Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മാഫിയകളുടെ പിടിയിലോ പശ്ചിമഘട്ടം

ഡോ. സി.എം. ജോയി by ഡോ. സി.എം. ജോയി
Jan 5, 2025, 11:08 am IST
in Article

പശ്ചിമഘട്ടം സംരക്ഷിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ഭാരതത്തില്‍ പരിസ്ഥിതി നിയമം കൊണ്ടുവന്ന സമയത്തു തന്നെ തീരുമാനിച്ചിരുന്നു. സുപ്രീം കോടതിയും, കേന്ദ്ര വനം വന്യജീവി ബോര്‍ഡും,കേന്ദ്ര സര്‍ക്കാരും ഒട്ടനവധി കോടതി വിധികളും പിന്നെ ഗാഡ്ഗില്‍ കമ്മിറ്റിയും വരെ അതിന് നിര്‍ദേശം കൊടുത്തു. ഒരു പ്രബല വിഭാഗം കര്‍ഷകര്‍ എന്ന പേരിലും, മത സംഘടന എന്ന രീതിയിലും, പ്രാദേശിക സംഘടിത ബലം ഉപയോഗിച്ചും, സംരക്ഷണ സമിതി എന്ന നിലയിലും പേശി ബലം കൊണ്ടും രാഷ്‌ട്രീയ സ്വാധീനം കൊണ്ടും, പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അണിനിരത്തി. ഇതുവരെ പശ്ചിമഘട്ട സംരക്ഷണം മാത്രം നടത്താന്‍ സമ്മതിച്ചില്ല. ‘കര്‍ഷകരാണ്’ ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷകര്‍ എന്ന് ഇവര്‍ സ്വയം പറയുന്നു. എന്നാലിവരാകട്ടെ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്, ഹൈക്കോടതി വിധികള്‍, ബഫര്‍ സോണ്‍ ആവശ്യം, പരിസ്ഥിതി ദുര്‍ബല പ്രദേശം, ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങള്‍, വൃഷ്ടി പ്രദേശ വനസംരക്ഷണം, നദിക്കരയിലെ പ്രളയ സാധ്യതാ പ്രതലങ്ങള്‍, റിസേര്‍വ് വനം, പരിസ്ഥിതി ലോല മേഖല, സംരക്ഷിത വനം, വനവാസി സംരക്ഷണ നിയമം വരെ അട്ടിമറിക്കാന്‍ കൂട്ടു നില്‍ക്കുകയാണ്.

ഏറ്റവും പുതിയതായി കേരള സര്‍ക്കാര്‍ വന നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പിഴയും ശിക്ഷയും വര്‍ധിപ്പിക്കാനും വനപാലകര്‍ക്ക് നിയമം നടപ്പാക്കാനുള്ള അധികാരവും നല്‍കുന്ന ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുന്നു. അതും ഒരു കൂട്ടം ആളുകള്‍ ജനത്തെ ഇറക്കി അട്ടിമറിക്കാന്‍ ശ്രമിക്കുന്നു.

പശ്ചിമഘട്ടത്തിന്റെ ശാസ്ത്രീയ സംരക്ഷണം ഇല്ലാതാക്കാന്‍ നാളേറെയായി സംഘടിത ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇന്നും മഴ തുടങ്ങിയാല്‍ പശ്ചിമഘട്ടം മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, റോഡ് ഒഴുകി പോകല്‍, വൈദ്യുതി നിലയ്‌ക്കല്‍, സ്ഥലങ്ങള്‍ ഒറ്റപ്പെട്ടുപോകല്‍, കൃഷി നാശം, ഡാം പൊട്ടല്‍ ഭീക്ഷണി എന്നിവ ഇവിടുത്തെ ജനങ്ങള്‍ നിരന്തരമായി അനുഭവിക്കുന്നു. ഇതിന് പുറമെയാണ് വേനലായാലുള്ള കുടിവെള്ള ക്ഷാമം. വന്യജീവി ആക്രമണം പശ്ചിമഘട്ടത്തില്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയും ചെയുന്നു.

അതോടൊപ്പം വന നശീകരണം, റിസോര്‍ട്ട് പെരുകല്‍, അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, കുഴല്‍ കിണര്‍ വര്‍ധന, വനം കൈയേറ്റം, തടി കടത്തല്‍, അനധികൃത പാറ ഘനനം, മണ്ണെടുപ്പ്, ജൈവ വൈവിധ്യം നശിപ്പിക്കല്‍, ഭു വിനിയോഗ മാറ്റം എന്നിവയെല്ലാം ആരുടെയൊക്കെയോ ഒത്താശയോടെ ഹൈ റേഞ്ചില്‍ നടന്നുവരുന്നു. ഉറങ്ങിക്കിടന്ന 900 ത്തിലധികം സാധാരണക്കാര്‍ ഇതിനോടകം ദുരന്തങ്ങളില്‍ പലപ്പോഴായി മണ്ണില്‍ മൂടപ്പെട്ടു. യഥാര്‍ത്ഥ കര്‍ഷകരല്ലാത്ത ‘കര്‍ഷകര്‍’ എന്ന് വീമ്പിളക്കുന്നവരുടെ യഥാര്‍ത്ഥ കൃഷി എന്തെന്ന് സര്‍ക്കാര്‍ ഇനിയെങ്കിലും പരിശോധിക്കണം. പശ്ചിമഘട്ടമാണ് സംസ്ഥാനത്തെ നദികളുടെ ഉത്ഭവ സ്ഥാനം. അതില്ലെങ്കില്‍ നമ്മുടെ കുടിവെള്ളവും മുട്ടും. പശ്ചിമഘട്ടം കേരളത്തിന്റെ നിലനില്‍പ്പിനു അനിവാര്യമാണ്. സംരക്ഷിക്കേണ്ടത് നമ്മളാണ്. ശാസ്ത്രീയമായ സംരക്ഷണമാണ് പശ്ചിമഘട്ടത്തിന് ആവശ്യം. അത് ജനങ്ങളുടെ ഭൂരിപക്ഷ അഭിപ്രായമോ, ഹിത പരിശോധനയോ, പ്രാദേശിക വാദമോ, രാഷ്‌ട്രീയ നേട്ടമോ നോക്കി ജനാധിപത്യ രീതിയിലാക്കാന്‍ പറ്റില്ലല്ലോ.

(തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് റിട്ട. അസോസിയേറ്റ് പ്രൊഫസറാണ് ലേഖകന്‍)

Tags: Western GhatsLand mafiaMadhav gadgil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പശ്ചിമഘട്ടത്തിന്റെ കാവല്‍ക്കാരന്‍

Kerala

നഷ്ടമായത് സാമൂഹിക പ്രതിബദ്ധതയുള്ള ശാസ്ത്രജ്ഞനെ: ഡോ. സി.വി. ആനന്ദബോസ്

India

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

പഴയങ്ങാടി റെയില്‍വ്വേ സ്റ്റേഷനും പ്രതിഭാ ടാക്കീസിനും ഇടയിലുള്ള തണ്ണീര്‍തടം നികത്തുന്നു
Kerala

റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ വയല്‍ നികത്തല്‍; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം

India

ഭൂമാഫിയകളുടെയും കൊള്ളക്കാരുടെയും പിടിയിൽ നിന്ന് വഖഫ് ബോർഡിനെ മോചിപ്പിക്കണം: പാവപ്പെട്ട മുസ്ലീങ്ങളുടെ താൽപ്പര്യത്തിനാണ് മുൻതൂക്കമെന്നും ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.