാലിക്കുകയും ചെയ്തു. സാധാരണ ഗതിയില്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രിയും, പാര്‍ട്ടിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടറിയുമാണ് മറുപടി പറയുക. ഈ രീതി തെറ്റിച്ചതില്‍ പ്രതിഷേധിച്ചെന്നോണം എം.വി. ഗോവിന്ദന്‍ പൊതു സമ്മേളനത്തില്‍ പങ്കെടുക്കാതെ തിരിച്ചുപോയത് മാധ്യമങ്ങള്‍ ചര്‍ച്ചയാക്കുകയുണ്ടായി.

പാര്‍ട്ടിയില്‍ വിഭാഗീയത അവസാനിച്ചുവെന്നും, ഇതിന് വിരുദ്ധമായി അംഗങ്ങള്‍ പെരുമാറുന്ന ജില്ല ആലപ്പുഴയാണെന്നും പിണറായി വിജയന്‍ പറയുകയുണ്ടായി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് മറ്റൊന്നാണ്. പാര്‍ട്ടിയിലെ വിഭാഗീയത അവസാനിക്കുകയല്ല, പിണറായി വിജയനെ കേന്ദ്രീകരിച്ച് വിഭാഗീയത അതിന്റെ പാരമ്യത്തില്‍ എത്തിയിരിക്കുകയാണ്. മറുപക്ഷത്തെ അനങ്ങാന്‍ അനുവദിക്കാത്ത വിധം പാര്‍ട്ടിയില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ് പിണറായി. സിപിഎമ്മിലെ വിഭാഗീയതയുടെ തട്ടകമായിരുന്നു വി.എസ്. അച്യുതാനന്ദന്റെ ജില്ലയായ ആലപ്പുഴ. വിഎസിനെയും പിണറായിയെയും കേന്ദ്രീകരിച്ച് നടന്ന വിഭാഗീയതയില്‍ വിഎസിന് വ്യക്തമായ മേല്‍ക്കൈ ഉണ്ടായിരുന്നെങ്കിലും പല നേതാക്കളെയും ഉപയോഗിച്ച് വിഎസ് പക്ഷത്തെ വെട്ടി നിരത്തുകയായിരുന്നു പിണറായി. വിഎസിന്റെ സമ്പൂര്‍ണ്ണമായ ആധിപത്യം നിലനിന്ന കാലത്ത് അതിനെതിരെ ശബ്ദിക്കാന്‍ ധൈര്യം കാണിച്ച നേതാവാണ് ജി. സുധാകരന്‍. ഈ ധൈര്യം പിണറായി നല്ലപോലെ ഉപയോഗിക്കുകയും ചെയ്തു. ഇതേ സുധാകരനെ തള്ളി മന്ത്രി സജി ചെറിയാനെ ഒപ്പം നിര്‍ത്തിയാണ് പിണറായി പുതിയ പട നയിക്കുന്നത്. വിഎസ് പക്ഷത്തെ നേതാക്കള്‍ ഏതാണ്ട് എല്ലാവരും തന്നെ ഒതുക്കപ്പെട്ടിരിക്കുന്നു. പിണറായിയുടെ പ്രതിപുരുഷനായി നിന്ന് സജി ചെറിയാന്‍ പാര്‍ട്ടിയുടെ നിയന്ത്രണം കയ്യിലെടുത്തിരിക്കുകയാണ്. പാര്‍ട്ടിയില്‍ വലിയ പാരമ്പര്യമുള്ള സുധാകരന്‍ ഒറ്റപ്പെട്ടിരിക്കുന്നു. സുധാകരന്റെ പരസ്യ പ്രതികരണത്തെ പോലും പിണറായി പക്ഷം അവഗണിച്ചു തള്ളുകയാണ്.

സര്‍ക്കാരില്‍ ഇപ്പോള്‍ പിണറായി വിജയന് എതിരാളികള്‍ ആരുമില്ല. അധികാരത്തുടര്‍ച്ച ലഭിച്ചപ്പോള്‍ മന്ത്രിസഭയില്‍ ആജ്ഞാനുവര്‍ത്തികളെ കുത്തിനിറച്ചു. ഭരണം കുത്തഴിഞ്ഞിരിക്കുകയും, ജനവിരുദ്ധമായിരിക്കുകയും, അഴിമതി തുടര്‍ക്കഥയാവുകയും ചെയ്തിട്ടും സര്‍ക്കാരില്‍ ഒരാള്‍ പോലും ഇതിനെതിരെ ഒരക്ഷരം പോലും ശബ്ദിക്കാത്ത അവസ്ഥയാണ്. അഴിമതികളെ വിമര്‍ശിച്ച് പിണറായിയുടെ എതിരാളിയാവുന്നതിനേക്കാള്‍ ഒപ്പം നിന്ന് ഗുണഭോക്താവ് ആവുകയാണ് ബുദ്ധിയെന്ന നിലപാടിലേക്ക് രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ മാറിയിരിക്കുന്നു. ഇങ്ങനെയൊരു അവസ്ഥ പാര്‍ട്ടിയിലും ഉണ്ടാക്കുവാനാണ് പിണറായി തീരുമാനിച്ചിരിക്കുന്നത്. സാധ്യത തീരെയില്ലെങ്കിലും ഒരിക്കല്‍ കൂടി അധികാരത്തുടര്‍ച്ച ലഭിച്ചാല്‍ മൂന്നാമതും മുഖ്യമന്ത്രിയാവാനും, ഇടയ്‌ക്കുവച്ച് മരുമകന് ബാറ്റണ്‍ കൈമാറാനും കഴിയണമെങ്കില്‍ സമ്പൂര്‍ണ്ണമായി പാര്‍ട്ടി പിടിച്ചെടുക്കണമെന്ന് പിണറായിക്കറിയാം. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം, സ്വയം വിമര്‍ശനം എന്നൊക്കെ പറയുന്നത് സിപിഎമ്മില്‍ അര്‍ത്ഥശൂന്യമായ പദപ്രയോഗങ്ങളാണ്. ഏകാധിപത്യം ജനാധിപത്യത്തിന്റെ ഉന്നതരൂപമായി കാണുന്ന, മുകളില്‍ നിന്ന് കെട്ടിപ്പടുക്കുന്ന സംഘടനാ സംവിധാനത്തില്‍ വിശ്വസിക്കുന്നവര്‍ക്കിടയില്‍ പിണറായിസത്തിന് എളുപ്പത്തില്‍ വിജയിക്കാന്‍ കഴിയും. സോവിയറ്റ് യൂണിയന്‍ മോഡലും ചൈനീസ് മോഡലും അല്ല, ഉത്തരകൊറിയന്‍ മോഡലാണ് പിണറായി വിജയന്‍ സര്‍ക്കാരിലും പാര്‍ട്ടിയിലും നടപ്പാക്കുന്നത്.

Tags: cpmPinarayi VijayanNorth KoreaAlapppuzha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

Kerala

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.