India

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ വിരമിക്കുന്നു, 5 മാസം ഹിമാലയത്തിൽ ധ്യാനമിരിക്കും

ഇനി ജീവകാരുണ്യ പ്രവർത്തനം

Published by

ന്യൂദെൽഹി:മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ തൽസ്ഥാനത്ത് നിന്ന് വിരമിച്ച് ശിഷ്ടകാലമായ അഞ്ച് മാസം ഹിമാലയത്തിൽ ധ്യാനമിരിക്കുന്നു. അതിന് ശേഷം ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ദെൽഹി നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടനെയായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഈ പ്രഖ്യാപനം. ഈ പത്രസമ്മേളനം കമ്മീഷണറെന്ന നിലയിൽ തന്റെ അവസാനത്തെതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് മാസത്തെ ഹിമാലയത്തിലെ ധ്യാനത്തിന് ശേഷം ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും. രാജീവ് കുമാർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ദെൽഹി നിയമസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5 ന് നടക്കുമെന്നും 8 ന് വോട്ടെണ്ണൽ നടത്തി ഫലപ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മുൻ ബിഹാർ, ഝാർഖണ്ഡ് കാഡറിലെ ഐഎഎസുകാരനായ രാജീവ് കുമാർ (64) ദെൽഹി സെൻ്റ് സ്റ്റീഫൻസ് കോളേജിലും ദെൽഹി സർവ്വകലാശാലയിലും വിദ്യാഭ്യാസം നേടിയ ശേഷം 1983ലാണ് സിവിൽ സർവ്വീസിൽ ചേരുന്നത്. ബിഹാറിൽ ദിയോഘറിലെ എസ്ഡിഎമ്മായാണ് ആദ്യ നിയമനം. ആർബിഐയിൽ സേവനം നടത്തിയ അദ്ദേഹം 2017 മുതൽ 2020 വരെ കേന്ദ്രധനകാര്യ സെക്രട്ടറിയായിരുന്നു. 2022 മെയ് 15 നാണ് രാജീവ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമീഷണറായി നിയമിച്ചത്.
1960 ഫെബ്രുവരി 19 ന് യുപിയിലെ അംരോഹ ജില്ലയിൽ ഹസൻപൂർ പട്ടണത്തിൽ രാജീവ് കുമാർ ജനിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by