Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പിഎഫ്‌ഐ ഭീകരതയെ പിഴുതെറിയണം

Janmabhumi Online by Janmabhumi Online
Jan 8, 2025, 11:34 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

രാജ്യത്തെ ഭീകര പ്രവര്‍ത്തനത്തിനെതിരെ എന്‍ഐഎയും ഇഡിയും സംയുക്തമായി നടത്തുന്ന രഹസ്യ നീക്കങ്ങളുടെ ശക്തിയും വ്യാപ്തിയും വ്യക്തമാക്കുന്ന വിവരമാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനു വിദേശത്തുനിന്നു പണമെത്തിച്ചിരുന്ന 13,000 അക്കൗണ്ടുകളാണ് കണ്ടെത്തയത്. ദീര്‍ഘകാലമായി നടത്തിവന്ന ആസൂത്രിത നീക്കത്തിന്റെ ഫലമാണ് ഈ കണ്ടെത്തല്‍. തുടര്‍ നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് ഏജന്‍സികള്‍. ഇതില്‍ പതിനായിരത്തോളം അക്കൗണ്ടുകള്‍ മലയാളികളുടേതാണെന്നത് ഞെട്ടിക്കുന്ന വിവരമാണ്. ആ അക്കൗണ്ടുകളുടെ ഉടമകള്‍ ഇനി രാജ്യത്തു കാലുകുത്തിയാല്‍ പിടിയിലാകും. ഭീകര പ്രവര്‍ത്തനത്തിന് കേരളത്തില്‍ എത്രമാത്രം പിന്‍ബലം കിട്ടുന്നു എന്നതിന്റെ വ്യക്തമായ ചിത്രം അതിലുണ്ട്. ദേശീയ വീക്ഷണമുള്ളവരുടെ മനസ്സില്‍ സംശയമായും ഭീതിയായും നിലനിന്നിരുന്ന ഒരു കാര്യത്തിനു വ്യക്തത കൈവന്നിരിക്കുകയാണ് ഇതോടെ. ജനമനസ്സില്‍ നമ്മുടെ അന്വേഷണ ഏജന്‍സികളേക്കുറിച്ച് അഭിമാനവും ദേശസുരക്ഷയുടെ കാര്യത്തില്‍ ആത്മവിശ്വാസവും ജനിപ്പിക്കാന്‍ പോന്നതാണ് ഈ കണ്ടെത്തല്‍. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇതു നിര്‍ണായകമായി മാറിയേക്കാം.

അതിനപ്പുറം മറ്റു പല കാര്യങ്ങളിലേക്കും ഈ സംഭവം വിരല്‍ ചൂണ്ടുന്നുണ്ട്. ഭീകരവാദികള്‍ക്കും ഭീകര പ്രവര്‍ത്തനത്തിനും കേരളത്തില്‍ വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നു വ്യക്തമായ സൂചനകളുടെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നപ്പോഴൊക്കെ അതിനെ നിഷേധിക്കാനാണ് ഇവിടത്തെ ഭരണപ്രതിപക്ഷ കക്ഷികള്‍ മത്സരിച്ചുകൊണ്ടിരുന്നത്. അതൊക്കെ തത്പര കക്ഷികള്‍ കെട്ടിച്ചമയ്‌ക്കുന്ന കഥകളാണെന്നായിരുന്നു വിശദീകരണം. സ്വന്തം സ്ഥാപിത താത്പര്യത്തിനായി, രാഷ്‌ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളെപ്പോലും മറച്ചുപിടിക്കുന്നവരാണ് കേരളത്തിലെ ഭരണമുന്നണിയിലേയും പ്രതിപക്ഷ മുന്നണിയിലേയും കക്ഷികളെന്നതിനും തെളിവാണ് ഈ സംഭവം. അന്വേഷണ ഏജന്‍സികളുടെ സുക്ഷ്മ ദൃഷ്ടിയെ വാചകക്കസര്‍ത്തുകൊണ്ടു മറയ്‌ക്കാനാവില്ലെന്ന്, അത്തരക്കാര്‍ക്കുള്ള മുന്നറിയിപ്പും ഇതിലുണ്ട്. മുഖ്യധാരാ മാധ്യമങ്ങള്‍ എന്നു സ്വയം നടിക്കുന്നവര്‍ക്കൊന്നും ഈ സംഭവം വാര്‍ത്തയായി തോന്നാത്തത് അവരുടെ ദേശീയ ബോധത്തെക്കുറിച്ചു തന്നെ സംശയം ജനിപ്പിക്കുന്നു. അപ്പപ്പോഴത്തെ സ്വന്തം നിലനില്‍പ്പിനപ്പുറമുള്ള ചിന്തകളൊന്നും ഇവരെ ബാധിക്കുന്നില്ല. ആരെയൊക്കെയോ പേടിക്കുന്ന ഈ മാധ്യമങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വയം വായ്മൂടിക്കെട്ടുകയാണ്.

അതിരഹസ്യമായും സൂക്ഷ്മമായും നടത്തിയ മിന്നല്‍ റെയ്ഡ് വഴിയാണ് എന്‍ഐഎ കേരളത്തിലെ ഭീകരപ്രവര്‍ത്തനത്തിന്റെ അടിത്തറ ഇളക്കിയത്. ഓഫീസുകള്‍ മുദ്രവച്ചു. ഒട്ടേറെ നേതാക്കള്‍ അറസ്റ്റിലാവുകയും ചെയ്തു. തുടര്‍ന്നായിരുന്നു സംഘടനയുടെ നിരോധനം. അന്നു പിടിയിലായവര്‍ ഇന്നും ജയിലില്‍ കഴിയുന്നു. അപ്രതീക്ഷിതമായി ഏറ്റ പ്രഹരത്തിനു ശേഷവും പ്രവര്‍ത്തനം മുന്‍പോട്ടുകൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു പ്രവര്‍ത്തകര്‍. പേരുമാറ്റിയും ശൈലിമാറ്റിയും അവര്‍ അതിനു മാര്‍ഗം കണ്ടെത്താന്‍ ശ്രമിച്ചു. പലരൂപത്തിലും ഭാവത്തിലും സംഘടിക്കാനുള്ള ശ്രമത്തിലായിരുന്നു അവര്‍. അതിന്റെ ഭാഗമാണ് ആയിരക്കണക്കിനു അക്കൗണ്ടുകളിലൂടെ ഭീകര താവളങ്ങളിലേയ്‌ക്കു പണമൊഴുക്കിയത്. നിരോധിച്ചാലും തങ്ങള്‍ പ്രവര്‍ത്തനം തുടരുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. പക്ഷേ, അതിനേക്കാള്‍ കൃത്യമായിരുന്നു അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണം. ഭീകര പ്രവര്‍ത്തന ശൃംഘലയും അതിന്റെ ധന സ്രോതസ്സുകളുമാണ് ഇപ്പോള്‍ എന്‍ഐഎയുടേയും ഇഡിയുടേയും നിരീക്ഷണ വലയില്‍ കുടുങ്ങിയിരിക്കുന്നത്. ഇനി എങ്ങനെ വലമുറുക്കണമെന്ന് അവര്‍ക്കു നന്നായി അറിയാം. ആര് എത്ര മറയ്‌ക്കാന്‍ ശ്രമിച്ചാലും കാണേണ്ടത് തങ്ങള്‍ കണ്ടെത്തുക തന്നെ ചെയ്യും എന്ന ശക്തമായ മുന്നറിയിപ്പാണ് എന്‍ഐഎയുടേത്. ആ മുന്നറിയിപ്പ് ഭീകരര്‍ക്കുമാത്രമല്ല. അവര്‍ക്കു തണലൊരുക്കുന്ന ഭരണ, പ്രതിപക്ഷ നേതൃത്വങ്ങള്‍ക്കും കൂടിയുള്ളതാണ്. ഭീകരതയും വിവാദവും സൃഷ്ടിച്ച് മേധാവിത്വം നേടാമെന്ന ഭീകരരുടേയും ദേശവിരുദ്ധ ശക്തികളുടേയും പ്രതീക്ഷയ്‌ക്കേറ്റ കനത്ത അടിയായും ഇതിനെ കാണാം.

 

Tags: Central GovernmentNIAPFI terrorism
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാക്വിബ് ഹുസൈന്‍ (ഇടത്ത്) എന്‍ഐഎ (വലത്ത്)
India

മുംബൈ സ്ഫോടനക്കേസിൽ ശിക്ഷിക്കപ്പെട്ട ഐഎസ്ഐഎസ് ഇന്ത്യാതലവൻ സക്വിബ് നാച്ചൻ ദൽഹിയില്‍ ആശുപത്രിയിൽ മസ്തിഷ്ക രക്തസ്രാവം മൂലം മരിച്ചു.

Kerala

കർഷകർക്കായി കേന്ദ്രത്തിന്റെ പുതിയ പദ്ധതി: എല്ലാ സംസ്ഥാനങ്ങളിലും കൃഷിക്കുള്ള ജലലഭ്യത ഉറപ്പാക്കാൻ 1600 കോടിരൂപയുടെ പദ്ധതി

India

അടിയന്തരാവസ്ഥ വിരുദ്ധ പോരാളികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധാഞ്ജലി

Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റിൽ കേരളത്തില്‍ നിന്നും 950 പേർ; പട്ടികയിൽ വത്സൻ തില്ലങ്കേരിയും കെ.പി ശശികല ടീച്ചറും

India

പഞ്ചാബിൽ ഖാലിസ്ഥാൻ ഭീകരർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു

പുതിയ വാര്‍ത്തകള്‍

റെയില്‍വേ മേല്‍പ്പാലം 90 ഡിഗ്രി വളവില്‍ പണിതു: എന്‍ജിനീയര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച സര്‍വകലാശാല ഭേദഗതി നിയമത്തെക്കുറിച്ചുള്ള സെമിനാര്‍ കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സര്‍വകലാശാല ഭേദഗതി നിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

മുന്‍ പിഎഫ്ഐക്കാര്‍ ഇടതുപാര്‍ട്ടികളില്‍ ആധിപത്യം ഉറപ്പിക്കുന്നു

രവാഡ ചന്ദ്രശേഖർ കൂത്തുപറമ്പിൽ വെടിവയ്പ് നടത്തിയ ഉദ്യോഗസ്ഥൻ; ഡിജിപി നിയമനം വിശദീകരിക്കേണ്ടത് സംസ്ഥാന സർക്കാർ: പി.ജയരാജൻ

ആലുവ കേശവസ്മൃതി ഹാളില്‍ ബാലസാഹിതീ പ്രകാശന്‍ സംഘടിപ്പിച്ച മഹാകവി എസ്. രമേശന്‍ നായര്‍ അനുസ്മരണ സമ്മേളനം രമേശസ്മൃതി ഉദ്ഘാടനം ചെയ്ത് കവി ഐ.എസ്. കുണ്ടൂര്‍ സംസാരിക്കുന്നു. കവി പത്‌നി രമ, കാവാലം ശശികുമാര്‍, ഗോപി പുതുക്കോട്, പ്രസന്നന്‍ മാസ്റ്റര്‍ സമീപം

ഭക്തിയില്ലാത്തവരെക്കൊണ്ടും രമേശന്‍ നായര്‍ ഹരിനാമം ചൊല്ലിച്ചു: ഐ.എസ്.കുണ്ടൂര്‍

ഗോവ രാജ്ഭവനില്‍ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ളയുടെ പുസ്തകങ്ങളുടെ റോയല്‍റ്റി തുക ഉപയോഗിച്ച് നടപ്പാക്കുന്ന അന്നദാന പദ്ധതി കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ശ്രീധരന്‍ പിള്ള ഗവര്‍ണര്‍മാരുടെ പ്രവര്‍ത്തനത്തില്‍ പുതിയ രീതിക്ക് തുടക്കം കുറിച്ചു: രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

ഒമാനിലേക്ക് പോകുകയായിരുന്ന ചരക്ക് കപ്പലിൽ വൻ തീപിടുത്തം ; രക്ഷകരായി ഇന്ത്യൻ നാവിക സേന

കരളിന്റെ എല്ലാ വിഷാംശത്തെയും പുറംതള്ളി ആരോഗ്യത്തോടെ സംരക്ഷിക്കാൻ ഏറ്റവും മികച്ച ഭക്ഷണം

ക്യാൻസറിന് പുകവലി മാത്രമല്ല മദ്യപാനവും കാരണം: 7 തരം ക്യാൻസറിന് സാധ്യത

പുതുതലമുറയെ ആകർഷിക്കുന്നതിൽ റാപ്പർ വേടനെ മാതൃകയാക്കാൻ യൂത്ത് കോൺഗ്രസ് പ്രമേയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies